Kozhikode Gang Rape : നഴ്സിംഗ് വിദ്യാർത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

കോഴിക്കോട് കസബ പോലീസാണ് പെൺകുട്ടിയുടെ മൊഴിയിൻമേൽ കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തത്

Written by - Zee Malayalam News Desk | Last Updated : Feb 21, 2023, 11:48 PM IST
  • പ്രതികളിൽ ഒരാൾ കോഴിക്കോടും രണ്ടാമത്തെയാൾ എറണാകുളത്തുമാണ് പഠിക്കുന്നത്
  • ഹൈസ്കൂൾ കാലത്ത് സഹപാഠികളായിരുന്നു മൂവരും
  • നിർബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷമാണ് പ്രതികൾ പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്
Kozhikode Gang Rape : നഴ്സിംഗ് വിദ്യാർത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

കോഴിക്കോട്: നഴ്സിംഗ് വിദ്യാർത്ഥിനിയെ സംഘം ചേർന്ന് പീഡിപ്പിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. എറണാകുളം സ്വദേശികളായ അമ്പാടി ( 19 ), അമൽ ( 21 ) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും. തനിക്ക് നിർബന്ധിച്ച് മദ്യം നൽകി സുഹൃത്തുക്കളായ രണ്ട് പേരാണ് പീഡിപ്പിച്ചതെന്ന് ഇര പരാതിയിൽവ്യക്തമാക്കിയിരുന്നു.

കോഴിക്കോട് കസബ പോലീസാണ് പെൺകുട്ടിയുടെ മൊഴിയിൻമേൽ കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് പെയിംഗ് ഗസ്റ്റായി താമസിച്ച് പഠിക്കുന്ന പെൺകുട്ടിയാണ് പരാതിക്കാരി. വിദ്യാർഥിനിയെ നഗരത്തിലെ ഒരു ലോഡ്ജിൽ കൂട്ടിക്കൊണ്ടുപോയി. അവിടെ വെച്ച് നിർബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷമാണ് പ്രതികൾ പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്.

ALSO READ: Kozhikode Gang Rape : കോഴിക്കോട് നഴ്സിങ് വിദ്യാർഥിനിയെ മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്തു; പ്രതികൾ സുഹൃത്തുക്കൾ

 പ്രതികളിൽ ഒരാൾ കോഴിക്കോടും രണ്ടാമത്തെയാൾ എറണാകുളത്തുമാണ് പഠിക്കുന്നത്. ഹൈസ്കൂൾ കാലത്ത് സഹപാഠികളായിരുന്നു മൂവരും.പെൺകുട്ടിക്ക് മാനസിക അസ്വാസ്ഥ്യം കണ്ടതിനെ തുടർന്ന് പഠിക്കുന്ന സ്ഥാപനത്തിലെ അധികൃതർ കൗൺസലിങ് നൽകിയതോടെയാണ് പീഡന വിവരം അറിഞ്ഞത്. തുടർന്ന് കുടുംബാം​ഗങ്ങളെ വിവരം അറിയിക്കുകയും ഇന്നലെ കസബ സ്റ്റേഷനിലെത്തി പരാതി നൽകുകയുമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News