UAE: വീണുകിട്ടുന്ന വസ്തുക്കൾ സ്വന്തമാക്കിയാൽ 20000 ദിർഹം പിഴയും 2 വർഷത്തെ തടവും!

അത്തരം സ്വത്തുക്കളോ പണമോ 48 മണിക്കൂറിനുള്ളിൽ പോലീസിന് സമർപ്പിക്കാൻ അത് കിട്ടുന്നവർ ബാധ്യസ്ഥരാണ്  

Written by - Zee Malayalam News Desk | Last Updated : Sep 24, 2022, 01:35 PM IST
  • വീണുകിട്ടുന്ന വസ്തുക്കള്‍ സ്വന്തമാക്കിയാല്‍ കടുത്ത ശിക്ഷ
  • ഇങ്ങനെ കിട്ടുന്ന വസ്തുക്കള്‍ രണ്ടുദിവസത്തിനകം പോലീസില്‍ ഏല്‍പ്പിക്കണമെന്നാണ് നിയമം
  • ഇവ സ്വന്തമാക്കിയാല്‍ തടവും പിഴയുമാണ് ശിക്ഷ
UAE: വീണുകിട്ടുന്ന വസ്തുക്കൾ സ്വന്തമാക്കിയാൽ 20000 ദിർഹം പിഴയും 2 വർഷത്തെ തടവും!

ദുബായ്: വീണുകിട്ടുന്ന വസ്തുക്കള്‍ സ്വന്തമാക്കിയാല്‍ കടുത്ത ശിക്ഷ ലഭിക്കുമെന്ന മുന്നറിയിപ്പുമായി യുഎഇ രംഗത്ത്. യുഎഇ പബ്ലിക് പ്രോസിക്യൂഷനാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് ജനങ്ങൾക്ക് നൽകിയത് നല്‍കിയത്. ഇങ്ങനെ കിട്ടുന്ന വസ്തുക്കള്‍ രണ്ടുദിവസത്തിനകം അതായത് 48 മണിക്കൂറിനുള്ളിൽ  പോലീസില്‍ ഏല്‍പ്പിക്കണമെന്നാണ് നിയമം.  ഇത്തരത്തില്‍ കിട്ടുന്ന വസ്തുക്കള്‍ സ്വന്തമാക്കിയാല്‍ തടവും പിഴയുമാണ് ശിക്ഷ. അന്യന്റെ സമ്പത്ത് കൈക്കലാക്കുന്നവര്‍ക്ക് 20,000 ദിര്‍ഹം പിഴയും അതായത് നാലു ലക്ഷത്തിലധികം ഇന്ത്യൻ രൂപ, രണ്ട് വര്‍ഷം വരെ തടവും ശിക്ഷ ലഭിക്കുമെന്നാണ് പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നത്.

Also Read: Saudi Arabia: സൗദിയിൽ ഭക്ഷ്യ ഉൽപന്നങ്ങൾക്ക് വില വർധിച്ചു

2021 ലെ ഫെഡറല്‍ ഡിക്രി-ലോ നമ്പർ 31 ലെ ആർട്ടിക്കിൾ 454 അനുസരിച്ചായിരിക്കും ശിക്ഷ ചുമത്തുക. അതനുസരിച്ച്  വീണുകിട്ടുന്ന വസ്തുക്കള്‍ സ്വന്തം വസ്തുവാണെന്ന രീതിയില്‍ ഉപയോഗിക്കാന്‍ പാടില്ല. ഇത്തരത്തില്‍ ഉപയോഗിച്ചാല്‍ ക്രിമിനല്‍ നടപടിക്രമങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് നിയമം വ്യക്തമാക്കുന്നത്. ഇക്കാര്യം ബോധവല്‍ക്കരിക്കാന്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രോസിക്യൂഷന്‍ പ്രചാരണവും ആരംഭിച്ചിട്ടുണ്ട്.  നിയമമനുസരിച്ച്, നഷ്ടപ്പെട്ടതോ അല്ലെങ്കിൽ ഉപേക്ഷിക്കപ്പെട്ടതോ ആയ സ്വത്ത് കണ്ടെത്തുന്നയാൾ 48 മണിക്കൂറിനുള്ളിൽ അത്തരം സ്വത്തുക്കളോ പണമോ പോലീസിന് സമർപ്പിക്കാൻ ബാധ്യസ്ഥനാണെന്നും അത്തരം പ്രവൃത്തിയുടെ ലംഘനം ക്രിമിനൽ ബാധ്യതയ്ക്ക് വിധേയമാണെന്നും വ്യക്തമാക്കുന്നുണ്ട്. 

FIFA Qatar World Cup 2022: ലോകകപ്പ് സമയത്ത് ഖത്തറിലേക്കുള്ള സന്ദർശക വിസകൾക്ക് താൽക്കാലിക വിലക്ക്

ലോകകപ്പ് സമയത്ത് ഖത്തറിലേക്കുള്ള സന്ദർശക വിസകൾക്ക് വിലക്ക് പ്രഖ്യാപിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം. വിസയ്ക്ക് നവംബർ ഒന്നുമുതൽ ഡിസംബർ 23 വരെയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഓൺ അറൈവൽ ഉൾപ്പെടെയുള്ള സന്ദർശക വിസകൾ അനുവദിക്കില്ലെന്നാണ് അധികൃതർ പറയുന്നത്.  ഈ സമയത്ത് ഉണ്ടായേക്കാവുന്ന തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം ഒരു നടപടിയിലേക്ക് നീങ്ങുന്നത്. 

Also Read: കോഴിയും കുരങ്ങും തമ്മിൽ കിടിലം പോരാട്ടം..! വീഡിയോ വൈറൽ

 

ലോകകപ്പ് സമയത്ത് ആരാധകർക്ക് ഖത്തറിലേക്ക് പ്രവേശനം അനുവദിക്കുക ഹയ്യാ കാർഡ് വഴിയാണ്. ഖത്തർ ലോകകപ്പ് കാണാനായി 15 ലക്ഷത്തോളം ആരാധകരെത്തുമെന്നാണ് വിലയിരുത്തൽ.  അതുകൊണ്ടുതന്നെ ഡിസംബർ 23ന് ശേഷം സന്ദർശക വിസ വഴിയുള്ള പ്രവേശനം സാധാരണ ഗതിയിലാവുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. നവംബർ ഒന്ന് മുതൽ പ്രവേശനം അനുവദിക്കുന്നവർക്ക് ലോകകപ്പ് കഴിഞ്ഞും ഹയ്യാ കാർഡ് ഉടമകളാണെങ്കിൽ ഒരു മാസം കൂടി ഖത്തറിൽ തുടരാനാവും. ഇവർക്ക് 2023 ജനുവരി 23 നുള്ളിൽ മടങ്ങി പോയാൽ മതിയാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News