Ayodhya Pran Pratishtha : അയോധ്യ പ്രാണ പ്രതിഷ്ഠാ; ക്രിസ്ത്യൻ ഭവനങ്ങളിൽ മതസൗഹാർദ്ദ മെഴുകുതിരികൾ തെളിയിക്കണമെന്ന് കാസാ

CASA On Ayodhya Pran Pratishtha : അയോധ്യയിൽ പ്രാണ പ്രതിഷ്ഠ നടക്കുമ്പോൾ  ഹൈന്ദവ ജനതയ്ക്കൊപ്പം ആ വീണ്ടെടുപ്പിന്റെ നീതിയുടെയും സന്തോഷത്തിൽ രാജ്യത്തെ  ക്രിസ്ത്യനികളും മതേതര സമൂഹവും ആശംസകളോടെ  ഒന്നായി അണിചേരേണ്ടതാണെന്നാണ് കാസ അവശ്യപ്പെടുന്നത്

Written by - Zee Malayalam News Desk | Last Updated : Jan 21, 2024, 05:13 PM IST
  • നാളെ ജനുവരി 22നാണ് അയോധ്യ പ്രാണ പ്രതിഷ്ഠാ ചടങ്ങ്
  • ക്രിസ്ത്യൻ സമൂഹം തങ്ങളുടെ വീടുകളിൽ മതസൗഹാർദ്ദ മെഴുകുതിരികൾ കത്തിക്കണമെന്ന് കാസാ
Ayodhya Pran Pratishtha : അയോധ്യ പ്രാണ പ്രതിഷ്ഠാ; ക്രിസ്ത്യൻ ഭവനങ്ങളിൽ മതസൗഹാർദ്ദ മെഴുകുതിരികൾ തെളിയിക്കണമെന്ന് കാസാ

Ayodhya Pran Pratishtha : അയോധ്യ പ്രാണ പ്രതിഷ്ഠാ കർമ്മങ്ങൾ നടക്കുന്ന സമയത്ത് രാജ്യത്തെ ക്രിസ്ത്യൻ സമൂഹം തങ്ങളുടെ വീടുകളിൽ മതസൗഹാർദ്ദ മെഴുകുതിരികൾ കത്തിക്കണമെന്ന് ക്രൈസ്തവ സംഘടനയായ കാസാ. വീണ്ടെടുപ്പിന്റെ നീതിയുടെയും സന്തോഷത്തിൽ രാജ്യത്തെ ക്രിസ്ത്യനികളും മതേതര സമൂഹവും പ്രതിഷ്ഠാ ചടങ്ങിയ മെഴുകുതിരി കത്തിച്ചുകൊണ്ട് അണിച്ചേരേണ്ടതാണെന്ന് കാസാ തങ്ങളുടെ സോഷ്യൽ മീഡിയ കുറിപ്പിലൂടെ അറിയിച്ചു. അതേസമയം ഹഗിയ സോഫിയയുടെ വീണ്ടെടുപ്പ് ഒരു പ്രത്യാശയായി നിൽക്കുവാൻ അയോധ്യ എന്ന ശ്രീരാമ ജന്മഭൂമിയുടെ വീണ്ടെടുപ്പ് കാരണമാകുന്നുയെന്നും ക്രിസ്ത്യൻ സംഘടനയുടെ കുറിപ്പിൽ പറയുന്നു. 

കാസായുടെ ഫേസ്ബുക്ക് പോസ്റ്റ്

നാളെ അയോധ്യയിൽ ശ്രീരാമ ക്ഷേത്രത്തിൻ്റെ ജീവൽ പ്രതിഷ്ഠാ കർമ്മത്തിന് ആശംസകൾ നേർന്നുകൊണ്ട് എല്ലാ ക്രിസ്ത്യൻ ഭവനങ്ങളിലും മതസൗഹാർദ്ദ മെഴുകുതിരികൾ തെളിയിക്കുക.

അയോധ്യയിൽ നാളെ  ശ്രീരാമ ജന്മഭൂമിയിൽ 500 വർഷങ്ങൾക്കിപുറം ശ്രീരാമ  മന്ത്ര ജപങ്ങൾ അന്തരീക്ഷത്തിൽ ഉയർന്ന്  രാജ്യത്തെ ഭൂരിപക്ഷ ഹൈന്ദവ ജനതയെ ഭക്തിയിൽ ആറാടിച്ചു കൊണ്ട് ശ്രീരാമ പ്രതിഷ്ഠ നടക്കുമ്പോൾ  ഹൈന്ദവ ജനതയ്ക്കൊപ്പം ആ വീണ്ടെടുപ്പിന്റെ നീതിയുടെയും സന്തോഷത്തിൽ രാജ്യത്തെ  ക്രിസ്ത്യനികളും മതേതര സമൂഹവും ആശംസകളോടെ  ഒന്നായി അണിചേരേണ്ടത്  നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യത്തിനും മതേതരത്വത്തിനും ഏറ്റവും അത്യന്താപേക്ഷിതമാണ്.

ക്രിസ്ത്യനികളുടെ മനസ്സിൽ എന്നും ഒരു വിലാപവും നൊമ്പരവുമായി നിൽക്കുന്ന ഹഗിയ സോഫിയയുടെ വീണ്ടെടുപ്പ് ഒരു പ്രത്യാശയായി നിൽക്കുവാൻ അയോധ്യ എന്ന ശ്രീരാമ ജന്മ ഭൂമിയുടെ വീണ്ടെടുപ്പ് കാരണമാകുന്നു.

ലോകത്ത് ക്രിസ്ത്യനികൾ ഉൾപ്പെടെ എല്ലാ ജാതി മത വംശങ്ങളും അധിനിവേശങ്ങൾ നടത്തിയിട്ടുണ്ട് , പ്രസ്തുത അധിനിവേശങ്ങളിൽ ഒന്നും തന്നെ മറ്റുള്ളവരുടെ ആരാധനാലയങ്ങൾ പിടിച്ചെടുത്തു ക്രിസ്ത്യൻ പള്ളികളോ അമ്പലങ്ങളോ  ബുദ്ധ വിഹാരങ്ങളോ ആക്കി മാറ്റിയിട്ടില്ല, എന്നാൽ ലോകത്ത് എവിടെയൊക്കെ ഇസ്ലാമിക ശക്തികൾ അധിനിവേശങ്ങൾ നടന്നിട്ടുണ്ടോ അവിടൊക്കെ അന്യമതസ്ഥരുടെ ആരാധനാ നിർമിതികൾ അടിച്ചു തകർത്തു അതിന്മേൽ ഇസ്ലാമിക ആരാധനാലയങ്ങൾ പണിയുകയോ , അന്യമതസ്ഥരുടെ  ആരാധനാലയങ്ങൾ പിടിച്ചെടുത്തു ഇസ്ലാമിന്റെ മോസ്‌ക്കുകൾ ആക്കി പരിവർത്തനം ചെയ്യപ്പെടുകയോ ചെയപ്പെട്ടിട്ടുണ്ട്.

അത് ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു  എന്നതിന്റെ ഉത്തമ ദൃഷ്ടാന്ധമാണ് നമ്മുടെ കണ്മുന്നിൽ നാം കണ്ട ക്രിസ്ത്യൻ കത്തീഡ്രൽ ആയ ഹഗിയ സോഫിയയുടെ മേലുള്ള അധിനിവേശവും  ഇപ്പോൾ ആർമേനിയൻ ക്രിസ്ത്യനികളുടെ മേൽ അധിനിവേശം നടത്തി  ക്രിസ്ത്യൻ ദേവാലയങ്ങൾ ഇസ്ലാം മോസ്‌ക്കുകൾ ആക്കി മാറ്റുന്ന പ്രവർത്തികൾ  തകൃതിയായി നടക്കുന്നതും......ഇതെല്ലാം തന്നെ സ്വത്വബോധമുള്ള ഓരോ ക്രിസ്തു വിശ്വസിയെയും സംബന്ധിച്ചു നീറുന്ന വിലാപമായി എന്നും നിലനിൽക്കുക തന്നെ ചെയ്യും.

രണ്ടുവർഷം മുൻപ് തുർക്കിയിൽ നടന്നതും ഇപ്പോൾ അർമേനിയിൽ നടന്നുകൊണ്ടിരിക്കുന്നതുമായപ്രവർത്തികൾ തന്നെയാണ് 500 വർഷം മുൻപ് അയോധ്യയിൽ ബാബർ എന്ന ഇസ്‌ലാമിക ഭരണാധികാരിയുടെ നേതൃത്വത്തിൽ നടന്ന അധിനിവേശത്തിലും സംഭവിച്ചത് .......... അതിന്റെ തെളിവുകളായ ശ്രീരാമ ജന്മ ഭൂമിയുടെ ആവശിഷ്ട്ടങ്ങൾ  ബബരി മസ്ജിദിന്റെ അകത്തളങ്ങളിൽ  നിന്നും  ഇന്ത്യൻ ആർക്കിയോളജിസ്റ്റുകൾ  ശ്രീ മുഹമ്മദിന്റെ  നേതൃത്വത്തിൽ തുരന്ന്  തുരന്നു കണ്ടെത്തിയതും.

ഒരു ഹൈന്ദവ ഭൂരിപക്ഷ രാജ്യമായിരുന്നിട്ടുകൂടി ബലപ്രയോഗത്തിലൂടെ അത് തിരിച്ചു പിടിക്കാതെ അനേകം വർഷങ്ങൾ നടത്തിയ കോടതി നടപടികളിലൂടെ പരമോന്നത നീതിപീഠത്തിന്റെ വിധിയിന്മേലാണ് അയോധ്യയിൽ ക്ഷേത്രം തിരികെ പണിതുതീർത്തിയിരിക്കുന്നത് എന്നത് ഭാരതത്തിലെ ജനാധിപത്യത്തിന്റെയും നിയമവ്യവസ്ഥിതികളുടെയും മേന്മയാണ് ഉയർത്തിക്കാട്ടുന്നത്.

നാളെ അയോധ്യയിൽ നടക്കുന്നത് തിന്മയുടെ മേൽ  നന്മ നേടിയ നീതിയുടെ വിജയമാണ്. 500 വർഷം മുൻപ്  തങ്ങളുടെ ആരാധനാമൂർത്തിയുടെ ജന്മ ഭൂമിയിൽ അധിനിവേശം നടത്തി തങ്ങളുടെ അവിടെ സ്ഥാപിച്ചിരുന്ന ആരാധനാലയം  പിടിച്ചെടുത്തപ്പോൾ ദുഃഖത്താൽ നീറിയ  പൂർവീകാരോട് അവരുടെ ഇന്നിന്റെ തലമുറ നീതി പുലർത്തുന്ന നന്മയുടെ സുദിനമാണ് നാളെ നടക്കുന്ന ജീവൽ പ്രതിഷ്ഠ........അതിൽ  ജനാധിപത്യത്തിലും മതേതരത്വത്തിലും മതസൗഹാർദ്ദത്തിലും വിശ്വസിക്കുന്ന ഓരോ ഭാരതീയനും അഭിമാനിക്കാം.

ആയതിനാൽ ഭാരതത്തിലെ ക്രിസ്ത്യൻ സമൂഹവും ഇതേ ശക്തികളാൽ നമ്മുക്ക് നഷ്ട്ടപെട്ടതും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതുമായ നമ്മുടെ ദേവാലയങ്ങളും  വീണ്ടെക്കുന്നതുവരെ ഒരു വിലാപമായി തലമുറകളിൽ നിന്നും തലമുറകളിലേക്ക് കൈമാറാം ......അയോധ്യയുടെ വീണ്ടെടുപ്പ് പോലെ നമ്മുടെ ദേവാലയങ്ങളുടെ വീണ്ടെടുപ്പും എന്നെങ്കിലും ഒരിക്കൽ കാലത്തിന്റെ പൂർത്തീകരണത്തിൽ സംഭവിക്കുമെന്ന പ്രത്യശയോടെ നമുക്കും ഹൈന്ദവ സഹോദരങ്ങളുടെ സന്തോഷത്തിൽ പങ്കുചേരാം.

അയോധ്യയിൽ നാളെ നടക്കുന്ന ജീവൻ പ്രതിഷ്ഠ കർമ്മത്തിന് ആശംസകൾ നേർന്നുകൊണ്ട് മതസൗഹാർദ്ദത്തിന്റെ പ്രതീകമായി നമ്മൾ ഓരോരുത്തരുടെയും ഭവനങ്ങളിൽ ഇരുട്ടിനെ അതിജീവിക്കുന്ന വെളിച്ചം  അത് മതസൗഹാർദ്ദ മെഴുകുതിരി നാളങ്ങളായി മാറട്ടെ.

ALSO READ : Ayodhya Pran Pratishtha : അയോധ്യ പ്രാണ പ്രതിഷ്ഠാ ചടങ്ങ്; റിലയൻസിന്റെ എല്ലാ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് മുകേഷ് അമ്പാനി

നാളെ ജനുവരി 22നാണ് അയോധ്യ പ്രാണ പ്രതിഷ്ഠാ ചടങ്ങ്. രാമ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് 121 ആചാര്യന്മാരാണ് നേതൃത്വം നൽകുക. ഗണേശ്വർ ശാസ്ത്രി ദ്രാവിഡ് അനുഷ്ഠാനത്തിന്‍റെ എല്ലാ നടപടികളുടെയും മേൽനോട്ടം വഹിക്കുകയും ഏകോപിപ്പിക്കുകയും നയിക്കുകയും ചെയ്യും. ചടങ്ങിന്റെ പ്രധാന ആചാര്യൻ കാശിയിലെ ശ്രീ ലക്ഷ്മീകാന്ത് ദീക്ഷിത് ആയിരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ സന്നിധ്യനായിരിക്കും. പിന്നാലെ പ്രധാനമന്ത്രി അയോധ്യ പൊതുചടങ്ങിൽ പങ്കെടുക്കുകയും ചെയ്യും.

 

 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News