Marburg virus: ആഫ്രിക്കയിൽ മാർബർ​ഗ് വൈറസ് റിപ്പോർട്ട് ചെയ്തതായി ഡബ്ല്യുഎച്ച്ഒ; മരണ നിരക്ക് കൂടുതൽ

Marburg virus: ഘാനയുടെ തെക്കൻ പ്രദേശമായ അശാന്റിയിൽ രണ്ട് പേർക്കാണ് മാർബർ​ഗ് വൈറസ് റിപ്പോർട്ട് ചെയ്തത്. രണ്ട് രോ​ഗബാധിതരും മരിച്ചതായും ഡബ്ല്യുഎച്ച്ഒ അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Jul 9, 2022, 08:51 AM IST
  • രോഗബാധിതർക്ക് മരിക്കുന്നതിന് മുമ്പ് വയറിളക്കം, പനി, ഓക്കാനം, ഛർദ്ദി എന്നിവ ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ ഉണ്ടായിരുന്നു
  • എബോള വൈറസ് രോഗത്തിന്റെ അതേ കുടുംബത്തിലെ വളരെ പകർച്ചവ്യാധിയായ വൈറൽ ഹെമറാജിക് പനിയാണ് മാർബർഗ്
  • കടുത്ത പനി, പേശീവേദന, മസ്തിഷ്ക ജ്വരം, ഛർദി, നാഡീവ്യവസ്ഥയുടെ സ്തംഭനം, രക്തസ്രാവം എന്നിവയാണ് മാർബർ​ഗ് വൈറസ് ബാധയുടെ പ്രധാന ലക്ഷണങ്ങൾ
Marburg virus: ആഫ്രിക്കയിൽ മാർബർ​ഗ് വൈറസ് റിപ്പോർട്ട് ചെയ്തതായി ഡബ്ല്യുഎച്ച്ഒ; മരണ നിരക്ക് കൂടുതൽ

ആഫ്രിക്കൻ രാജ്യമായ ഘാനയിൽ മാർബർഗ് വൈറസ് കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന ഡബ്ല്യുഎച്ച്ഒ അറിയിച്ചു. എബോള വൈറസിനോട് സാമ്യമുള്ളതാണ് മാർബർഗ് വൈറസ്. ഘാനയുടെ തെക്കൻ പ്രദേശമായ അശാന്റിയിൽ രണ്ട് പേർക്കാണ് മാർബർ​ഗ് വൈറസ് റിപ്പോർട്ട് ചെയ്തത്. രണ്ട് രോ​ഗബാധിതരും മരിച്ചതായും ഡബ്ല്യുഎച്ച്ഒ അറിയിച്ചു.

റിപ്പോർട്ടുകൾ പ്രകാരം, സംശയാസ്പദമായ രണ്ട് രോഗികൾക്ക് ആശുപത്രിയിൽ വച്ച് മരിക്കുന്നതിന് മുമ്പ് വയറിളക്കം, പനി, ഓക്കാനം, ഛർദ്ദി എന്നിവ ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ ഉണ്ടായിരുന്നു. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, കൂടുതൽ അറിയപ്പെടുന്ന എബോള വൈറസ് രോഗത്തിന്റെ അതേ കുടുംബത്തിലെ വളരെ പകർച്ചവ്യാധിയായ വൈറൽ ഹെമറാജിക് പനിയാണ് മാർബർഗ്.

നൊഗുച്ചി മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ റിസർച്ച് രണ്ട് രോഗികളിൽ നിന്ന് എടുത്ത സാമ്പിളുകളുടെ പ്രാഥമിക വിശകലനത്തിൽ കേസുകൾ മാർബർഗ് പോസിറ്റീവ് ആണെന്ന് സംശയിച്ചിരുന്നു. തുടർന്ന്, സ്ഥിരീകരണത്തിനായി സാമ്പിളുകൾ ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) സഹകരണ കേന്ദ്രമായ സെനഗലിലെ ഇൻസ്റ്റിറ്റ്യൂട്ട് പാസ്ചറിലേക്ക് അയച്ചു. ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കേ രോ​ഗബാധിതരായവർക്ക് വയറിളക്കം, പനി, ഓക്കാനം, ഛർദ്ദി എന്നിവ ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ കാണിച്ചിരുന്നുവെന്ന് ​ഗ്ലോബൽ ഹെൽത്ത് ഏജൻസി പ്രസ്താവനയിലൂടെ അറിയിച്ചു.

ALSO READ: Monkeypox: മങ്കിപോക്സ് പകർച്ചവ്യാധിയെന്ന് വേൾഡ് ഹെൽത്ത് നെറ്റ്‌വർക്ക്; മങ്കിപോക്സ് വൈറസ് അതിവേ​ഗം പടരുന്നുവെന്നും ഡബ്ല്യുഎച്ച്എൻ

ഇത് സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ നടക്കുകയാണെന്നും പ്രതിരോധ സജ്ജീകരണങ്ങൾ ആരംഭിച്ചുവെന്നും ഘാനയിലെ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പ്രതിനിധി ഡോ. ഫ്രാൻസിസ് കസോലോ പറഞ്ഞു. രോഗ നിരീക്ഷണം, പരിശോധന, സമ്പർക്കത്തിലുള്ളവരെ കണ്ടെത്തൽ, ചികിത്സ, രോഗത്തിന്റെ അപകടസാധ്യതകളെയും അപകടങ്ങളെയും കുറിച്ച് മുന്നറിയിപ്പ് നൽകാനും ജനങ്ങളെ ബോധവത്കരിക്കാനും ഘാനയിലെ ആരോഗ്യ അധികാരികളെ പിന്തുണയ്ക്കാൻ ലോകാരോഗ്യ സംഘടന വിദഗ്ധരെ വിന്യസിക്കുമെന്നും വ്യക്തമാക്കി.

കടുത്ത പനി, പേശീവേദന, മസ്തിഷ്ക ജ്വരം, ഛർദി, നാഡീവ്യവസ്ഥയുടെ സ്തംഭനം, രക്തസ്രാവം എന്നിവയാണ് മാർബർ​ഗ് വൈറസ് ബാധയുടെ പ്രധാന ലക്ഷണങ്ങൾ. ആർടിപിസിആർ, എലീസ ടെസ്റ്റുകളിലൂടെയാണ് രോ​ഗനിർണയം നടത്തുന്നത്. കുട്ടികളിൽ മാർബർ​ഗ് വൈറസ് ബാധിക്കുന്നതിന്റെ എണ്ണം വളരെ കുറവാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News