കുഴിയെടുത്തത് പൂന്തോട്ടമൊരുക്കാന്‍, കിട്ടിയത് സ്വര്‍ണ നാണയങ്ങള്‍

കോവിഡും ലോക്ക്ഡൗണും സൃഷ്ടിച്ച ബോറടി  മാറ്റാന്‍ പലരും  പല വഴികളാണ് കണ്ടെത്തിയത്. ചിലര്‍ തങ്ങളുടെ കൈവിട്ടുപോയ ഹോബികള്‍ പൊടിതട്ടിയെടുത്തപ്പോള്‍ ചിലര്‍ തങ്ങളില്‍ ഒളിഞ്ഞു കിടന്ന സര്‍ഗ്ഗവാസനകളെ ഉണര്‍ത്തി...

Last Updated : Dec 14, 2020, 09:54 PM IST
  • പ്രത്യേകിച്ച്‌ പണിയൊന്നുമില്ലാത്തതിനാല്‍ പൂന്തോട്ടമൊന്ന് മെച്ചപ്പെടുത്താനായാണ് ഈ കുടുംബം തീരുമാനിച്ചത്.
  • പൂന്തോട്ടത്തില്‍ കുഴിയെടുത്തപ്പോള്‍ അവര്‍ക്ക് കിട്ടിയത് 63 സ്വര്‍ണ്ണ നാണയങ്ങളും (Gold coins) ഒരു വെള്ളിനാണയവും.
  • പരിശോധനയില്‍ 15,16 നൂറ്റാണ്ടുകളില്‍ ഇംഗ്ലണ്ട് ഭരിച്ചിരുന്ന എഡ്‌വേര്‍ഡ് നാലാമന്‍റെയും ഹെന്റി എട്ടാമന്‍റെയും ചിത്രങ്ങളുള്ള നാണയങ്ങളാണിതെന്ന് വ്യക്തമായി. ഒരു നാണയത്തില്‍ ഹെന്റി എട്ടാമന്‍റെ ഭാര്യമാരായിരുന്ന കാതറിന്‍, ആന്‍, ജെയ്ന്‍ എന്നിവരെ കുറിച്ചുള്ള സൂചനകളുമുണ്ട്.
കുഴിയെടുത്തത് പൂന്തോട്ടമൊരുക്കാന്‍, കിട്ടിയത് സ്വര്‍ണ നാണയങ്ങള്‍

കോവിഡും ലോക്ക്ഡൗണും സൃഷ്ടിച്ച ബോറടി  മാറ്റാന്‍ പലരും  പല വഴികളാണ് കണ്ടെത്തിയത്. ചിലര്‍ തങ്ങളുടെ കൈവിട്ടുപോയ ഹോബികള്‍ പൊടിതട്ടിയെടുത്തപ്പോള്‍ ചിലര്‍ തങ്ങളില്‍ ഒളിഞ്ഞു കിടന്ന സര്‍ഗ്ഗവാസനകളെ ഉണര്‍ത്തി...

അത്തരത്തില്‍ ഒരു കുടുംബം ബോറടിമാറ്റാന്‍   കണ്ടെത്തിയ വഴിയായിരുന്നു വീട്ടിലെ പൂന്തോട്ടമൊന്ന് മെച്ചപ്പെടുത്തുക എന്നത്...  എന്നാല്‍,  പുതിയ ചെടികള്‍   നടുവാനായി കുഴിയെടുത്ത അവര്‍ക്ക് കിട്ടിയതോ  അതിപുരാതന കാലത്തെ  സ്വര്‍ണ്ണ നാണയങ്ങളും.. !!

സംഭവം നടന്നത്   ബ്രിട്ടനിലെ ഹാംഷെയറിലെ ന്യൂ ഫോറസ്റ്റ് ജില്ലയിലാണ്...

പ്രത്യേകിച്ച്‌ പണിയൊന്നുമില്ലാത്തതിനാല്‍ പൂന്തോട്ടമൊന്ന് മെച്ചപ്പെടുത്താനായാണ്  ഈ കുടുംബം തീരുമാനിച്ചത്.
പൂന്തോട്ടത്തില്‍ കുഴിയെടുത്തപ്പോള്‍  അവര്‍ക്ക് കിട്ടിയത്  63 സ്വര്‍ണ്ണ നാണയങ്ങളും  (Gold coins) ഒരു വെള്ളിനാണയവും.  സംഭവം ഉടന്‍ ബ്രിട്ടീഷ് മ്യൂസിയം അധികൃതരെ അറിയിച്ചു.  

പരിശോധനയില്‍ 15,16 നൂറ്റാണ്ടുകളില്‍ ഇംഗ്ലണ്ട് ഭരിച്ചിരുന്ന എഡ്‌വേര്‍ഡ് നാലാമന്‍റെയും ഹെന്റി  എട്ടാമന്‍റെയും ചിത്രങ്ങളുള്ള നാണയങ്ങളാണിതെന്ന് വ്യക്തമായി. ഒരു നാണയത്തില്‍ ഹെന്റി എട്ടാമന്‍റെ  ഭാര്യമാരായിരുന്ന കാതറിന്‍, ആന്‍, ജെയ്ന്‍ എന്നിവരെ കുറിച്ചുള്ള സൂചനകളുമുണ്ട്. ഹെന്റി എട്ടാമന്‍റെ  കാലത്തായിരിക്കാം ഈ നാണയങ്ങള്‍ കുഴിച്ചിട്ടതെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. 

ആരെങ്കിലും സ്ഥിരമായി പണം സൂക്ഷിക്കുന്ന സ്ഥലമായിരുന്നോ അതോ ഒളിച്ചുവെച്ചതാണോ എന്നു൦ വ്യക്തമല്ല. ഈ നാണയങ്ങളുടെ അക്കാലത്തെ മൂല്യം 2350 രൂപയാണ്. ഇന്നത്തെ മൂല്യം നോക്കുകയാണെങ്കില്‍ 13 ലക്ഷം രൂപ വരും.

Also read: പഴയ നാണയങ്ങള്‍ കൈവശമുണ്ടോ? ലക്ഷങ്ങള്‍ സമ്പാദിക്കാന്‍ ഇതാ വഴി...!

15,16 നൂറ്റാണ്ടുകളിലെ സേവന-വേതന വ്യവസ്ഥകള്‍ പ്രകാരം അത്രയും പണം സമ്പാദിക്കാന്‍  സാധാരണക്കാര്‍ക്കു സാധിക്കില്ല. രാജ്യത്തെ നാണയ വ്യവസ്ഥയെ അഴിച്ചുപണിഞ്ഞയാളാണ് ഹെന്റി എട്ടാമന്‍. ഭാര്യമാരുടെ വിവരങ്ങള്‍ മറ്റൊരു രാജാവും നാണയങ്ങളില്‍ അതുവരെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഏതെങ്കിലും പുരോഹിതനോ വ്യാപാരിയോ ആവാം നാണയങ്ങള്‍ കുഴിച്ചിട്ടതെന്നാണ് നാണയ വിദഗ്ദനായ ജോണ്‍ നയ്‌ലര്‍ പറയുന്നത്.

1530-40 കാലയളവില്‍ പല രാജകുടുംബങ്ങളും തകര്‍ന്നു പോയിരുന്നുവെന്നും സമ്പത്ത് സൂക്ഷിക്കാന്‍ സഭകള്‍ സ്വീകരിച്ച രീതിയാവാമിതെന്നും അദ്ദേഹം പറയുന്നു.  ഇത്തരം നാണയങ്ങള്‍ അപൂര്‍വ്വമായേ ലഭിച്ചിട്ടുള്ളൂയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ നാണയങ്ങളുടെ പുരാവസ്തു മൂല്യം എത്രയെന്നും വിശദീകരിക്കാന്‍ അധികൃതര്‍ക്കായിട്ടില്ല. 

Trending News