തിരുവനന്തപുരം: പത്മഭൂഷണ്‍ നല്‍കരുതായിരുന്നുവെന്ന മുൻ ഡിജിപി ടി.പി.സെന്‍കുമാറിന്‍റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍.
ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട് താൻ കൊടുത്ത കേസിൽ സെൻകുമാർ പ്രതിയാണെന്നും സെൻകുമാർ കോടതി വിധി മനസിലാക്കിയിട്ടില്ലെന്നും നമ്പി നാരായണന്‍ പറഞ്ഞു.
ടി പി സെന്‍കുമാറിന്‍റെ ആരോപണങ്ങള്‍ അപ്രസക്തമെന്നും അദ്ദേഹം ആരുടെ ഏജന്‍റാണെന്ന് അറിയില്ലെന്നും നമ്പി നാരായണന്‍ വ്യക്തമാക്കി.
പൊലീസിന്‍റെ വീഴ്ചകൾ അന്വേഷിക്കാനാണ് സുപ്രീംകോടതി സമിതിയെ നിയമിച്ചിരിക്കുന്നത്. പരാതികളുണ്ടെങ്കില്‍ സെന്‍കുമാര്‍ കോടതിയില്‍ പറയട്ടെയെന്നും നമ്പി നാരായണന്‍ മാധ്യമങ്ങളോടു പ്രതികരിച്ചു.
പുരസ്‌കാരം നല്‍കാന്‍ മാത്രം സംഭാവനകള്‍ 1994 ല്‍ സ്വയം വിരമിച്ച നമ്പി നാരായണന്‍ രാജ്യത്തിന് നല്‍കിയിട്ടില്ലെന്നായിരുന്നു സെന്‍കുമാറിന്‍റെ ആരോപണം.
നമ്പി നാരായണന് പുരസ്കാരം നല്‍കിയത് അമൃതില്‍ വിഷം കലര്‍ത്തുന്നതിന് തുല്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ്
അടുത്ത വര്‍ഷം ഗോവിന്ദ ചാമിക്കും അമീറുല്‍ ഇസ്ലാമിനും മറിയം റഷീദയ്ക്കും പുരസ്‌കാരം നല്‍കുന്നത് കാണേണ്ടി വരുമെന്നും സെന്‍കുമാര്‍ പരിഹസിച്ചു.