Human Sacrifice: ഇലന്തൂർ നരബലി; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Human Sacrifice in kerala: കുടുംബ ഐശ്വര്യത്തിനും സമ്പത്ത് വർധിക്കുന്നതിനും രണ്ട് സ്ത്രീകളെയാണ് നരബലി നടത്തിയത്.

Written by - Zee Malayalam News Desk | Last Updated : Oct 12, 2022, 06:20 AM IST
  • പത്മം, റോസിലി എന്നിവരാണ് അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്
  • റോസിലിയെ ജൂൺ എട്ടിനും പത്മത്തെ സെപ്തംബർ ഇരുപത്തിയാറിനും കൊലപ്പെടുത്തിയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്
  • ഇരുവരുടെയും മൃതദേഹം ഡിഎൻഎ പരിശോധനടക്കം പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും
Human Sacrifice: ഇലന്തൂർ നരബലി; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

പത്തനംതിട്ട: രണ്ട് സ്ത്രീകളെ നരബലി നടത്തി കുഴിച്ചുമൂടിയ  കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും. പത്തനംതിട്ട ഇലന്തൂർ സ്വദേശികളായ ഭഗവൽ സിംഗ്, ഭാര്യ ലൈല, നരബലിയുടെ ആസൂത്രകനും ഏജന്റുമായ മുഹമ്മദ് ഷാഫി എന്നിവരെയാണ് കോടതിയിൽ ഹാജരാക്കുക. പത്തനംതിട്ടയിൽ നിന്ന് പ്രതികളുടെ സാന്നിധ്യത്തിൽ മൃതദേഹാവശിഷ്ടങ്ങൾ ഇന്നലെ പുറത്തെടുത്തിരുന്നു. കുടുംബ ഐശ്വര്യത്തിനും സമ്പത്ത് വർധിക്കുന്നതിനും എറണാകുളം സ്വദേശികളായ രണ്ട് സ്ത്രീകളെയാണ് നരബലി നടത്തിയത്.

കടവന്ത്രയിൽ താമസിക്കുന്ന പത്മം, കാലടി സ്വദേശി  റോസിലി  എന്നിവരാണ് അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്. റോസിലിയെ ജൂൺ എട്ടിനും  പത്മത്തെ സെപ്തംബർ ഇരുപത്തിയാറിനും കൊലപ്പെടുത്തിയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇരുവരുടെയും മൃതദേഹം ഡിഎൻഎ പരിശോധനടക്കം പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിലും പോലീസ് അന്വേഷണം പുരോ​ഗമിക്കുകയാണ്.

ALSO READ: Human Sacrifice: നരബലി കേസിൽ വഴിത്തിരിവ്; മൃതദേഹാവശിഷ്ടങ്ങൾ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി

മുഹമ്മദ് ഷാഫിയാണ്  ഇവരെ തിരുവല്ലയിൽ എത്തിച്ചത്. ഐശ്വര്യവും സമ്പത്തും ലഭ്യമാകുമെന്ന് വിശ്വസിപ്പിച്ച് പെരുമ്പാവൂരിലെ ഏജന്റിന്റെ സഹായത്തോടെ സ്ത്രീകളെ തിരുവല്ലയിലെത്തിച്ച് ബലി നൽകിയെന്നാണ് വിവരം. ഫേസ്ബുക്ക് വഴിയാണ്  ഭഗവൽ സിം​ഗിനെ ഏജന്റായ ഷാഫി സമീപിക്കുന്നത്. ശ്രീദേവി എന്ന വ്യാജ പ്രൊഫൈലാണ് ഇതിനായി ഉപയോഗിച്ചത്. സിദ്ധൻ എന്ന് പറഞ്ഞു റഷീദിന്റെ നമ്പർ തന്നെ നൽകി.

ഭാഗ്യവും സമ്പത്തും എത്തുമെന്നടക്കമുള്ള വിവരങ്ങളിൽ വീണു പോയ ഭഗവൽ സിം​ഗിനെ അതി വിദഗ്ധമായി തൻറെ നിയന്ത്രണത്തിലേക്ക് ഷാഫി എത്തിക്കുകയായിരുന്നു. കൊല്ലപ്പെട്ട പത്മയുടെ തിരോധാനമവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് സംസ്ഥാനത്തെ ഞെട്ടിച്ച നരബലിയിലേക്ക് എത്തിച്ചത്. കൊല്ലപ്പെട്ട റോസിലിയെ കാണാതായത് ജൂണിലാണ്. ഇതിൽ കാര്യമായ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. പത്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിയിൽ നിന്നാണ് റോസിലിയുടെ വിവരവും ലഭിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News