ഷിരൂരിൽ തിരച്ചിൽ അവസാനിപ്പിച്ച് മുങ്ങൽ വിദഗ്ദൻ ഈശ്വർ മാൽപെ. ജില്ലാ ഭരണകൂടവുമായുള്ള ഭിന്നതയെ തുടർന്നാണ് തിരച്ചിൽ അവസാനിപ്പിച്ച് ഈശ്വർ മാൽപെ മടങ്ങിയത്. വെള്ളത്തിൽ മുങ്ങിയുള്ള തിരച്ചിലിന് അനുമതി നൽകാത്തതിനെ തുടർന്നാണ് മാൽപെയും സംഘവും മടങ്ങുന്നത്.
അർജുന്റെ കുടുംബത്തോട് മാപ്പ് ചോദിക്കുകയാണന്നും തിരിച്ചിൽ മതിയാക്കി ഉഡുപ്പിയിലേക്ക് മടങ്ങുകയാണെന്നും മാൽപെ പറഞ്ഞു. പരിശോധനയ്ക്ക് അനുമതി കിട്ടിയാൽ മാത്രം മടങ്ങിയെത്തുമെന്ന് മാൽപെ അറിയിച്ചു. ഡ്രജർ ഉപയോഗിച്ച് മണ്ണുനീക്കി പരിശോധന നടക്കുമ്പോൾ അതിന് സമീപത്തായി വെള്ളത്തിൽ മുങ്ങി പരിശോധന നടത്താനാവില്ലെന്നായിരുന്നു പൊലീസിന്റെയും ജില്ലാഭരണകൂടത്തിന്റെയും നിലപാട്. സർക്കാർ നിയോഗിച്ചിട്ടുള്ള സംവിധാനങ്ങൾ മാത്രം മണ്ണിടിച്ചിലിൽ കാണാതായവർക്കായി തിരച്ചിൽ നടത്തിയാൽ മതിയെന്നായിരുന്നും ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു.