Congress Secretariat march | തലസ്ഥാനത്ത് സംഘർഷം, കോൺഗ്രസ്സ് പ്രവർത്തകർക്കും പോലീസിനും പരിക്ക്

ഇതോടെ പോലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു. പൊലീസിന്റെ ജലപീരങ്കി വാഹനത്തിന് നേരെയും പ്രവർത്തകർ പ്രതേഷേധിച്ചു. രാഹുൽ മാങ്കൂട്ടത്തിന് അടക്കമുള്ളവർക്ക് സംഘർഷത്തിൽ പരിക്കേറ്റു

Written by - Zee Malayalam News Desk | Last Updated : Dec 20, 2023, 02:58 PM IST
  • പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്തതതോടെ വിഡി സതീശൻ നേരിട്ടെത്തി പ്രവർത്തകരെ മോചിപ്പിച്ചു
  • പോലീസ് കാണിക്കുന്നത് തോന്ന്യാസം എന്ന് വി ഡി സതീശൻ
Congress Secretariat march | തലസ്ഥാനത്ത് സംഘർഷം,  കോൺഗ്രസ്സ് പ്രവർത്തകർക്കും പോലീസിനും പരിക്ക്

തിരുവനന്തപുരം: നവ കേരള സദസ് വാഹനത്തിന് നേരെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് കോൺഗ്രസിൻറെ പ്രതിഷേധ മാര്‍ച്ച്. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തിൽ നടത്തിയ മാര്‍ച്ചിൽ പോലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി.  പോലീസുകാർക്കെതിരെ ചെരിപ്പ് പ്രവർത്തകർ ചെരിപ്പ് വലിച്ചെറിയും ഷീൽഡുകൾ പിടിച്ച് വാങ്ങി നശിപ്പിക്കുകയും ചെയ്തു.

ഇതോടെ പോലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു. പൊലീസിന്റെ ജലപീരങ്കി വാഹനത്തിന് നേരെയും പ്രവർത്തകർ പ്രതേഷേധിച്ചു. രാഹുൽ മാങ്കൂട്ടത്തിന് അടക്കമുള്ളവർക്ക് സംഘർഷത്തിൽ പരിക്കേറ്റു. ലാത്തി ചാർജിൽ സെക്രട്ടേറിയേറ്റിന് എതിർവശത്തുള്ള കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു. പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്തതതോടെ വിഡി സതീശൻ നേരിട്ടെത്തി പ്രവർത്തകരെ മോചിപ്പിക്കുകയായിരുന്നു. 

പോലീസ് കാണിക്കുന്നത് തോന്ന്യാസം എന്ന് വി ഡി സതീശൻ വ്യക്തമാക്കി. ശക്തമായ പ്രതിഷേധം പിണറായി വിജയൻ കാണേണ്ടിവരുംമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഗൺമാനെ പുറത്താക്കണം; അക്രമികൾക്കെതിരെ പോലീസ് കേസെടുക്കുന്നില്ലെങ്കിൽ കോൺഗ്രസ് തിരിച്ചടിക്കും; രാഷ്ട്രീയ പരിഗണനകൾ ഒഴിവാക്കി സെനറ്റിൽ  ആളെ വയ്ക്കണം; ഇപ്പോൾ നടക്കുന്നത് ഗവർണർ - സർക്കാർ ഒത്തുകളി നാടകം- അദ്ദേഹം ആരോപിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News