ഭോപാല്‍: തന്നെ ജനങ്ങള്‍ എംപിയായി തിരഞ്ഞെടുത്തത് അഴുക്കുചാലുകളും ശൗചാലങ്ങളും വൃത്തിയാക്കാനല്ലയെന്ന് ഭോപാലിലെ ബിജെപി എംപി പ്രഗ്യാ സിംഗ് ഠാക്കൂര്‍. മധ്യപ്രദേശിലെ സെഹോര്‍ ജില്ലയില്‍ ബിജെപി പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കവേയാണ് പ്രഗ്യാ ഇങ്ങനെ പറഞ്ഞത്.
പ്രമുഖ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇതിന്റെ വീഡിയോ പുറത്തുവിട്ടത്.
#WATCH BJP MP from Bhopal, Pragya Thakur in Sehore: Hum naali saaf karwane ke liye nahi bane hain. Hum aapka shauchalaya saaf karne ke liye bilkul nahi banaye gaye hain. Hum jis kaam ke liye banaye gaye hain, vo kaam hum imaandaari se karenge. #MadhyaPradesh pic.twitter.com/VT4pcGKkYx
— ANI (@ANI) July 21, 2019
അഴുക്കുചാലുകള്‍ വൃത്തിയാക്കാനല്ല താന്‍ തിരഞ്ഞെടുക്കപ്പെട്ടത്, നിങ്ങളുടെ ശൗചാലങ്ങള്‍ വൃത്തിയാക്കാനുമല്ല താന്‍ തിരഞ്ഞെടുക്കപ്പെട്ടത്. എന്ത് പണി ചെയ്യാനാണോ തന്നെ തിരഞ്ഞെടുത്തത് ആ പണി താന്‍ സത്യസന്ധമായി തന്നെ ചെയ്യുമെന്നും പ്രഗ്യാ പറഞ്ഞു. ഇതുകേട്ട് പ്രവര്‍ത്തകര്‍ കൈയടിക്കുന്നതും വീഡിയോയില്‍ കാണാം.
ശുചീകരണ പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വലിയ പ്രോത്സാഹനം നല്‍കിവരുന്ന ഈ സാഹചര്യത്തിലാണ് ബിജെപി എംപിയുടെ ഈ പ്രസ്താവന.
മാലേഗാവ് സ്ഫോടനക്കേസിൽ പ്രതിയായിരുന്ന പ്രജ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ മുതിർന്ന നേതാവും രണ്ട് തവണ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന ദിഗ് വിജയ് സിംഗിനെ പാരജയപ്പെടുത്തിയാണ് പാർലമെന്റിലെത്തിയത്.