Actress attack case: തുടരന്വേഷണം അവസാനിപ്പിക്കുന്നു; കാവ്യാ മാധവൻ പ്രതിയാകില്ല, ക്രൈംബ്രാഞ്ചിന്റെ അധിക കുറ്റപത്രത്തിൽ പ്രതി ശരത് മാത്രം

കേസ് അട്ടിമറിക്കാൻ ദിലീപിന്റെ അഭിഭാഷകർ ശ്രമിച്ചതായി അന്വേഷണസംഘം നേരത്തെ ആരോപിച്ചിരുന്നു. തുടർന്ന് അഭിഭാഷകരെ ചോദ്യം ചെയ്യണമെന്ന് ഹൈക്കോടതിയിലും അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു.

Written by - Zee Malayalam News Desk | Last Updated : May 22, 2022, 01:12 PM IST
  • അധിക കുറ്റപത്രത്തിൽ ദിലീപിന്റെ സുഹൃത്ത് ശരത് മാത്രമാണ് പ്രതിയാവുക.
  • തെളിവ് നശിപ്പിക്കൽ, തെളിവ് ഒളിപ്പിക്കൽ തുടങ്ങിയ കുറ്റം ചുമത്തിയാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്.
  • തുടർ അന്വേഷണത്തിലെ ആദ്യ അറസ്റ്റായിരുന്നു ശരത്തിന്റേത്.
Actress attack case: തുടരന്വേഷണം അവസാനിപ്പിക്കുന്നു; കാവ്യാ മാധവൻ പ്രതിയാകില്ല, ക്രൈംബ്രാഞ്ചിന്റെ അധിക കുറ്റപത്രത്തിൽ പ്രതി ശരത് മാത്രം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അന്വേഷണ സംഘം അവസാനിപ്പിക്കുന്നു. കേസിലെ അധിക കുറ്റപത്രം അന്വേഷണ സംഘം ഈ മാസം 30ന് സമർപ്പിക്കും. തുടരന്വേഷണത്തിനായി ഇനി സമയം നീട്ടിച്ചോദിക്കില്ല. കേസിൽ നടി കാവ്യാ മാധവൻ പ്രതിയാകില്ല. ​ഗൂഡാലോചനയിൽ കാവ്യ പങ്കെടുത്തതിന് തെളിവില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. കേസിൽ നിന്ന് ദിലീപിന്റെ അഭിഭാഷകരെയും ഒഴിവാക്കും. ഇവരുടെ മൊഴിപോലും എടുക്കാതെയാണ് ക്രൈംബ്രാഞ്ചിന്റെ പിൻമാറ്റം. 

കേസ് അട്ടിമറിക്കാൻ ദിലീപിന്റെ അഭിഭാഷകർ ശ്രമിച്ചതായി അന്വേഷണസംഘം നേരത്തെ ആരോപിച്ചിരുന്നു. തുടർന്ന് അഭിഭാഷകരെ ചോദ്യം ചെയ്യണമെന്ന് ഹൈക്കോടതിയിലും അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അധിക കുറ്റപത്രത്തിൽ ദിലീപിന്റെ സുഹൃത്ത് ശരത് മാത്രമാണ് പ്രതിയാവുക. തെളിവ് നശിപ്പിക്കൽ, തെളിവ് ഒളിപ്പിക്കൽ തുടങ്ങിയ കുറ്റം ചുമത്തിയാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. തുടർ അന്വേഷണത്തിലെ ആദ്യ അറസ്റ്റായിരുന്നു ശരത്തിന്റേത്. പിന്നീട് ശര്തതിനെ വിട്ടയയ്ക്കുകയും ചെയ്തിരുന്നു. കേസിലെ 'വിഐപി' ശരത് ആണെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ദിലീപിന്‍റെ വീട്ടിലെത്തിച്ചത് ശരത്താണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

Also Read: നടിയെ പീഡിപ്പിച്ച കേസ്: വിജയ് ബാബുവിനായി എംബസിയുടെ സഹായം തേടി പോലീസ്

അതേസമയം വധ​ഗൂഡാലോചന കേസുമായി ബന്ധപ്പെട്ട് നെയ്യാറ്റിൻകര ബിഷപ്പ് ഡോ.വിൻസൻ്റ് സാമുവൽ അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകി. കോട്ടയത്ത് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായത്. ജാമ്യം കിട്ടുന്നതിനായി ബിഷപ്പിനെ ഇടപെടുത്തി എന്ന് കാട്ടി ബാലചന്ദ്രകുമാർ 10 ലക്ഷം തട്ടിച്ചുവെന്ന് ദിലീപ് മുൻപ് ആരോപിച്ചിരുന്നു. എന്നാൽ ബിഷപ്പ് ഇക്കാര്യങ്ങൾ നിഷേധിച്ചു. ബാലചന്ദ്രകുമാറിനെ അറിയാമെന്ന് പറഞ്ഞ ബിഷപ്പ് ദിലീപിന്റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്ന് മൊഴി നൽകി. ബാലചന്ദ്രകുമാറിനെ ബിഷപ്പിന് അറിയില്ലെന്നായിരുന്നു നേരത്തെ നെയ്യാറ്റിൻക രൂപത വ്യക്തമാക്കിയത്. ദിലീപിൻ്റെ ആരോപണം ബാലചന്ദ്രകുമാറും നിഷേധിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News