Kottayam Bus Issue : തിരുവാർപ്പിൽ സിഐടിയു പ്രവർത്തകർ കൊടികുത്തിയ ബസ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി

Kottayam CITU Bus Issue : ബസെടുക്കാൻ ബിജെപി പ്രവർത്തകർ എത്തിയപ്പോൾ പ്രദേശത്ത് സംഘർഷാവസ്ഥയുണ്ടാകുകയും, തുടർന്നാണ് പോലീസ് ബസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്

Written by - Zee Malayalam News Desk | Last Updated : Jun 25, 2023, 05:01 PM IST
  • ജീവനക്കാർക്ക് നൽകുന്ന കൂലി തർക്കത്തിന്റെ പേരിലാണ് ഇടുതുപക്ഷ തൊഴിലാളി സംഘടന ബസിൽ കൊടുകുത്തിയത്.
  • ബസ് സ്റ്റേഷനിലേക്ക് മാറ്റിയതോടെ സിഐടിയു പ്രവർത്തകർ സമരം താൽക്കാലികമായി അവസാനിപ്പിക്കുകയും ചെയ്തു.
  • പോലീസ് അനുമതിയോടെ ഉച്ചയ്ക്ക് രണ്ട് മണിയോടെ ബിജെപി പ്രവർത്തകർ എത്തുമെന്നറിയിച്ചിരുന്നു.
  • ഇത് തടയാനായി സ്ഥലത്ത് സിപിഎം-സിഐടിയു പ്രവർത്തകർ ബസെടുക്കുന്നത് തടയാൻ ഒത്തുകൂടിയിരുന്നു.
Kottayam Bus Issue : തിരുവാർപ്പിൽ സിഐടിയു പ്രവർത്തകർ കൊടികുത്തിയ ബസ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി

കോട്ടയം : തിരുവാർപ്പിൽ സിഐടിയു കൊടികുത്തിയ ബസ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇന്ന് ഞായറാഴ്ച സിഐടിയു പ്രവർത്തകർ ബസ് ഉടമയെ മർദ്ദിച്ച സംഭവത്തെ തുടർന്ന് സംഘർഷ സാധ്യതയെ നിലനിൽക്കുന്ന സാഹചര്യത്തിലാണ് കുമരകം പോലീസ് ബസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ജീവനക്കാർക്ക് നൽകുന്ന കൂലി തർക്കത്തിന്റെ പേരിലാണ് ഇടുതുപക്ഷ തൊഴിലാളി സംഘടന ബസിൽ കൊടുകുത്തിയത്.  ബസ് സ്റ്റേഷനിലേക്ക് മാറ്റിയതോടെ സിഐടിയു പ്രവർത്തകർ സമരം താൽക്കാലികമായി അവസാനിപ്പിക്കുകയും ചെയ്തു.

പോലീസ് അനുമതിയോടെ ഉച്ചയ്ക്ക് രണ്ട് മണിയോടെ ബിജെപി പ്രവർത്തകർ എത്തുമെന്നറിയിച്ചിരുന്നു. ഇത് തടയാനായി സ്ഥലത്ത് സിപിഎം-സിഐടിയു പ്രവർത്തകർ ബസെടുക്കുന്നത് തടയാൻ ഒത്തുകൂടിയിരുന്നു. അതേസമയം ഇടതുപക്ഷ പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് ബിജെപിക്കാർക്ക് ബസെടുത്ത് മാറ്റാൻ സാധിച്ചില്ല. സ്ഥലത്ത് ഏറെ നേരം സംഘർഷാവസ്ഥയുണ്ടായി. തുടർന്ന് കുമരകം പോലീസെത്തി ബസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. പ്രശ്നം
തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയുടെ സാന്നിധ്യത്തിൽ നാളെ ജൂൺ 26 തിങ്കളാഴ്ച ചർച്ച നടത്തും.

ALSO READ : Kottayam CITU Bus Issue: പോലീസുകാർ നിൽക്കെ സി.ഐ.ടി.യു പ്രവർത്തകർ തന്നെ കയ്യേറ്റം ചെയ്തു, തിരുവാർപ്പിലെ ബസുടമ

ഇന്ന് രാവിലെയാണ് ബസിന്റെ ഉടമയായ രാജ്മോഹനെ പോലീസ് നോക്കി നിൽക്കെ സിഐടിയു പ്രവർത്തകൻ മർദ്ദിച്ചത്. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് രാജ്മോഹൻ ബസിൽ മുമ്പിൽ കുത്തിയിരുന്ന തോരണങ്ങളും കൊടിയും മാറ്റുന്ന സമയത്താണ് ബസുടമയെ സിഐടിയു പ്രവർത്തകർ മർദ്ദിച്ചത്. കൂലി തർക്കത്തെ  തുടർന്ന് ദിവസങ്ങളായി ബസ്  സി.ഐ.ടി. യു പ്രവർത്തകർ തടഞ്ഞിട്ടിരുന്നത്. ഇന്നലെ ബസ് ഓടിക്കാൻ കോടതി വിധി വന്നിരുന്നു .എന്നാൽ ബസ് ഓടിക്കാൻ സിഐടിയുക്കാർ അനുവദിച്ചില്ലയെന്നു ബസുടമ രാജ് മോഹൻ പരാതിപ്പെട്ടിരുന്നു. 

ബസിൽ കുത്തിയ കൊടി അഴിച്ച് മാറ്റാൻ സിഐടിയു നേതാക്കൾ തടഞ്ഞുവെന്നാണ് രാജ്മോഹൻ പറയുന്നത്. എന്നാൽ സമരം രമ്യമായും ന്യായമായും  പരിഹരിക്കണമെന്നാണ് ആഗ്രഹമെന്ന് സിഐടിയു നേതാവ് പിജെ വർഗീസ് പറഞ്ഞു.തർക്കം പരിഹരിക്കുന്നതിന് ഇരുവിഭാഗങ്ങളും തമ്മിൽ ലേബർ ഓഫിസറുടെ സാന്നിധ്യത്തിൽ തിങ്കളാഴ്ച ചർച്ച നടത്തും. 

ബസിലെ ജീവനക്കാർക്ക് ശമ്പള വർധന ആവശ്യപ്പെട്ട് സിഐടിയുവിൻറെ നേതൃത്വത്തിലാണ് സമരം തുടങ്ങിയത്. അതേസമയം ലേബർ ഓഫിസിൽ നിന്നുളള നിർദ്ദേശം അനുസരിച്ചാണ് കൂലി നൽകിയിരുന്നതെന്നും. വീണ്ടും കോടതിയെ സമീപിക്കുമെന്നും ഉടമ രാജ്മോഹൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News