യുകെയിൽ മലയാളി നഴ്സിനെയും മക്കളെയും വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

Crime News : സംഭവത്തില്‍ അഞ്ജുവിന്റെ ഭര്‍ത്താവും കണ്ണൂര്‍ ശ്രീകണ്ഠപുരം പടിയൂര്‍ സ്വദേശിയുമായ  സാജു (52) വിനെ പൊലീസ് ചോദ്യം ചെയ്ത് വരികെയാണ്. 

Written by - Zee Malayalam News Desk | Last Updated : Dec 16, 2022, 03:19 PM IST
  • കോട്ടയം വൈക്കം സ്വദേശിയും യു.കെ കെറ്ററിങ്ങില്‍ താമസക്കാരുമായ നഴ്സ് അഞ്ജു (40), മക്കളായ ജീവ (6), ജാന്‍വി (4) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
  • സംഭവത്തില്‍ അഞ്ജുവിന്റെ ഭര്‍ത്താവും കണ്ണൂര്‍ ശ്രീകണ്ഠപുരം പടിയൂര്‍ സ്വദേശിയുമായ സാജു (52) വിനെ പൊലീസ് ചോദ്യം ചെയ്ത് വരികെയാണ്.
  • പെട്ടെന്ന് അക്രമാസക്തനാകുന്ന സ്വഭാവക്കാരനാണ് അഞ്ജുവിന്റെ ഭർത്താവ് സാജുവെന്ന് അഞ്ജുവിന്റ പിതാവ് അശോകൻ പറഞ്ഞു.
യുകെയിൽ മലയാളി നഴ്സിനെയും മക്കളെയും വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

യു.കെ കെറ്ററിങ്ങില്‍ മലയാളി നഴ്സിനെയും രണ്ടുമക്കളെയും വെട്ടേറ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോട്ടയം വൈക്കം സ്വദേശിയും യു.കെ കെറ്ററിങ്ങില്‍ താമസക്കാരുമായ നഴ്സ് അഞ്ജു (40), മക്കളായ ജീവ (6), ജാന്‍വി (4) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ അഞ്ജുവിന്റെ ഭര്‍ത്താവും കണ്ണൂര്‍ ശ്രീകണ്ഠപുരം പടിയൂര്‍ സ്വദേശിയുമായ  സാജു (52) വിനെ പൊലീസ് ചോദ്യം ചെയ്ത് വരികെയാണ്. 

കഴിഞ്ഞ ദിവസം അഞ്ജു ജോലി സ്ഥലത്ത് എത്തിയിരുന്നില്ല. വീട്ടുകാര്‍ ഫോണ്‍ വിളിച്ചപ്പോള്‍ എടുത്തതുമില്ല. തുടര്‍ന്ന് ബന്ധുക്കള്‍ യുകെയിലെ മലയാളി സമാജത്തിൽ ബന്ധപ്പെടുകയായിരുന്നു. അവരുടെ അന്വേഷണത്തിൽ വീട് പൂട്ടിയ നിലയില്‍ കണ്ടത്തുകയും അവർ യുകെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി വാതില്‍ കുത്തി തുറന്നപ്പോഴാണ് മൂവരെയും ചോരയില്‍ കുളിച്ച്‌ കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.

ALSO READ: Kuwait News: അമ്മയുടെ കാമുകന്റെ ക്രൂര പീഡനത്തിനിരയായ കുട്ടികൾ ആശുപത്രിയില്‍

മൂവരെയും  ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അഞ്ജുവിന്റ ദേഹത്ത് എട്ടോളം കുത്തേറ്റ മുറിവുകളുണ്ടായിരുന്നു. മക്കളിരുവരുടേയും കഴുത്തിനായിരുന്നു വെട്ടേറ്റത്. എട്ടു വർഷത്തോളം ദുബായിലായിരുന്നു അഞ്ജു ജോലി ചെയ്തിരുന്നത്. യുകെ യിൽ ജോലി ചെയ്തു തുടങ്ങിയിട്ട് ഒരു വർഷമേയായിട്ടുള്ളു. കഴിഞ്ഞ വർഷം ഇത്തിപ്പുഴയിലെ വീട്ടിൽ അഞ്ജു മക്കളുമായി എത്തിയിരുന്നു. പെട്ടെന്ന് അക്രമാസക്തനാകുന്ന സ്വഭാവക്കാരനാണ് അഞ്ജുവിന്റെ  ഭർത്താവ് സാജുവെന്ന് അഞ്ജുവിന്റ പിതാവ് അശോകൻ പറഞ്ഞു.

 ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെന്നും വിവാഹ മോചനം വേണമെന്നും അഞ്ജു ഒരു ഘട്ടത്തിൽ ആവശ്യപ്പെട്ടിരുന്നതായും അഞ്ജുവിന്റെ ബന്ധുക്കൾ പറഞ്ഞു. അഞ്ജു ഇത്തിപ്പുഴയിലെ വീട്ടിലേക്ക് ഫോൺ ചെയ്യുന്നതിന് പോലും സാജു അനുവദിച്ചിരുന്നില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. യുകെ നോര്‍ത്താംപ്റ്റണ്‍ ഷെയര്‍ പൊലീസ് സൂപ്രണ്ട് സ്റ്റീവ് ഫ്രീമാന്റെ നേതൃത്വത്തിലാണ് പൊലീസ് കേസ് അന്വേഷിക്കുന്നത്. അന്വേഷണം സംബന്ധിച്ച്‌ മറ്റു കാര്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. നേരത്തെ ബംഗളൂരുവില്‍ ടാക്സി ഡ്രൈവറായിരുന്നു സാജു. അടുത്തിടെയാണ് കുടുംബം യുകെയിലേക്ക് താമസം മാറ്റിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News