Gold Smuggling Case: സ്വർണ്ണക്കടത്തിൽ ബിജെപി, കോൺഗ്രസ് നേതാക്കൾക്ക് പങ്ക്- മൊഴി നൽകാൻ ഭീക്ഷണിപ്പെടുത്തിയെന്ന് സരിത്ത്

സരിത്തിന്റെ പരാതിയിൽ ജയിൽ ഡിജിപി കോടതിക്ക് റിപ്പോർട്ട്‌ കൈമാറി

Written by - Zee Malayalam News Desk | Last Updated : Jul 12, 2021, 04:11 PM IST
  • സരിത്തിന്റെ പരാതിയിൽ ജയിൽ ഡിജിപി കോടതിക്ക് റിപ്പോർട്ട്‌ കൈമാറി.
  • എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയിലാണ് വിശദീകരണം നൽകിയത്
  • പ്രതികൾ ജയിൽ അധികൃതരോട് മോശമായി പെരുമാറുന്നുവെന്ന് ഡിജിപി കോടതിയിൽ വ്യക്തമാക്കി.
Gold Smuggling Case:  സ്വർണ്ണക്കടത്തിൽ ബിജെപി, കോൺഗ്രസ് നേതാക്കൾക്ക് പങ്ക്- മൊഴി നൽകാൻ ഭീക്ഷണിപ്പെടുത്തിയെന്ന് സരിത്ത്

തിരുവനന്തപുരം: നയതന്ത്രചാനൽ വഴിയുള്ള സ്വർണ്ണക്കടത്തിൽ വ്യാജ മൊഴി കൊടുക്കാൻ ഭീക്ഷണിയെന്ന് പ്രതി സരിത്ത്. ബിജെപി, കോൺഗ്രസ് നേതാക്കൾക്ക് പങ്കുണ്ടെന്നാണ് മൊഴി നൽകാൻ പൂജപ്പുര ജയിൽ അധികൃതർ ഭീഷണിപ്പെടുത്തിയെന്ന് സരിത്ത് നൽകിയ പരാതിയിൽ പറയുന്നു. 

സരിത്തിന്റെ പരാതിയിൽ ജയിൽ ഡിജിപി കോടതിക്ക് റിപ്പോർട്ട്‌ കൈമാറി. എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയിലാണ് വിശദീകരണം നൽകിയത്. പ്രതികൾ ജയിൽ അധികൃതരോട് മോശമായി പെരുമാറുന്നുവെന്ന്  ഡിജിപി കോടതിയിൽ വ്യക്തമാക്കി.

ALSO READ :  Gold smuggling case: കോൺസുൽ ജനറലിന് മന്ത്രിമാരുമായി വഴിവിട്ട ബന്ധമെന്ന് കസ്റ്റംസ്

അതേസമയം സ്വര്‍ണ്ണക്കടത്ത് കേസില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പേര്  പറയാന്‍ ജയില്‍ ഉദ്യോഗസ്ഥർ സമ്മര്‍ദ്ദം ചെലുത്തിയെന്നും പീഡിപ്പിച്ചുവെന്നും പ്രതി പി.എസ്. സരിത്ത് കോടതിയില്‍ മൊഴി നല്‍കിയതിന് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. രമേശ് ചെന്നിത്തലയുടെ പേര് പറയാനാണ് സമ്മര്‍ദ്ദം ചെലുത്തിയതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ALSO READ :  Gold Smuggling Case: ജാമ്യാപേക്ഷയുമായി സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ

കേസിൽ ഇതുവരെയും അന്വേഷണം പൂർത്തിയായിട്ടില്ല. കസ്റ്റംസാണ് കേസ് അന്വേഷിച്ച് വരുന്നത്. കേസിലെ പ്രധാന പ്രതികളായ സ്വപ്ന സരിത്ത്,എന്നിവർ ജയിലിലാണ്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News