Amebic Meningoencephalitis: തൃശൂരിലും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; 12 വയസുകാരൻ ചികിത്സയില്‍

Amebic Meningoencephalitis In Thrissur: 12 വയസുകാരനാണ് രോ​ഗം ബാധിച്ചത്. എവിടെ നിന്നാണ് കുട്ടി രോ​ഗബാധിതനായതെന്ന് വ്യക്തമല്ല.

Written by - Zee Malayalam News Desk | Last Updated : Jul 10, 2024, 09:18 PM IST
  • സമീപകാലത്ത് കുട്ടി പുഴയിലോ കുളത്തിലോ കുളിച്ചിട്ടില്ല
  • പാടത്ത് സ്ഥിരമായി കളിക്കാൻ പോകാറുണ്ട്
  • ഇവിടെ നിന്നാകാം അണുബാധയുണ്ടായതെന്നാണ് നി​ഗമനം
Amebic Meningoencephalitis: തൃശൂരിലും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; 12 വയസുകാരൻ ചികിത്സയില്‍

തൃശൂർ: തൃശൂർ ജില്ലയിലും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പാടൂർ സ്വദേശിയായ ഏഴ് വയസുകാരനാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോ​ഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ​ഡോക്ടർമാർ അറിയിച്ചു.

തീവ്ര പരിചരണ വിഭാ​ഗത്തിൽ നിന്ന് കുട്ടിയെ മുറിയിലേക്ക് മാറ്റി. 12 വയസുകാരനാണ് രോ​ഗം ബാധിച്ചത്. എവിടെ നിന്നാണ് കുട്ടി രോ​ഗബാധിതനായതെന്ന് വ്യക്തമല്ല. സമീപകാലത്ത് കുട്ടി പുഴയിലോ കുളത്തിലോ കുളിച്ചിട്ടില്ല.

പാടത്ത് സ്ഥിരമായി കളിക്കാൻ പോകാറുണ്ട്. ഇവിടെ നിന്നാകാം അണുബാധയുണ്ടായതെന്നാണ് നി​ഗമനം. ജൂൺ 16 മുതൽ കുട്ടി കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലാണ്. നേരത്തെ വെന്റിലേറ്ററിലായിരുന്ന കുട്ടിയുടെ ആരോ​ഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് വെന്റിലേറ്ററിൽ നിന്ന് മാറ്റി. ഏതാനും ദിവസങ്ങൾക്കുള്ളിൽ ആശുപത്രി വിടുമെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്.

ALSO READ: അമീബിക് മസ്തിഷ്ക ജ്വരം; സ്ഥിതി​ഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം

നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു രോഗത്തിനെയാണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്കജ്വരം എന്ന് പറയുന്നത്.

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യ ശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. രോഗാണുബാധ ഉണ്ടായി ഒന്ന് മുതല്‍ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളിലാണ് ഇതിന്റെ രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നത്.

തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവയാണ് ഇതിന്റെ പ്രാഥമിക ലക്ഷണങ്ങള്‍. പിന്നീട് ഗുരുതരാവസ്ഥയില്‍ എത്തുമ്പോള്‍ അപസ്മാരം, ബോധക്ഷയം, ഓര്‍മക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാവുന്നു. നട്ടെല്ലില്‍ നിന്നും സ്രവം കുത്തിയെടുത്ത് പരിശോധനയ്ക്ക് അയക്കുന്നതിലൂടെയാണ് രോഗനിര്‍ണയം നടത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News