വികാസ് ദുബേയെ കാണാതെയായിട്ട് 36 മണിക്കൂര്‍, വിവരം നല്‍കുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികം!!

ഉത്തര്‍പ്രദേശ്‌ കൊടും കുറ്റവാളി വികാസ് ദുബേയുടെ വീട് തകര്‍ത്തു. 

Last Updated : Jul 5, 2020, 12:21 AM IST
  • അതേസമയം, ദുബേയെ കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികം നല്‍കുമെന്ന് കാന്‍പൂര്‍ പോലീസ് അറിയിച്ചു. പ്രതികാര നടപടികള്‍ ഒഴിവാക്കാന്‍ വിവരങ്ങള്‍ നല്‍കുന്നയാളെ സംബന്ധിക്കുന്ന കാര്യങ്ങള്‍ പുറത്ത് വിടില്ലെന്നും പോലീസ് അറിയിച്ചു.
വികാസ് ദുബേയെ കാണാതെയായിട്ട് 36 മണിക്കൂര്‍, വിവരം നല്‍കുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികം!!

കാന്‍പൂര്‍: ഉത്തര്‍പ്രദേശ്‌ കൊടും കുറ്റവാളി വികാസ് ദുബേയുടെ വീട് തകര്‍ത്തു. 

ഉത്തര്‍പ്രദേശ് പോലീസ് ഉദ്യോഗസ്ഥരുടെയും ജില്ലാ അധികാരികളുടെയും സാന്നിധ്യത്തില്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ചാണ് വീട് തകര്‍ത്തത്. വ്യാഴാഴ്ച അര്‍ദ്ധരാത്രി ദുബേയെ പിടികൂടാന്‍ പോലീസ് നടത്തിയ ശ്രമത്തിനിടെ 8 പോലീസ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. 60ലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ദുബേ.

 സുഷാന്തിന്‍റെ ആത്മഹത്യ: സഞ്ജയ്‌ ലീല ബന്‍സാലിയെയും കങ്കണയെയും ചോദ്യം ചെയ്യും!!

കാന്പൂരിലെ ചൗബെപൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഗ്രാമത്തില്‍ വച്ചാണ് ആക്രമണമുണ്ടായത്. ഒരു DSP, മൂന്നു എസ്ഐമാര്‍, നാല് കോണ്‍സ്റ്റബിള്‍ എന്നിവരാണ്‌ മരിച്ചത്. 36 മണിക്കൂറായി ആക്രമണത്തിനു ശേഷം ഒളിവില്‍ പോയ ദുബേയെ പോലീസ് തിരയുകയാണ്. 

ഇയാളുടെ ഒളിത്താവളം കണ്ടെത്തുന്നതിനായി 500ലധികം മൊബൈല്‍ ഫോണുകള്‍ പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് വരികയാണ്‌.
അതേസമയം, ദുബേയെ കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികം നല്‍കുമെന്ന് കാന്‍പൂര്‍ പോലീസ് അറിയിച്ചു.

300 പേര്‍ പങ്കെടുത്ത വിവാഹത്തിന്‍റെ രണ്ടാംപക്കം വരന്‍ മരിച്ചു, 100ലധികം പേര്‍ക്ക് കൊറോണ

പ്രതികാര നടപടികള്‍ ഒഴിവാക്കാന്‍ വിവരങ്ങള്‍ നല്‍കുന്നയാളെ സംബന്ധിക്കുന്ന കാര്യങ്ങള്‍ പുറത്ത് വിടില്ലെന്നും പോലീസ് അറിയിച്ചു. ഒളിവില്‍ പോയ ദുബേയെ കണ്ടെത്താന്‍ 25 സംഘങ്ങളായാണ് പോലീസ് അന്വേഷണം നടത്തുന്നത്. വിവിധ ജില്ലകള്‍ തിരിച്ചാണ് തിരച്ചില്‍. ഉത്തര്‍പ്രദേശിന്‌ പുറത്തുള്ള ജില്ലകളിലേക്കും തിരച്ചില്‍ വ്യാപിപ്പിച്ചതായാണ് വിവരം. 

ദുബേയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോലീസുകാരുടെ വീടുകള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ സന്ദര്‍ശിച്ചിരുന്നു. ഓരോ കുടുംബത്തിനും ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

Trending News