Sharon Murder Case: ഷാരോൺ കൊലക്കേസ്; ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്റെയും ജാമ്യാപേക്ഷ തള്ളി

Parassala Sharon Murder : ഗ്രീഷ്മയുടെ 'അമ്മ സിന്ധു, അമ്മാവൻ നിർമ്മൽ കുമാർ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.  ഇരുവരെയും നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിലും വിട്ടിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Nov 4, 2022, 03:55 PM IST
  • നെയ്യാറ്റിൻകര മജിസ്ട്രേറ്റാണ് ഇരുവരുടെയും ജാമ്യാപേക്ഷ തള്ളിയത്.
  • ഗ്രീഷ്മയുടെ 'അമ്മ സിന്ധു, അമ്മാവൻ നിർമ്മൽ കുമാർ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.
  • കൂടാതെ ഇരുവരെയും നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിലും വിട്ടിട്ടുണ്ട്.
  • ജില്ലാ ക്രൈം ബ്രാഞ്ചിന്‍റെ അപേക്ഷ പരിഗണിച്ചായിരുന്നു നടപടി.
Sharon Murder Case:  ഷാരോൺ കൊലക്കേസ്;  ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്റെയും ജാമ്യാപേക്ഷ തള്ളി

ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായ ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്റെയും ജാമ്യാപേക്ഷ കോടതി തള്ളി. നെയ്യാറ്റിൻകര മജിസ്ട്രേറ്റാണ് ഇരുവരുടെയും ജാമ്യാപേക്ഷ തള്ളിയത്. ഗ്രീഷ്മയുടെ 'അമ്മ സിന്ധു, അമ്മാവൻ നിർമ്മൽ കുമാർ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. കൂടാതെ ഇരുവരെയും നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിലും വിട്ടിട്ടുണ്ട്. ജില്ലാ ക്രൈം ബ്രാഞ്ചിന്‍റെ അപേക്ഷ പരിഗണിച്ചായിരുന്നു നടപടി. അതേസമയം ഗ്രീഷ്മയെയും പൊലീസ് കസ്റ്റഡിയിൽ വിടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ അട്ടക്കുളങ്ങര വനിതാ ജയിലിലാണ് ഗ്രീഷ്മ കഴിയുന്നത്.

ഗ്രീഷ്മയെയും ഇന്ന് കോടതിയിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു. ആത്മഹത്യക്ക് ശ്രമിച്ച ഗ്രീഷ്മയെ വൈദ്യ പരിശോധനയ്ക്ക് ശേഷം മാത്രമേ പൊലീസ് കസ്റ്റഡിയിൽ വിടൂ. ഗ്രീഷ്മയെ പൊലീസ് കസ്റ്റഡിയിൽ ലഭിച്ചതിന് ശേഷം പളുകിലെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. തെളിവെടുപ്പ് മുഴുവൻ വീഡിയോയിൽ ചിത്രീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 

ALSO READ: Sharon Murder Case: ഗ്രീഷ്‌മയെ കസ്റ്റഡിയിൽ ആവശ്യപ്പെടും, അമ്മയേയും അമ്മാവനേയും ഇന്ന് കോടതിയിൽ ഹാജരാക്കും

അതേസമയം ഷാരോണ്‍ കേസിൻെറ തുടരന്വേഷണം തമിഴ്നാട്ടിലേക്ക് മാറ്റുന്നതാകും ഉചിതമെന്ന നിയമോപദേശം ലഭിച്ചിരുന്നെങ്കിലും കേരള പൊലീസ് തന്നെ കേസ് അന്വേഷിക്കുമെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. കേസന്വേഷണത്തിൻെറ അധികാര പരിധി സംബന്ധിച്ച് സംശയമുള്ളതിനാലാണ് റൂറൽ എസ്പി നിയമോപദേശം തേടിയത്. 

ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മയും മറ്റ് പ്രതികളായ ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ചേർന്ന് ഗൂഢാലോചന നടത്തിയതും വിഷം വാങ്ങി കൊടുത്തതും തെളിവ് നശിപ്പിച്ചതും തമിഴ്നാട്ടിലാണ്. എന്നാൽ ഷാരോണിന്റെ മരണം സംഭവിച്ചിരിക്കുന്നത് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവത്തിൽ കേസെടുത്തിരിക്കുന്നത് പാറാശാല പോലീസും.  കുറ്റപത്രം നൽകി വിചാരണയിലേക്ക് പോകുമ്പോള്‍ അന്വേഷണ പരിധി പ്രതികൾ ചോദ്യം ചെയ്താൽ കേസിനെ ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ തുടരന്വേഷണം തമിഴ്നാട് പൊലീസിന് കൈമാറുന്നതാണ് അഭികാമ്യമെന്നാണ് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദേശം. എന്നാൽ അന്വേഷണം തമിഴ്നാട് പോലീസിന് കൈമാറുന്നതിനെ ഷാരോണിൻറെ കുടുംബം എതിർക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News