യുക്രെയിനിൽ പോരാട്ടം രൂക്ഷമാകുന്നു; നിർണായക നീക്കവുമായി അമേരിക്ക; ഉന്നത ഉദ്യോഗസ്ഥർ കീവിലേക്ക്

ഡോണ്‍ബാസ് എന്നറിയപ്പെടുന്ന കിഴക്കന്‍ മേഖലയിൽ റഷ്യയുടെ ആക്രമണം ശക്തമാക്കുകയാണ്

Written by - Zee Malayalam News Desk | Last Updated : Apr 25, 2022, 08:01 AM IST
  • യുക്രെയ്നിലെ പോരാട്ടം രൂക്ഷമാക്കുകയാണ് റഷ്യ
  • നിർണായക നീക്കവുമായി അമേരിക്ക രംഗത്ത്
  • അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ കീവ് സന്ദര്‍ശിക്കാന്‍ തയാറെടുക്കുന്നു
യുക്രെയിനിൽ പോരാട്ടം രൂക്ഷമാകുന്നു; നിർണായക നീക്കവുമായി അമേരിക്ക; ഉന്നത ഉദ്യോഗസ്ഥർ കീവിലേക്ക്

കിഴക്കന്‍ യുക്രെയ്നിലെ പോരാട്ടം രൂക്ഷമാക്കുകയാണ് റഷ്യ. അതിനിടെ നിർണായക നീക്കവുമായി അമേരിക്ക രംഗത്ത് എത്തുകയാണ് ഇപ്പോൾ.  മുന്‍നിര അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ കീവ് സന്ദര്‍ശിക്കാന്‍ തയാറെടുക്കുന്നതായാണ് റിപ്പോർട്ട്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ജെ ബ്ലിങ്കെനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെ ഓസ്റ്റിനുമാണ് ഹ്രസ്വ സന്ദര്‍ശനത്തിനായി കീവില്‍ എത്തുന്നത്. റഷ്യന്‍ അധിനിവേശത്തിനു ശേഷം യുക്രെയ്‌നിലേക്ക് പോകുന്ന ഏറ്റവും ഉയര്‍ന്ന യുഎസ് ഉദ്യോഗസ്ഥരായിരിക്കും ഇവരെന്നാണ്. രണ്ടുമാസം മുമ്പാണ് റഷ്യ യുക്രെയ്‌നു നേരെ ആക്രമണം അഴിച്ചു വിട്ടത്. ഡോണ്‍ബാസ് എന്നറിയപ്പെടുന്ന കിഴക്കന്‍ മേഖലയിൽ റഷ്യയുടെ ആക്രമണം ശക്തമാക്കുകയാണ്. 

ഈ സാഹചര്യത്തിൽ ബൈഡന്‍ ഭരണകൂടത്തിന്റെ വർധിച്ചുവരുന്ന പിന്തുണയാണ് ഈ ഉന്നത ഉദ്യോഗസ്ഥരുടെ സന്ദര്‍ശനം വ്യക്തമാക്കുന്നത്.  ഉദ്യോഗസ്ഥരുടെ സന്ദര്‍ശനം പരസ്യമായി സ്ഥിരീകരിക്കാത്ത യുഎസ് ഗവണ്‍മെന്റ്, യുദ്ധസമയത്ത് യുക്രെയ്നിന് ഏകദേശം 3.4 ബില്യണ്‍ ഡോളര്‍ സൈനിക സഹായമാണ് അനുവദിച്ചത്. യുക്രെയ്നിയന്‍ ആയുധശേഖരം വീണ്ടും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്. നിരവധി യൂറോപ്യന്‍ നേതാക്കള്‍ അടുത്തിടെ നടത്തിയ സന്ദര്‍ശനത്തിന് ശേഷം ഒരു ഉന്നത ഉദ്യോഗസ്ഥനെ കീവിലേക്ക് അയക്കാന്‍ ബൈഡന്‍ ഭരണകൂടം സമ്മര്‍ദ്ദത്തിലായിരുന്നു. അവരില്‍ പലരും കീവിന്റെ പ്രാന്തപ്രദേശങ്ങളില്‍ റഷ്യന്‍ സൈനികര്‍ നടത്തിയ അതിക്രമങ്ങളുടെ നേരിട്ടുള്ള തെളിവുകള്‍ക്ക് സാക്ഷ്യം വഹിച്ചിരുന്നു.

യുക്രെയ്‌ന്‍റെ കിഴക്കന്‍ വ്യാവസായിക ഹൃദയഭൂമിയിലെ പ്രദേശം കീഴടക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ റഷ്യ. 
പരുക്കേറ്റവര്‍ ഉള്‍പ്പെടെയുള്ള താമസക്കാരെ സഹായിക്കാന്‍ തടസ്സമില്ലാത്ത പ്രവേശനം ആവശ്യപ്പെട്ട് റെഡ്‌ക്രോസ് നേരത്തെ രംഗത്ത് വന്നിരുന്നു. മരിയുപോളിലെ സ്ഥിതിഗതികള്‍ ''അഗാധമായ ആശങ്കാജനകമാണ്'' എന്ന് റെഡ് ക്രോസ് കമ്മിറ്റി ഞായറാഴ്ച പറഞ്ഞു. യുക്രെയ്നിയന്‍ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് മൈഖൈലോ പോഡോലിയാക് പറയുന്നതനുസരിച്ച്, റഷ്യന്‍ സൈന്യം ഞായറാഴ്ചയും ആകാശത്തു നിന്ന് ബോംബുകള്‍ വര്‍ഷിക്കുകയും, വിശാലമായ അസോവ്സ്റ്റല്‍ സ്റ്റീല്‍ ഫാക്ടറിയിലേക്ക് പീരങ്കി ഉപയോഗിച്ച് വെടിവയ്പ്പ് നടത്തുകയും ചെയ്തതയാണ് റിപ്പോര്‍ട്ട്. പരുക്കേറ്റവരെ ചികിത്സിക്കാനും ശേഷിക്കുന്ന സാധാരണക്കാരെ ഒഴിപ്പിക്കാനും സഹായിക്കുന്നതിനായി മരിയുപോളിലേക്ക് ഒരു മാനുഷിക വാഹനവ്യൂഹം അയയ്ക്കാന്‍ റെഡ് ക്രോസ് കഴിഞ്ഞ ആഴ്ചകളില്‍  ശ്രമിച്ചിരുന്നു. എന്നാല്‍ റഷ്യന്‍ അക്രമം ശ്രമങ്ങളെ തടസ്സപ്പെടുത്തുകയായിരുന്നു. യുദ്ധത്തിനു മുമ്പുള്ള അരലക്ഷത്തോളം വരുന്ന ജനസംഖ്യയില്‍ പതിനായിരക്കണക്കിന് സാധാരണക്കാര്‍ ഇപ്പോഴും നഗരത്തിലുണ്ടെന്ന് വിശ്വസിക്കപ്പെടുന്നത്.

'അസോവ്സ്റ്റല്‍ പ്ലാന്റ് ഏരിയയില്‍ നിന്ന് ഉള്‍പ്പെടെ ആയിരക്കണക്കിന് സാധാരണക്കാരെയും നൂറുകണക്കിന് പരിക്കേറ്റവരെയും നഗരത്തിന് പുറത്തേക്ക് സ്വമേധയാ സുരക്ഷിതമായി കടന്നുപോകാന്‍ അനുവദിക്കുന്നതിന് ഉടനടി തടസ്സമില്ലാത്ത മാനുഷിക പ്രവേശനം അടിയന്തിരമായി ആവശ്യമാണെന്നും  സംഘം വ്യക്തമാക്കിയിരുന്നു. തെക്കുകിഴക്കന്‍ തുറമുഖ നഗരത്തില്‍ റഷ്യന്‍ ആക്രമണത്തില്‍ 20,000 സിവിലിയന്മാര്‍ കൊല്ലപ്പെട്ടുവെന്നാണ് യുക്രെയ്നിയന്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. രണ്ടു മാസം ആക്രമണങ്ങള്‍ നടത്തിയിട്ടും മോസ്‌കോയുടെ സൈന്യത്തിന് പൂര്‍ണ്ണമായും നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നില്ല.യുക്രെയ്ന്‍ സൈനികര്‍ ഈസ്റ്റര്‍ ആഘോഷത്തിന്റെ തിരക്കിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News