Assembly Election 2022: യുപി, ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ ഇന്ന് ജനവിധി തേടും

Assembly Election 2022: ഗോവ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും.

Last Updated : Feb 14, 2022, 06:16 AM IST
  • യുപി, ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങൾ ഇന്ന് ജനവിധി തേടും
  • യുപിയിലെ രണ്ടാം ഘട്ടം - 58 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്
  • ഗോവ 40 സീറ്റിലേക്കും ഉത്തരാഖണ്ഡിൽ 70 സീറ്റിലേക്കും വോട്ടിംഗ് നടക്കും
Assembly Election 2022: യുപി, ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ ഇന്ന് ജനവിധി തേടും

Assembly Election 2022: ഗോവ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും.  ഉത്തർപ്രദേശിലെ രണ്ടാം ഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്.  ഒമ്പത് ജില്ലകളിലെ 55 മണ്ഡലങ്ങളാണ് ജനവിധി തേടുന്നത്. 

ജയിലില്‍ കഴിയുന്ന സമാജ്‍വാദി പാര്‍ട്ടി  നേതാവ് അസം ഖാന്‍, മകൻ അബ്ദുള്ള, യുപി ധനമന്ത്രി സുരേഷ് ഖന്ന, രാജിവെച്ച് എസ്പിയിൽ ചേർന്ന ധരംപാല്‍ സിങ് എന്നിവരാണ് ഈ ഘട്ടത്തില്‍ മത്സരിക്കുന്ന പ്രമുഖ‍ സ്ഥാനാർത്ഥികൾ. 2017ല്‍  ഈ മേഖലയിൽ നിന്ന് 38 സീറ്റ് നേടിയ ബിജെപിക്ക് 2019 ലോക്സഭ  തെരഞ്ഞെടുപ്പില്‍ 27 നിയമസഭാ മണ്ഡലങ്ങളിലെ ലീഡ് കിട്ടിയിരുന്നുള്ളൂ. നിലവില്‍ 15 സീറ്റാണ് ഇവിടെ നിന്ന് സമാജ്‍വാദി പാര്‍ട്ടിക്ക് ഉള്ളത്.

Also Read: UP Voting Highlights: ഉത്തര്‍ പ്രദേശ്‌ ആദ്യഘട്ട വോട്ടെടുപ്പില്‍ 60.17% പോളിംഗ്

ദളിത്, പിന്നാേക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള ഇവിടെ നല്ലൊരു മുന്നേറ്റം കാഴ്ചവെക്കാനാകുമെന്ന പ്രതീക്ഷയിലാണ് എസ്പി. വോട്ടെടുപ്പ് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ്. 55 ൽ മൂന്ന് സീറ്റുകൾ ആർഎൽഡിക്കായി മാറ്റിവച്ച എസ്പിക്ക് ഈ ഘട്ടം വളരെ പ്രധാനമാണ്. യുപിയിൽ ഇനി ബാക്കിയുള്ളത് ഇരുപത് ദിവസത്തെ പ്രചാരണമാണ്. പ്രധാനമന്ത്രിയെ കൂടുതൽ എത്തിച്ചുള്ള തിരഞ്ഞെടുപ്പ് തന്ത്രത്തിനാണ് ബിജെപി ഇവിടെ രൂപം നൽകിയിരിക്കുന്നത്. 

ഉത്തർപ്രദേശിനൊപ്പം ​ഗോവയും ഉത്തരാഖണ്ഡും ഇന്ന് വിധിയെഴുതും. ഉത്തരാഖണ്ഡിൽ 70 മണ്ഡലങ്ങളിലായി 81 ലക്ഷം വോട്ടർമാരാണ് ഇന്ന് വിധിയെഴുതുക. 152 സ്വതന്ത്രർ അടക്കം 632 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. ഇവിടെ എട്ട് മണി മുതൽ ആറ് മണി വരെയാണ് വോട്ടിംഗ്. ഇവിടെ പ്രധാന പോരാട്ടം 2017ൽ 57 സീറ്റ് നേടി ഭരണത്തിലുള്ള ബിജെപിയും കോൺഗ്രസും തമ്മിലാണ്. ഇരു പാർട്ടികളുടെയും വോട്ട് പിടിക്കാൻ ഇത്തവണ ആം ആദ്മി പാർട്ടിയും രംഗത്തുണ്ട് എന്നത് ശ്രദ്ധേയമാണ്.

Also Read: Hijab row | ചിലപ്പോൾ കാണാൻ ഞാൻ ഉണ്ടാകില്ല, എന്റെ വാക്കുകൾ അടയാളപ്പെടുത്തി വച്ചോളൂ; ഹിജാബ് ധരിച്ച പെൺകുട്ടി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് ഒവൈസി

ഭരണത്തുടർച്ചയും മുഖ്യമന്ത്രിമാർ ജയിക്കുന്ന പതിവും സംസ്ഥാനത്ത് ഇതുവരെ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി, അധ്യക്ഷൻ മദൻ കൗശിക്, അഞ്ച് മന്ത്രിമാർ എന്നിവരാണ് ബിജെപിക്കായി മത്സര രംഗത്തുള്ള പ്രമുഖർ. മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത്, പ്രതിപക്ഷ നേതാവ് പ്രീതം സിങ്, പിസിസി അധ്യക്ഷൻ ഗണേഷ് ഗോഡിയാൽ, മുൻ മന്ത്രി യശ്പാൽ ആര്യ തുടങ്ങിയവരും മത്സരരംഗത്തുണ്ട്. 

ഗോവയിൽ നാൽപ്പത് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. ഇവിടേയും ഇത്തവണ ആം ആദ്മി പാർട്ടി ശക്തമായി രംഗത്തുണ്ട്.  പല മണ്ഡലങ്ങളിലും ത്രികോണമത്സരമാണ് നടക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News