Sabarimala Temple: ശരണമന്ത്ര മുഖരിതമായി ശബരിമല; നിറ പുത്തരി പൂജകൾക്കായി ശബരിമല നട നാളെ തുറക്കും

Niraputhari Pooja: നിറ പുത്തരി പൂജകൾക്കായി എത്തിക്കുന്ന നെൽ കതിരുകൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് അംഗങ്ങളായ ജി.സുന്ദരേശൻ. അഡ്വ.എ.അജികുമാർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങും.

Written by - Zee Malayalam News Desk | Last Updated : Aug 9, 2024, 08:53 PM IST
  • തിങ്കളാഴ്ച പുലർച്ചെ 05.45 നും 6.30 നും ഉള്ളിലാണ് നിറപുത്തരി പൂജകൾ നടക്കുക
  • ശേഷം ശ്രീകോവിലിൽ പൂജിച്ച നെൽ കതിരുകൾ ഭക്തജനങ്ങൾക്ക് വിതരണം ചെയ്യും
Sabarimala Temple: ശരണമന്ത്ര മുഖരിതമായി ശബരിമല; നിറ പുത്തരി പൂജകൾക്കായി ശബരിമല നട നാളെ തുറക്കും

ശബരിമല: നിറപുത്തരി പൂജകൾക്കായി ശബരിമല ക്ഷേത്ര നട നാളെ തുറക്കും. വൈകിട്ട് അഞ്ച് മണിക്ക് മേൽ ശാന്തി പിഎൻ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. നിറ പുത്തരി പൂജകൾക്കായി എത്തിക്കുന്ന നെൽ കതിരുകൾ കൊടിമര ചുവട്ടിൽ വച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് അംഗങ്ങളായ ജി.സുന്ദരേശൻ. അഡ്വ.എ.അജികുമാർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങും.

പാലക്കാട്, അച്ചൻകോവിൽ എന്നിവിടങ്ങളിൽ നിന്നാണ് നെൽകതിരുകൾ എത്തിക്കുന്നത്. തിങ്കളാഴ്ച പുലർച്ചെ 05.45 നും 6.30 നും ഉള്ളിലാണ് നിറപുത്തരി പൂജകൾ നടക്കുക. ശേഷം ശ്രീകോവിലിൽ പൂജിച്ച നെൽ കതിരുകൾ ഭക്തജനങ്ങൾക്ക് വിതരണം ചെയ്യും. പൂജകൾക്ക് ശേഷം തിങ്കളാഴ്ച രാത്രി പത്തിന് നട അടക്കും.

ശബരിമല വിമാനത്താവളം; സംസ്ഥാന സർക്കാരിന്റെ ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനത്തിന് ഹൈക്കോടതി സ്റ്റേ

കൊച്ചി: ശബരിമല വിമാനത്താവളത്തിനുള്ള ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ വിജ്ഞാപനം സ്റ്റേ ചെയ്ത് ഹൈക്കോടതി. വ്യാഴാഴ്ചയാണ് ഹൈക്കോടതി സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്താക്കിയത്. ബിലീവേഴ്സ് ചർച്ചിന്റെ കീഴിലുള്ള ഗോസ്പൽ ഫോർ ഏഷ്യ എന്നറിയപ്പെട്ടിരുന്ന ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജയിലാണ് ജസ്റ്റിസ് വിജു എബ്രഹാം അധ്യക്ഷനായ ബെഞ്ച് സ്റ്റേ അനുവദിച്ചത്.

കഴിഞ്ഞവർഷം മാർച്ചിലാണ് 441 വ്യക്തികൾ ഉടമസ്ഥർ ആയിട്ടുള്ള1000. 28 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്.  എന്നാൽ സാമൂഹിക ആഘാത പഠനത്തിന്റെയും ഭൂമിയുടെ ഉടമ ഉടമസ്ഥാവകാശ നിർണയത്തിന്റെയും നിയമസാധ്യതകൾ സംബന്ധിച്ച ആശങ്കകൾ കാരണമാണ് നടപടികൾ നിർത്തിവച്ചത്.

ഭൂമിയുടെ അവകാശം സംബന്ധിച്ച തർക്കം നിലനിൽക്കുന്നതിനിടയിലും സർക്കാരിന് ഉടമസ്ഥാവകാശമുള്ള ഭൂമി എന്ന പേരിൽ വിജ്‍ഞാപനമിറക്കി എന്നാണ് ഹർജിയിൽ പ്രധാനമായും ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കൂടാതെ സർക്കാരിന് കീഴിലുളള സെൻറർ ഫോർ മാനേജ്മെൻറ് ഡവലപ്മെൻറ് ആണ് സാമൂഹിക ആഘാത പഠനം നടത്തിയതെന്ന ആക്ഷേപവും ഉയരുന്നു. കേന്ദ്ര സംസ്ഥാന ചട്ടങ്ങൾക്ക് വിരുദ്ധമാണിതെന്നും ആരോപണം ഉയരുന്നു. 

ഭൂമി ഏറ്റെടുക്കുന്നതിലൂടെ 285 വീടുകളെയും 358 ഭൂവുടമകളെയും നേരിട്ട് ബാധിക്കുമെന്നാണ് പരിസ്ഥിതി ആഘാത പറന റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റിലെ 221 കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടതായി വരും. കൂടാതെ, റബ്ബറും തേക്കും ഉൾപ്പെടെ ഏകദേശം 3,25,000 മരങ്ങൾ മുറിക്കേണ്ടി വരും. ഇവയെല്ലാം പരി​ഗണിച്ചാണ്  കോടതി ഭൂമി ഏറ്റെടുക്കൽ  വിജ്ഞാപനം സ്റ്റേ ചെയ്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News