Crime News: എൽകെജി വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 45 വർഷം കഠിനതടവും രണ്ടരലക്ഷം രൂപ പിഴയും

Rape Case: സംഭവം നടന്നത് 2019 നവംബറിൽ കുട്ടി എൽകെജിയിൽ പഠിക്കുമ്പോഴായിരുന്നു.  പീഡനം നടന്നത് മാതാപിതാക്കൾ ഇല്ലാതിരുന്ന സമയത്ത് വീട്ടിൽവെച്ചാണ്.

Written by - Zee Malayalam News Desk | Last Updated : Jul 4, 2023, 12:13 PM IST
  • എൽകെജി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിക്ക് 45 വർഷം കഠിനതടവും രണ്ടരലക്ഷം രൂപ പിഴയും
  • സുധീഷിനാണ് കോടതി ശിക്ഷ വിധിച്ചത്
Crime News: എൽകെജി വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 45 വർഷം കഠിനതടവും രണ്ടരലക്ഷം രൂപ പിഴയും

അടൂർ: എൽകെജി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിക്ക് 45 വർഷം കഠിനതടവും രണ്ടരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അടൂർ പറക്കോട് വടക്ക് പുല്ലുംവിള അമ്പനാട്ട് എസ്എസ് ഭവനിൽ സുധീഷിനാണ് കോടതി ശിക്ഷ വിധിച്ചത്.  പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും അതിജീവിതയുടെ പുനരധിവാസത്തിനുള്ള സകല ചെലവുകളും നൽകാൻ ലീഗൽ സർവീസ് അതോറിറ്റിയോടും കോടതി നിർദേശിച്ചിട്ടുണ്ട്. അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജഡ്ജി എ. സമീറാണ് ശിക്ഷ വിധിച്ചത്.

Also Read: UK Murder Case: യുകെയിൽ മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ട കേസിൽ ഭർത്താവിന് 40 വർഷം തടവ്

സംഭവം നടന്നത് 2019 നവംബറിൽ കുട്ടി എൽകെജിയിൽ പഠിക്കുമ്പോഴായിരുന്നു.  പീഡനം നടന്നത് മാതാപിതാക്കൾ ഇല്ലാതിരുന്ന സമയത്ത് വീട്ടിൽവെച്ചാണ്ത്. അടൂർ സി.ഐ. ടി.ഡി.പ്രജീഷാണ് കേസ് അന്വേഷിക്കുന്നത്. പീഡന വിവരം മറച്ചുവെച്ചതിന് കുട്ടിയുടെ പിതാവിന് അറുമാസം തടവും വിധിച്ചിട്ടുണ്ട്. എന്നാൽ ഇയാൾ നേരത്തെ വിചാരണത്തടവുകാരനായി കഴിഞ്ഞ കാലാവധി കണക്കിലെടുത്ത് വിട്ടയച്ചിട്ടുണ്ട്.  പീഡന വിവരം മറച്ചുവെച്ചതിന് മാതാവിനെ കോടതി ശാസിക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.പി. സ്മിത ജോൺ ഹാജരായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News