China Covid Cases: വീണ്ടും ലോക്ഡൗൺ; ചൈനയിൽ കോവിഡ് കേസുകൾ ഉയരുന്നു

കോവിഡ് കേസുകൾ എല്ലായിടത്തും കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ഞെട്ടിക്കുന്ന വാർത്തകളാണ് ചൈനയിൽ നിന്നും ഇപ്പോൾ പുറത്തുവരുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 13, 2022, 11:57 AM IST
  • ചൈനയിൽ കോവിഡ് കേസുകൾ വർധിക്കുകയാണ്
  • വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്
  • ചാങ്ചും നഗരത്തിലാണ് വെള്ളിയാഴ്ച മുതൽ ലോക്ഡൗൺ പ്രഖ്യാപിച്ചത്
China Covid Cases: വീണ്ടും ലോക്ഡൗൺ; ചൈനയിൽ കോവിഡ് കേസുകൾ ഉയരുന്നു

കോവിഡ് കേസുകൾ എല്ലായിടത്തും കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ഞെട്ടിക്കുന്ന വാർത്തകളാണ് ചൈനയിൽ നിന്നും ഇപ്പോൾ പുറത്തുവരുന്നത്. ചൈനയിൽ കോവിഡ് കേസുകൾ വർധിക്കുകയാണ്.  ഈ സാഹചര്യത്തിൽ വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. 

ചാങ്ചും നഗരത്തിലാണ് വെള്ളിയാഴ്ച മുതൽ ലോക്ഡൗൺ പ്രഖ്യാപിച്ചത്.  പ്രാദേശികതലത്തിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണു നടപടി. ജിലിൻ നഗരത്തിലും ഭാഗിക ലോക്ഡൗൺ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.വെള്ളിയാഴ്ച ചൈനയിൽ 588 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 

Also Read: China Covid Case: ആദ്യമായി 1000 കടന്ന് ചൈനയിലെ പ്രതിദിന കൊവിഡ് കണക്ക്

ഇത് വ്യാഴാഴ്ച 555 ആയിരുന്നു. രോഗലക്ഷണങ്ങളില്ലാത്ത കേസുകളുടെ എണ്ണം 814 ൽനിന്ന് 1,048 ആയി ഉയർന്നു എന്നാൽ ഇവയെ ചൈന കോവിഡ് കേസുകളായി പരിഗണിക്കാറില്ല.  വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്ത പുതിയ കേസുകളിൽ 476 എണ്ണം പ്രാദേശികതലത്തിൽ പടർന്നുണ്ടായതാണെന്ന് ദേശീയ ആരോഗ്യ കമ്മിഷൻ പറഞ്ഞു.

ഒമിക്രോൺ, ഡെൽറ്റ വേരിയന്റുകളാണ് ചൈനയിൽ ഇപ്പോൾ പടരുന്നത്.  കോവിഡ് കേസുകൾ ഉയർന്നതിന് പിന്നാലെ ഷാങ്ഹായിലെ സ്‌കൂളുകളും  അടച്ചു, വടക്കുകിഴക്കൻ നഗരങ്ങളുടെ അതിർത്തികൾ പൂർണമായും അടച്ചു.

Also Read: 7th Pay Commission Update: ജീവനക്കാർക്ക് അടിപൊളി സമ്മാനം! DA 3% വർധിച്ചു, കുടിശ്ശികയിലും തീരുമാനം

വടക്കൻ കൊറിയയുമായി അതിർത്തി പങ്കിടുന്ന നഗര പ്രദേശമായ യാഞ്ചി പൂർണ്ണമായും അടച്ചു. കോവിഡിനെ തുരത്താൻ സിറോ കോവിഡ് നയമാണ് ചൈന പിന്തുടരുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് അടച്ചിടലും, കൂട്ട പരിശോധനയും നടത്തുന്നത്. ലോക്ക്ഡൗണുകൾ, യാത്രാ നിയന്ത്രണങ്ങൾ എന്നിവയിലൂടെയാണ് ചൈന കൊവിഡിനെ പിടിച്ചു കെട്ടുന്നത്. 

കോവിഡിനെതിരെ ചൈന വികസിപ്പിച്ച വാക്സിനുകളുടെ ഫലപ്രാപ്തിയും ഈ ഘട്ടത്തിൽ വലിയ വിമർശമങ്ങൾ നേരിടുന്നുണ്ട്. ചൈനീസ് കോവിഡ് വാക്സിൻ സ്വീകരിച്ചവരിൽ രക്താർബുദ്ദം കണ്ടെത്തുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News