IFFK 2022: ഇറാനിലെ സ്ത്രീകൾക്ക് ഐക്യദാർഢ്യം; മുടി മുറിച്ച് നൽകി മെഹ്നാസിന്റെ സ്വാതന്ത്യ പ്രഖ്യാപനം

Iranian director Mahnaz Mohammadi: കാൻ ഫിലിം ഫെസ്റ്റിവലിൽ യാത്രാ നിയന്ത്രണമേർപ്പെടുത്തിയപ്പോൾ പ്രതികരിച്ച അതേ മാതൃകയിലാണ് രാജ്യാന്തര മേളയിലെ സ്പിരിറ്റ്‌ ഓഫ് സിനിമാ അവാർഡ് ജേത്രി മെഹ്നാസ് മുഹമ്മദി ഐഎഫ്എഫ്കെയിലും പ്രതികരിച്ചത്.  

Written by - Zee Malayalam News Desk | Last Updated : Dec 10, 2022, 09:51 AM IST
  • മെഹ്നാസ് മുടി മുറിച്ച് നൽകിയതിനൊപ്പം തന്റെ കഷ്ടപ്പാടിന്റെ പ്രതീകമാണ് മുടിയിഴകളെന്നും തന്റെ സാന്നിധ്യമായി അവയെ കണക്കണമെന്നും സന്ദേശത്തിലൂടെ അറിയിച്ചു
  • മെഹ്നാസിന്റെ അഭാവത്തിൽ ഗ്രീക്ക് സംവിധായിക അതീന റേച്ചൽ സംഗാരിയാണ് മുഖ്യമന്ത്രിയിൽ നിന്നും സ്പിരിറ്റ്‌ ഓഫ് സിനിമ പുരസ്‌കാരം ഏറ്റുവാങ്ങിയത്
IFFK 2022: ഇറാനിലെ സ്ത്രീകൾക്ക് ഐക്യദാർഢ്യം; മുടി മുറിച്ച് നൽകി മെഹ്നാസിന്റെ സ്വാതന്ത്യ പ്രഖ്യാപനം

തിരുവനന്തപുരം: ജന്മദേശമായ ഇറാനിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ ഉയർത്തിപ്പിടിച്ച് അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുടിമുറിച്ച് നൽകി ഇറാനിയൻ സംവിധായിക മെഹ്നാസ് മുഹമ്മദി. കാൻ ഫിലിം ഫെസ്റ്റിവലിൽ യാത്രാ നിയന്ത്രണമേർപ്പെടുത്തിയപ്പോൾ പ്രതികരിച്ച അതേ മാതൃകയിലാണ് രാജ്യാന്തര മേളയിലെ സ്പിരിറ്റ്‌ ഓഫ് സിനിമാ അവാർഡ് ജേത്രി മെഹ്നാസ് മുഹമ്മദി ഐഎഫ്എഫ്കെയിലും പ്രതികരിച്ചത്.  

പാസ് പോർട്ട് പുതുക്കി ലഭിക്കാത്തതിനാൽ കേരളത്തിലേക്ക് യാത്ര ചെയ്യാൻ സാധിക്കാതിരുന്ന മെഹ്നാസ് മുടി മുറിച്ച് നൽകിയതിനൊപ്പം തന്റെ കഷ്ടപ്പാടിന്റെ പ്രതീകമാണ് മുടിയിഴകളെന്നും തന്റെ സാന്നിധ്യമായി അവയെ കണക്കണമെന്നും സന്ദേശത്തിലൂടെ അറിയിച്ചു. മെഹ്നാസിന്റെ അഭാവത്തിൽ  ഗ്രീക്ക് സംവിധായിക അതീന റേച്ചൽ സംഗാരിയാണ് മുഖ്യമന്ത്രിയിൽ നിന്നും സ്പിരിറ്റ്‌ ഓഫ് സിനിമ പുരസ്‌കാരം ഏറ്റുവാങ്ങിയത്.

ALSO READ: IFFK 2022: പതിവിൽ നിന്നും വ്യത്യസ്തം, ആർച്ച് ലൈറ്റ് ജനങ്ങളിലേക്ക് തെളിയിച്ച് 27ആം ഐഎഫ്എഫ്‌കെയ്ക്ക് തുടക്കം

27-ാമത് ഐഎഫ്എഫ്കെയ്ക്ക് തിരുവനന്തപുരത്ത് ഔപചാരികമായി തുടക്കം കുറിച്ചു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പതിവില്‍ നിന്ന് വ്യത്യസ്തമായി നിലവിളക്കിൽ ദീപം തെളിക്കാതെ കാണികൾക്ക് നേരെ ആര്‍ച്ച് ലൈറ്റുകള്‍ തെളിച്ചുകൊണ്ടായിരുന്നു ഉദ്ഘാടനം. ചലച്ചിത്ര മേളകളെ ചിലർ സങ്കുചിത ചിന്തകൾ പ്രചരിപ്പിക്കാനുള്ള ആയുധമാക്കി മാറ്റുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന പ്രസം​ഗത്തിൽ പറഞ്ഞു. നമുക്ക് വേണ്ടത് ഭയരഹിതമായി ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ്. ചലച്ചിത്ര മേളകളെന്നും അത് ഉറപ്പാക്കുന്ന വേദികളാകണമെന്നും ഉദ്ഘാടനവേളയിൽ മുഖ്യമന്ത്രി പറഞ്ഞു.

ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ റെസിഡന്റ് പിയാനിസ്റ്റ് ജോണി ബെസ്റ്റ് ചടങ്ങിൽ വിശിഷ്ടാതിഥിയായി. ഡിസംബർ ഒമ്പത് മുതൽ 16 വരെ എട്ടു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 70 രാജ്യങ്ങളിൽ നിന്നുള്ള 186 സിനിമകൾ പ്രദർശിപ്പിക്കും. അന്താരാഷ്ട്ര മത്സരവിഭാ​ഗത്തിൽ 14 സിനിമകളും മലയാളം സിനിമ റ്റുഡേ വിഭാഗത്തിൽ 12 ചിത്രങ്ങളും ഇന്ത്യൻ സിനിമ നൗ വിഭാഗത്തിൽ ഏഴ് സിനിമകളും പ്രദർശിപ്പിക്കും. ലോകസിനിമാ വിഭാഗത്തിൽ 78 സിനിമകൾ പ്രദർശിപ്പിക്കും. 12 സിനിമകളുടെ ആദ്യപ്രദർശനത്തിന് മേള വേദിയാവും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News