Italian Marines Case : കടൽക്കൊല കേസിൽ ഇന്ത്യൻ നടപടികൾ അവസാനിപ്പിച്ച് സുപ്രീം കോടതി ; 10 കോടി നഷ്ടപരിഹാരം

ഇറ്റലി കെട്ടിവെച്ച 10 കോടി രൂപ മത്സ്യതൊഴിലാളികളുടെ കുടുംബത്തിനും ബോട്ടിന്റെ ഉടമയ്ക്കുമായി വീതിച്ച് നല്കാൻ സുപ്രീം കോടതി കേരള ഹൈകോടതിയെ ചുമതലപ്പെടുത്തുകയും ചെയ്‌തു.  

Written by - Zee Malayalam News Desk | Last Updated : Jun 15, 2021, 01:04 PM IST
  • ഇറ്റലി കെട്ടിവെച്ച 10 കോടി രൂപ മത്സ്യതൊഴിലാളികളുടെ കുടുംബത്തിനും ബോട്ടിന്റെ ഉടമയ്ക്കുമായി വീതിച്ച് നല്കാൻ സുപ്രീം കോടതി കേരള ഹൈകോടതിയെ ചുമതലപ്പെടുത്തുകയും ചെയ്‌തു.
  • അതേസമയം കടൽക്കൊല കേസിൽ ഇപ്പോൾ ഇറ്റലിയിൽ നടന്ന വരുന്ന എല്ലാവിധ വിചാരണ നടപടികളിലും കേരള സർക്കാരും കേന്ദ്ര സർക്കാരും പൂർണമായി സഹകരിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
  • കേന്ദ്ര സർക്കാരിന്റെ ആവശ്യത്തെ തുടർന്നാണ് സുപ്രീം കോടതി കേസിന്റെ എല്ലാ നടപടികളും അവസാനിപ്പിച്ചത്.
  • 2012 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Italian Marines Case : കടൽക്കൊല കേസിൽ ഇന്ത്യൻ നടപടികൾ അവസാനിപ്പിച്ച് സുപ്രീം കോടതി ; 10 കോടി നഷ്ടപരിഹാരം

New Delhi : കടൽക്കൊല കേസിൽ (Italian Marines Case) എല്ലാ ഇന്ത്യൻ നടപടികളും അവസാനിപ്പിച്ച് സുപ്രീം കോടതി (Supreme Court)  ഉത്തരവിട്ടു. അത് കൂടാതെ നടപടികൾ അവസാനിപ്പിക്കാൻ ഇറ്റലി കെട്ടിവെച്ച 10 കോടി രൂപ മത്സ്യതൊഴിലാളികളുടെ കുടുംബത്തിനും ബോട്ടിന്റെ ഉടമയ്ക്കുമായി വീതിച്ച് നല്കാൻ സുപ്രീം കോടതി കേരള ഹൈകോടതിയെ ചുമതലപ്പെടുത്തുകയും ചെയ്‌തു.

അതേസമയം കടൽക്കൊല കേസിൽ (Italian Marines Case) ഇപ്പോൾ ഇറ്റലിയിൽ നടന്ന വരുന്ന എല്ലാവിധ വിചാരണ നടപടികളിലും കേരള സർക്കാരും കേന്ദ്ര സർക്കാരും പൂർണമായി സഹകരിക്കണമെന്നും സുപ്രീം കോടതി ചൊവ്വാഴ്ച്ച ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ ആവശ്യത്തെ തുടർന്നാണ് സുപ്രീം കോടതി കേസിന്റെ എല്ലാ നടപടികളും അവസാനിപ്പിച്ചത്.

ALSO READ: കടൽക്കൊല കേസ്; Italian നാവികർക്കെതിരായ കേസ് അവസാനിപ്പിക്കാൻ സുപ്രീംകോടതി തീരുമാനം, ഉത്തരവ് ചൊവ്വാഴ്ച

നഷ്ടപരിഹാരം എങ്ങനെ വിഭജിക്കണമെന്ന് കേരള സർക്കാരിന് തീരുമാനിക്കാം. കോടതി തീരുമാനം അനുസരിച്ചുള്ള 10 കോടി  രൂപ ഇറ്റലി കൈമാറിയെന്നും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയെ (Supreme Court) അറിയിച്ചിരുന്നു. കടൽക്കൊല കേസിൽ നാവികർക്കെതിരെയുള്ള നടപടികൾ ഇറ്റലി സ്വീകരിക്കുമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിന്നത്.

ALSO READ: കടൽക്കൊല കേസിലെ കേന്ദ്രത്തിന്റെ ഹർജി Supreme Court ഏപ്രിൽ 9 ന് പരിഗണിക്കും; കേസ് അടിയന്തരമായി തീർപ്പാക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യത്തെ തുടർന്നാണ് തീരുമാനം

2012 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേരളത്തിന്റെ സമുദ്രാതിർത്തിയിൽ വെച്ച്  1 മലയാളി ഉൾപ്പടെ 2 മത്സ്യത്തൊഴിലാളികൾ ഇറ്റാലിയൻ (Italian Marines) നാവികരുടെ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. കൊല്ലപ്പെട്ട രണ്ട്‌ മത്സ്യബന്ധന തൊഴിലാളികളുടെ (Fishermen) കുടുംബങ്ങൾക്ക്‌ നാല്‌ കോടി വീതവും വെടിവയ്‌പിൽ തകർന്ന ബോട്ടിന്റെ ഉടമയ്‌ക്ക്‌ രണ്ട്‌ കോടിയും നഷ്ടപരിഹാരം നൽകണമെന്ന്‌ കേരളം നേരത്തേ ആവശ്യപ്പെട്ടിരുന്നു.  

ALSO READ: കടൽക്കൊല കേസ്: 10 കോടി രൂപ നഷ്ടപരിഹാരം നൽകിയ ശേഷമേ കേസ് ഒത്ത് തീർപ്പാക്കൂവെന്ന് സുപ്രീം കോടതി

കേന്ദ്ര സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയും സംസ്ഥാന സർക്കാരിന് വേണ്ടി  മുതിർന്ന അഭിഭാഷകൻ കെഎൻ ബാല​ഗോപാൽ, സ്റ്റാന്റിങ് കോൺസൽ ജി പ്രകാശ് എന്നിവരും ഹാജരായി. വെടിയേറ്റ് മരിച്ച ജലസ്റ്റിന്റെ ഭാര്യ ഡോറയ്ക്ക് വേണ്ടി അഭിഭാഷകരായ സി ഉണ്ണികൃഷ്ണൻ, എ കാർത്തിക് എന്നിവരുമാണ് ഹാജരായിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News