Bihar Assembly Election: ബീഹാറില്‍ തണുപ്പന്‍ പോളിംഗ് , 1 മണി വരെ 32.82%

മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന ബീഹാര്‍  നിയമസഭ തിരഞ്ഞെടുപ്പിന്‍റെ  (Bihar Assembly Election) രണ്ടാം ഘട്ടത്തില്‍ തണുപ്പന്‍ പ്രതികരണം. 

Last Updated : Nov 3, 2020, 03:27 PM IST
  • മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന്‍റെ (Bihar Assembly Election) രണ്ടാം ഘട്ടത്തില്‍ തണുപ്പന്‍ പ്രതികരണം.
  • ഒരു മണിവരെ വോട്ട് രേഖപ്പെടുത്തിയത് വെറും 32.82% പേര്‍ മാത്രം.
  • 17 ജില്ലകളിലായി 94 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.
Bihar Assembly Election: ബീഹാറില്‍ തണുപ്പന്‍ പോളിംഗ് ,  1 മണി  വരെ  32.82%

Patna: മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന ബീഹാര്‍  നിയമസഭ തിരഞ്ഞെടുപ്പിന്‍റെ  (Bihar Assembly Election) രണ്ടാം ഘട്ടത്തില്‍ തണുപ്പന്‍ പ്രതികരണം. 

ഒരു മണിവരെ വോട്ട് രേഖപ്പെടുത്തിയത് വെറും   32.82%  പേര്‍ മാത്രം.  17 ജില്ലകളിലായി 94 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.   സീമാഞ്ചല്‍  മേഖലയിലും സമസ്തിപൂർ, പറ്റ്ന, വൈശാലി, മുസഫർപൂർ ജില്ലകളിലുമായി 94 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.  

അതേസമയം, ബാരുരാജ് നിയമസഭ  മണ്ഡലത്തിലെ  ചുല്‍ഹൈ ബിഷ്ണുപുര്‍  ഗ്രാമത്തിലെ ആളുകള്‍ വോട്ടിംഗ് ബഹിഷ്ക്കരിച്ചു. പ്രദേശത്ത് വികസന  പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ നടക്കുന്നില്ല എന്നാ കാരണത്താലാണ് ഗ്രാമവാസികള്‍ ഒന്നടങ്കം ഈ തീരുമാനം കൈക്കൊണ്ടത്.   

729 വോട്ടര്‍മാരാണ് ഈ ഗ്രാമത്തില്‍  ഉള്ളത്. എന്നാല്‍, ഒരു  വ്യക്തി പോലും വോട്ട് രേഖപ്പെടുത്താന്‍ എത്തിയില്ല എന്നാണ് റിപ്പോര്‍ട്ട്. 

ബീഹാർ നിയമസഭ തിരഞ്ഞെടുപ്പില്‍ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ് രണ്ടാമത്തേത് എന്ന് തന്നെ പറയാം. മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ്, സഹോദരന്‍ തേജ് പ്രതാപ് യാദവ് എന്നിവര്‍ ഇന്ന് ജനവിധി തേടുന്നവരില്‍ പ്രമുഖരാണ്. 94 മണ്ഡലങ്ങളിലായി   1,463 സ്ഥാനാർത്ഥികളാണ് രണ്ടാം ഘട്ടത്തില്‍ ജനവിധി തേടുന്നത്.

മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയും ലാലു പ്രസാദ് യാദവിന്‍റെ മകനുമായ തേജസ്വി യാദവ് മത്സരിക്കുന്ന രാഘോപൂർ മണ്ഡലമാണ് പ്രധാനം. ഈ ബിജെപിയുടെ  സതീഷ് കുമാറാണ് എതിരാളി. തേജസ്വിയുടെ സഹോദരന്‍ തേജ് പ്രതാപ് യാദവ് ഹസന്പൂർ മണ്ഡലത്തിലാണ്  ജനവിധി തേടുന്നത്

മുസ്ലീം വോട്ടുകള്‍ അധികമുള്ള  സീമാഞ്ചല്‍ മേഖല പരമ്പരാഗതമായി മഹാസഖ്യത്തിനൊപ്പമാണെങ്കിലും ഇത്തവണ ഈ വോട്ടുകള്‍ പ്രവചനാതീതമാണ്.  ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിലേയ്ക്ക്  അസദുദ്ദീന്‍ ഉവൈസിയുടെ AIMIMന്‍റെ അപ്രതീക്ഷിത കടന്നുവരവ് പ്രധാന മുന്നണികളുടെ എല്ലാ കണക്കു കൂട്ടലുകളും തെറ്റിച്ചിരിയ്ക്കുകയാണ്. 

Also read: Bihar Assembly Election: ബീഹാറില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ

രണ്ടാം ഘട്ടത്തില്‍  ആർജെഡി 56, ബിജെപി 46,  ജെഡിയു 43, കോണ്‍ഗ്രസ്‌  28, ഇടത് പാർട്ടികള്‍ 14, VIP 5, AIMIM 3 ഉം സീറ്റുകളിലാണ് മത്സരിക്കുന്നത്. 

Trending News