Udaipur Murder: ഉദയ്പൂർ കൊലപാതകത്തിന്റെ അന്വേഷണം ഏറ്റെടുക്കാനൊരുങ്ങി എൻഐഎ; നിരോധനാജ്ഞ പ്രഖ്യാപിച്ചു

NIA Udaipur murder: കൊലപാതകത്തിന് പിന്നിൽ ഭീകരവാദികൾക്ക് പങ്കുണ്ടെന്ന സംശയത്തിന്റെ പശ്ചാത്തലത്തിലാണ് കേസ് എൻഐഎ ഏറ്റെടുക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 29, 2022, 06:34 AM IST
  • ബിജെപിയിൽ നിന്ന് പുറത്താക്കിയ മുൻ വക്താവ് നൂപുർ ശർമയെ അനുകൂലിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട തയ്യൽക്കാരനായ കനയ്യലാലിനെ കൊലപ്പെടുത്തിയ രണ്ട് പേരെ രാജസ്ഥാൻ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു
  • പട്ടാപ്പകലാണ് കനയ്യലാലിനെ കൊലപ്പെടുത്തി തലയറുത്തുമാറ്റിയത്
  • രാജസമന്തയിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്
  • അറസ്റ്റിലായവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എൻഐഎ സംഘം ശേഖരിക്കും
Udaipur Murder: ഉദയ്പൂർ കൊലപാതകത്തിന്റെ അന്വേഷണം ഏറ്റെടുക്കാനൊരുങ്ങി എൻഐഎ; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ജയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂരിൽ നൂപുർ ശർമയെ അനുകൂലിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടയാളെ കൊലപ്പെടുത്തിയ സംഭവം ഏറ്റെടുക്കാനൊരുങ്ങി എൻഐഎ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം കേസ് അന്വേഷണം എൻഐഎ ഏറ്റെടുക്കുമെന്നാണ് സൂചന. എൻഐഎ സംഘം ഉദയ്പൂരിൽ എത്തി. ഇന്ന് സംഭവ സ്ഥലം സന്ദർശിക്കും. കൊലപാതകത്തിന് പിന്നിൽ ഭീകരവാദികൾക്ക് പങ്കുണ്ടെന്ന സംശയത്തിന്റെ പശ്ചാത്തലത്തിലാണ് കേസ് എൻഐഎ ഏറ്റെടുക്കുന്നത്.

ബിജെപിയിൽ നിന്ന് പുറത്താക്കിയ മുൻ വക്താവ് നൂപുർ ശർമയെ അനുകൂലിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട തയ്യൽക്കാരനായ കനയ്യലാലിനെ കൊലപ്പെടുത്തിയ രണ്ട് പേരെ രാജസ്ഥാൻ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. പട്ടാപ്പകലാണ് കനയ്യലാലിനെ കൊലപ്പെടുത്തി തലയറുത്തുമാറ്റിയത്. രാജസമന്തയിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എൻഐഎ സംഘം ശേഖരിക്കും. അതേസമയം, സംഘർഷ സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കനത്ത ജാഗ്രത തുടരുകയാണ്. ഇന്റർനെറ്റ് സേവനം റദ്ദാക്കി. ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നലെ ഉദയ്പൂരിൽ പ്രതിഷേധത്തിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ പ്രതിഷേധക്കാർ നിരവധി വാഹനങ്ങൾ അ​ഗ്നിക്കിരയാക്കിയിരുന്നു. പ്രതിഷേധക്കാർ നടത്തിയ കല്ലേറിൽ നിരവധി പോലീസുകാർക്കും പരിക്കേറ്റു.

കനയ്യലാലിനെ കൊലപ്പെടുത്തിയതിന് ശേഷം കൊലയാളികൾ വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവക്കുകയും കൃത്യത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു. മുഹമ്മദ് റിയാസ് അക്തർ, മുഹമ്മദ് ഘോഷ് എന്നിവരാണ് കൃത്യം നടത്തിയത്. സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ റാപിഡ് ആക്ഷൻ ഫോഴ്സിന്റെ അഞ്ച് കമ്പനിയെ ഉദയ്പൂരിൽ വിന്യസിച്ചു. ജയ്പൂരിൽ നിന്ന് രണ്ട് എഡിജിപിമാരെയും ഒരു എസ്പിയും 600 പോലീസുകാരെയും പ്രത്യേകം വിന്യസിച്ചതായി രാജസ്ഥാൻ ലോ ആൻഡ്  ഓർഡർ എഡിജി അറിയിച്ചു. അടുത്ത 24 മണിക്കൂർ നേരത്തേക്ക് ഉദയ്പൂരിലെ ഇന്റർനെറ്റ് സേവനം നിർത്തലാക്കിയിരിക്കുകയാണ്.

നൂപുർ ശർമയെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടയാളെ വെട്ടിക്കൊന്ന് തലയറുത്ത് മാറ്റി

ഉദയ്പൂർ : ബിജെപിയിൽ നിന്ന് പുറത്താക്കപ്പെട്ട നുപൂർ ശർമയെ അനുകൂലിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് രേഖപ്പെടുത്തിയാളെ പട്ടാപകൽ വെട്ടിക്കൊന്ന് തലയറുത്ത് മാറ്റി. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. കൊലപ്പെടുത്തിയതിന് ശേഷം കൊലയാളികൾ വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവക്കുകയും കൃത്യത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു. മുഹമ്മദ് റിയാസ് അക്തർ, മുഹമ്മദ് ഘോഷ് എന്നിവരാണ് കൃത്യം നടത്തിയിരിക്കുന്നത്.  നഗരത്തിലെ മാർഡാസിൽ തൈയ്യൽ ജീവനക്കാരനായ കന്ഹയാൽ തെലി എന്നയാളാണ് കൊലപ്പെട്ടിരിക്കുന്നത്.

അരുംകൊല നടത്തിയ പ്രതികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് ഉദയ്പൂരാകെ പ്രതിഷേധം. സംഭവം നടന്ന മാൽഡാസിൽ കടകൾ അടച്ചിടാൻ പോലീസ് വ്യാപാരികളോട് നിർദേശം നൽകുകയും ചെയ്തു. സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അറിയിച്ചു. സംഭവത്തിൽ മത സംഘടനകൾ സംയമനം പാലിക്കണമെന്നും ഗെഹ്ലോട്ട് ആവശ്യപ്പെടുകയും ചെയ്തു. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ രാജസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്തതായി ഡിജിപി എംഎൽ ലാഥെർ അറിയിച്ചു. സംഭവത്തിൽ പ്രതിഷേധം കനക്കുന്ന സാഹചര്യത്തിൽ അഞ്ച് റാപിഡ് ആക്ഷൻ ഫോഴ്സ് കമ്പനിയെ ഉദയ്പൂരിൽ വിന്യസിക്കുകയും ചെയ്തു. ജയ്പൂരിൽ നിന്ന് രണ്ട് എഡിജിപിമാരെയും ഒരു എസ്പിയും 600 പോലീസുകാരെയും പ്രത്യേകം വിന്യസിച്ചതായി രാജസ്ഥാൻ ലോ ആൻഡ്  ഓർഡർ എഡിജി അറിയിച്ചു. അടുത്ത 24 മണിക്കൂർ നേരത്തേക്ക് ഉദയ്പൂരിലെ ഇന്റർനെറ്റ് സേവനം നിർത്തലാക്കുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News