Sexual Harassment Case: ലൈംഗികപീഡന കേസില്‍ കുടുങ്ങി കോറിയോഗ്രാഫര്‍ ഗണേഷ് ആചാര്യ

പ്രശസ്ത കോറിയോഗ്രാഫര്‍ ഗണേഷ് ആചാര്യയ്ക്കെതിരെ ലൈംഗികപീഡന പരാതിയുമായി യുവതി, രണ്ടുവര്‍ഷം പഴയ സംഭവത്തില്‍ കോറിയോഗ്രാഫര്‍ക്കെതിരെ കേസെടുത്ത് മുംബൈ പോലീസ്.

Written by - Zee Malayalam News Desk | Last Updated : Apr 1, 2022, 04:22 PM IST
  • 2020 ൽ ഗണേഷ് ആചാര്യയ്ക്കൊപ്പം ജോലി ചെയ്തിരുന്ന ഒരു സഹനർത്തകിയാണ് ലൈംഗിക പീഡന പരാതി നല്‍കിയത്.
  • രണ്ടു വര്‍ഷം പഴയ സംഭവത്തില്‍ മുംബൈ പോലീസ് കേസേടുത്തതോടെ കോറിയോഗ്രാഫറുടെ പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചിരിയ്ക്കുകയാണ്.
Sexual Harassment Case: ലൈംഗികപീഡന കേസില്‍ കുടുങ്ങി കോറിയോഗ്രാഫര്‍ ഗണേഷ് ആചാര്യ

Mumbai: പ്രശസ്ത കോറിയോഗ്രാഫര്‍ ഗണേഷ് ആചാര്യയ്ക്കെതിരെ ലൈംഗികപീഡന പരാതിയുമായി യുവതി, രണ്ടുവര്‍ഷം പഴയ സംഭവത്തില്‍ കോറിയോഗ്രാഫര്‍ക്കെതിരെ കേസെടുത്ത് മുംബൈ പോലീസ്.

2020 ൽ അദ്ദേഹത്തോടൊപ്പം ജോലി ചെയ്തിരുന്ന ഒരു സഹനർത്തകിയാണ് ഗണേഷിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയത്.  രണ്ടു വര്‍ഷം പഴയ സംഭവത്തില്‍ മുംബൈ പോലീസ് കേസേടുത്തതോടെ  കോറിയോഗ്രാഫറുടെ  പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചിരിയ്ക്കുകയാണ്.  

കോറിയോഗ്രാഫര്‍ ഗണേഷ് ആചാര്യയ്ക്കെതിരെ വലിയ നടപടിയാണ് മുംബൈ  പോലീസ്  കൈക്കൊണ്ടിരിയ്ക്കുന്നത്.  ഗണേഷിനെതിരെ  IPC 354-A, 354-C, 354-D വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 

Also Read:  Puneeth Rajkumar Movie James: പുനീത് രാജ്കുമാറിന്റെ അവസാന ചിത്രം ജെയിംസ് ഒടിടിയിൽ എത്തുന്നു

2019ലാണ്  സംഭവം നടക്കുന്നത്.  ഇൻഡസ്ട്രിയിൽ തൊഴില്‍ ലഭിക്കണമെങ്കില്‍ ഇയാളുമായി ശാരീരിക ബന്ധത്തിലേർപ്പെടണമെന്ന് ഗണേഷ് പറഞ്ഞതായി യുവതി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ഇതിന് ശേഷം 2020ൽ, ഒരു യോഗത്തിൽ ഗണേഷിന്‍റെ നടപടിയെ യുവതി എതിർത്തപ്പോൾ, അവരെ എല്ലാവരുടെയും മുന്നിൽ വെച്ച് അസഭ്യം പറഞ്ഞു. ഇത് മാത്രമല്ല, കൊറിയോഗ്രാഫറുടെ സഹായിയും മർദ്ദിച്ചതായി യുവതിയുടെ പരാതിയില്‍ പറയുന്നു.  

യുവതിയുടെ പരാതിയിൽ ഗണേഷ് ആചാര്യക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്യുകയും ഇപ്പോൾ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ ആചാര്യയ്ക്ക് കുരുക്ക് മുറുകുന്നതായാണ് സൂചന.  

നൃത്തസംവിധായകൻ ഗണേഷ് ആചാര്യ ബോളിവുഡ് സിനിമാലോകത്തെ വലിയ പേരാണ്.  എന്നാൽ, സംഭവത്തില്‍ ഗണേഷ് ആചാര്യയിൽ നിന്ന് ഇതുവരെ പ്രതികരണമൊന്നും വന്നിട്ടില്ല.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News