Hamas Chief Killed: ഹമാസ് തലവൻ കൊല്ലപ്പെട്ടു; ഇസ്മയിൽ ഹനിയെ കൊല്ലപ്പെട്ടത് വെടിയേറ്റെന്ന് റിപ്പോർട്ട്

ഹമാസ് തലവൻ ഇസ്മയിൽ ഹനിയെയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഹനിയെ 2017 മുതൽ ഹമാസിന്റെ തലവനാണ്. .

Written by - Zee Malayalam News Desk | Last Updated : Jul 31, 2024, 11:40 AM IST
  • ആക്രമണത്തിൽ ഹനിയെയുടെ അംഗരക്ഷകനും കൊല്ലപ്പെട്ടതായാണ് വിവരം.
  • ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയും ഹമാസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
Hamas Chief Killed: ഹമാസ് തലവൻ കൊല്ലപ്പെട്ടു; ഇസ്മയിൽ ഹനിയെ കൊല്ലപ്പെട്ടത് വെടിയേറ്റെന്ന് റിപ്പോർട്ട്

കയ്റോ: ഹമാസ് തലവൻ ഇസ്മയിൽ ഹനിയെ (61) കൊല്ലപ്പെട്ടു. ഇറാനിലെ ടെഹ്റാനിൽ ഹനിയെ താമസിക്കുന്ന വീടിന് നേരെ ആക്രമണമുണ്ടാകുകയായിരുന്നു. വെടിയേറ്റാണ് ഇസ്മയിൽ ഹനിയെ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ ഹനിയെയുടെ അംഗരക്ഷകനും കൊല്ലപ്പെട്ടതായാണ് വിവരം. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയും ഹമാസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ചുമതലയേൽക്കുന്നതിന്റെ ഭാഗമായാണ് ഹനിയെ ടെഹ്റാനിലെത്തിയത്. 2017 മുതൽ ഹമാസിന്റെ തലവനാണ് കൊല്ലപ്പെട്ട ഇസ്മയിൽ ഹനിയെ. 

അതേസമയം കൊലപാതകത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ വർഷം ഒക്ടോബർ 7ന് ഹമാസ് ഇസ്രയേലിൽ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഹനിയയെ വധിക്കുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഹനിയെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. സാധാരണഗതിയിൽ ഇസ്രയേലിന്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദ് ഇത്തരംകാര്യങ്ങളിൽ പ്രതികരിക്കാറില്ല. ഇസ്രയേൽ-ഹമാസ് ആക്രമണങ്ങളിൽ ഇതുവരെ 39,360 പലസ്തീനികൾ കൊല്ലപ്പെട്ടതായാണ് കണക്ക്. 90,900 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം.

Trending News