ഹൈദരാബാദ്: സൗജന്യ സാരിവിതരണം കൂട്ടത്തല്ലായി. തെലുങ്കാന സർക്കാരിന് ആകെ നാണക്കേടായി. തെലങ്കാന സർക്കാർ പാവപ്പെട്ട സ്ത്രീകൾക്കായി നടത്തിയ സൗജന്യ സരിവിതരണമാണ് സംഘർഷത്തിൽ അവസാനിച്ചത്. ദസറയോട് അനുബന്ധിച്ചുള്ള ബത്തുകമ്മ ഉൽസവത്തിന്റെ ഭാഗമായാണ് തെലങ്കാന സർക്കാർ സൗജന്യമായി സാരി വിതരണം നടത്തിയത്.
ഭരണകക്ഷിയായ ടിആർഎസിന്റെ നേതാക്കളാണ് സാരി വിതരണം നടത്തുന്നത്. എന്നാൽ ഹൈദരാബാദിനടുത്ത സായ്ദാബാദിൽ നടത്തിയ ചടങ്ങിൽ സാരി വാങ്ങാനെത്തിയ സ്ത്രീകൾ തമ്മിൽ അടിപിടിയായി. തർക്കത്തിലായ സ്ത്രീകൾ തമ്മിൽ ഉന്തും തള്ളുമുണ്ടാകുന്നതിന്റെയും മുടിയിൽ പിടിച്ചു വലിക്കുന്നതിന്റെയും ദൃശ്യങ്ങൾ ദേശീയ ചാനലുകൾ സംപ്രേഷണം ചെയ്തു. വനിതാ പോലീസ് ഇടപെട്ട് തല്ലുകൂടിയ സ്ത്രീകളെ പിടിച്ചുമാറ്റി. മറ്റിടങ്ങളിൽ സംഘർഷമുണ്ടായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിതരണം ചെയ്തസാരികള്‍ നല്ലതല്ലെന്നും ഇത് 50 രൂപയുടെ സരിയാണെന്നും അത് പിച്ചക്കാരുപോലും ഉപയോഗിക്കില്ലെന്നും സ്ത്രീകൾ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.