അയോധ്യ രാമക്ഷേത്ര നിർമാണം : കേരളം 13 കോടി സംഭാവന ചെയ്തു, സംഭാവന ചെയ്തവരിൽ ന്യൂനപക്ഷ മതത്തിൽ നിന്നുള്ളവരുമുണ്ടെന്ന് ക്ഷേത്ര നിർമാണ ട്രസ്റ്റ്

മാർച്ച് 4 വരെയുള്ള ബാങ്കിലെ പ്രകാരം 2500 കോടി രൂപയാണ് ക്ഷേത്ര നിർമാണത്തിന് ലഭിച്ചതെന്ന് ട്രസ്റ്റ് അറിയിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ സംഭാവന നൽകിയത് രാജസ്ഥാനിൽ നിന്നാണെന്ന് വിഎച്ച്പി നേതാവും ക്ഷേത്ര നിർമാണ ട്രസ്റ്റ് സെക്രട്ടറിയുമായ ചമ്പത്ത് റായി പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Mar 7, 2021, 10:19 AM IST
  • രാമക്ഷേത്ര നിർമാണത്തിന് രാജ്യത്ത് നിന്നാകെ ഇതുവരെ ലഭിച്ചത് 2500 കോടി രൂപയെന്ന് Shri Ram Janmabhoomi Teerth Kshetra Trust.
  • കേരളത്തിൽ 13 കോടി രൂപ സംഭാവന ലഭിച്ചെന്ന് ശ്രീരാമ ക്ഷേത്ര നിർമാണ് ട്രസ്റ്റ് ജനറൽ സെക്രട്ടറി Champath Rai.
  • രാജ്യത്ത് ഏറ്റവും കൂടുതൽ സംഭാവന നൽകിയത് രാജസ്ഥാനിൽ നിന്ന്
  • വീടുകൾ കയറിയുള്ള സംഭാവന പിരിക്കുന്നത് നിർത്താലക്കി
അയോധ്യ രാമക്ഷേത്ര നിർമാണം : കേരളം 13 കോടി സംഭാവന ചെയ്തു, സംഭാവന ചെയ്തവരിൽ ന്യൂനപക്ഷ മതത്തിൽ നിന്നുള്ളവരുമുണ്ടെന്ന് ക്ഷേത്ര നിർമാണ ട്രസ്റ്റ്

Ayodhya : രാമക്ഷേത്ര നിർമാണത്തിന് രാജ്യത്ത് നിന്നാകെ ഇതുവരെ ലഭിച്ചത് 2500 കോടി രൂപയെന്ന് Shri Ram Janmabhoomi Teerth Kshetra Trust. കേരളത്തിൽ 13 കോടി രൂപ സംഭാവന ലഭിച്ചെന്ന് ശ്രീരാമ ക്ഷേത്ര നിർമാണ് ട്രസ്റ്റ് ജനറൽ സെക്രട്ടറി Champath Rai. കേരളത്തിൽ നിന്ന് സംഭാവന നൽകിയവരിൽ ന്യൂനപക്ഷ മത വിഭാ​ഗത്തിൽ പെട്ടവരമെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.

മാർച്ച് 4 വരെയുള്ള ബാങ്കിലെ പ്രകാരം 2500 കോടി രൂപയാണ് ക്ഷേത്ര നിർമാണത്തിന് ലഭിച്ചതെന്ന് ട്രസ്റ്റ് അറിയിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ സംഭാവന നൽകിയത് രാജസ്ഥാനിൽ നിന്നാണെന്ന് വിഎച്ച്പി നേതാവും ക്ഷേത്ര നിർമാണ ട്രസ്റ്റ് സെക്രട്ടറിയുമായ ചമ്പത്ത് റായി പറഞ്ഞു. സംഭാവന പിരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നേരിട്ട തമിഴ്നാട്ടിൽ നിന്ന് 85 കോടി രൂപ ലഭിച്ചെന്ന് റായി പറഞ്ഞു. 

ALSO READ : രാമക്ഷേത്രം പണിയുന്നത് സർക്കാരിന്റ പണംകൊണ്ടല്ല, പൊതുജനത്തിൽ നിന്ന് സംഭാവന സ്വീകരിച്ച്

അതോടൊപ്പം വീടുകൾ കയറിയുള്ള സംഭാവന പിരിക്കുന്നത് നിർത്താലക്കിയെന്നും റായി അറിയിച്ചു. ഇനി സംഭാവന നൽകാൻ താൽപര്യമുള്ളവർക്ക് ട്രസ്റ്റ് ഔദ്യോ​ഗിക വെബ്സറ്റിലൂടെ നൽകാൻ സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ക്ഷേത്ര നിർമാണത്തിന്റെ ആവശ്യമായി സുപ്രീം കോടതി അനുവദിച്ച ഭൂമിക്ക് പുറമെ മുൻഭാ​ഗത്ത് കുറച്ചു കൂടി സ്ഥലം വാങ്ങുന്നതിനുള്ള ചർച്ച നടന്നു വരികെയാണെന്നും അടുത്ത മൂന്ന് വർഷത്തിനുള്ള ക്ഷേത്ര നിർമാണ പൂർത്തീകരിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ വ്യക്തമാക്കി. 

ALSO READ : Ayodhya Ram Temple: 1200 Acreൽ പണിതുയരുന്ന സ്വപന ക്ഷേത്രം,അയോധ്യയുടെ പൈതൃക ഭൂമിയെക്കുറിച്ചറിയുമോ?

നേരത്തെ ക്ഷേത്ര നിർമാണത്തിനായി ഭക്തർ അയക്കുന്ന വെള്ളിക്കട്ടികളും ട്രസ്റ്റ് നിർത്താലാക്കിയിരുന്നു.വെള്ളിക്കട്ടികൾ സൂക്ഷിക്കാൻ സ്ഥലമില്ല രാമക്ഷേത്ര നിർമാണത്തിനായി ഭക്തർ ഇനി വെള്ളിക്കട്ടികൾ സംഭാവന നൽകരുതെന്ന് ട്രസ്റ്റ് അറിയിച്ചിരുന്നത്.

വെള്ളിക്കട്ടികൾ സൂക്ഷിക്കാൻ ബാങ്ക് ലോക്കറിൽ ഇനി സ്ഥലമില്ലെന്നും അതുകൊണ്ട് ഭക്തർ ഇനി വെള്ളിക്കട്ടികൾ സംഭാവന ചെയ്യരുതെന്ന് അഭ്യർഥനയുമായി ക്ഷേത്ര നിർമാണ ട്രസ്റ്റ് മുന്നോട്ട് വന്നത്. ഇതുവരെ ഏകദേശം 400 കിലോഗ്രാം വെള്ളിക്കട്ടികളാണ് ട്രസ്റ്റിന് സംഭാവനായി ലഭിച്ചിരിക്കുന്നത്."

ALSO READ: Ram Mandir : രാമക്ഷേത്ര നിർമാണത്തിന് വെള്ളിക്കട്ടികൾ ഇനി വേണ്ട, സൂക്ഷിക്കാൻ ഇടമില്ലെന്ന് ക്ഷേത്ര സമിതി

ശ്രീരാമഭൂമിയുമായി ബന്ധപ്പെട്ട കോടതി വിധിക്ക് ശേഷം 2020 ആ​ഗസ്റ്റ് 20ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അയോദ്ധ്യ ക്ഷേത്രത്തിന് ശിലസ്ഥാപനമിട്ടത്. അടുത്ത വർഷം സെപ്റ്റംബറിൽ 200 അടി നീളമുള്ള ക്ഷേത്രത്തിന്റെ 1200 തൂണകൾ ഉയരുമെന്ന് സമിതി ജനറൽ സെക്രട്ടറി ചമ്പത്ത് റായി ഉറപ്പ് നൽകി. രാമ ക്ഷേത്രത്തിന്161 അടി നീളമാണ് പ്രതീക്ഷിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News