Vismaya suicide Case : തിങ്കളാഴ്ച പുലർച്ചെ തന്നെ തന്റെ വീട്ടിൽ പോകണമെന്ന് വിസ്മയ ആവശ്യപ്പെട്ടു, പക്ഷെ കിരൺ സമ്മതിച്ചില്ലയെന്ന് കിരണിന്റെ മാതാപിതാക്കൾ

പുലർച്ചെ വരെ കിരൺ വിസ്മയയുമായി വഴക്കിൽ ഏർപ്പെടുകയായിരുന്നു എന്ന് പ്രതിയുടെ മാതാപിതാക്കൾ സമ്മതിച്ചു. പെൺക്കുട്ടിയുടെ ഫോൺ കിരൺ പിടിച്ച് വാങ്ങിച്ചു വെച്ചെന്നും പ്രതിയുടെ മാതാപിതാക്കൾ പറയുന്നു.

Written by - Zee Malayalam News Desk | Last Updated : Jun 22, 2021, 02:03 PM IST
  • പുലർച്ചെ വരെ കിരൺ വിസ്മയയുമായി വഴക്കിൽ ഏർപ്പെടുകയായിരുന്നു എന്ന് പ്രതിയുടെ മാതാപിതാക്കൾ സമ്മതിച്ചു.
  • പെൺക്കുട്ടിയുടെ ഫോൺ കിരൺ പിടിച്ച് വാങ്ങിച്ചു വെച്ചെന്നും പ്രതിയുടെ മാതാപിതാക്കൾ പറയുന്നു.
  • വീട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ട വിസ്മയയോട് പിറ്റേദിവസം പോകാമെന്ന് പറഞ്ഞ് തങ്ങൾ സമാധാനിപ്പിച്ചു മാതാപിതാക്കൾ.
  • പ്രശ്നം പരിഹരിച്ച് ഞങ്ങൾ വീടിന്റെ താഴെ നിലയിലേക്ക് തിരിച്ച് വന്നു.എന്ന് കിരണന്റെ മാതാപിതാക്കൾ
Vismaya suicide Case : തിങ്കളാഴ്ച പുലർച്ചെ തന്നെ തന്റെ വീട്ടിൽ പോകണമെന്ന് വിസ്മയ ആവശ്യപ്പെട്ടു, പക്ഷെ കിരൺ സമ്മതിച്ചില്ലയെന്ന് കിരണിന്റെ മാതാപിതാക്കൾ

Kollam : കൊല്ലം ശാസ്താംകോട്ടയിൽ ഭർതൃവീട്ടിൽ മരിച്ച വിസ്മയയും (Vismaya suicide Case) ഭർത്താവ് കിരണും തമ്മിൽ മരണം നടന്ന ദിവസം പുലർച്ചെ വരെ വഴക്കായിരുന്നു എന്ന് കിരണിന്റെ മാതാപിതാക്കൾ. പുലർച്ചെ വരെ കിരൺ വിസ്മയയുമായി വഴക്കിൽ ഏർപ്പെടുകയായിരുന്നു എന്ന് പ്രതിയുടെ മാതാപിതാക്കൾ സമ്മതിച്ചു. പെൺക്കുട്ടിയുടെ ഫോൺ കിരൺ പിടിച്ച് വാങ്ങിച്ചു വെച്ചെന്നും പ്രതിയുടെ മാതാപിതാക്കൾ പറയുന്നു.

വീട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ട വിസ്മയയോട് പിറ്റേദിവസം പോകാമെന്ന് പറഞ്ഞ് തങ്ങൾ സമാധാനിപ്പിച്ചു മാതാപിതാക്കൾ. പ്രശ്നം പരിഹരിച്ച് ഞങ്ങൾ വീടിന്റെ താഴെ നിലയിലേക്ക് തിരിച്ച് വന്നു. കുറച്ച് സമയം കഴിഞ്ഞ് ബഹളം കേട്ട് വീണ്ടും മുകളിൽ ചെന്നപ്പോൾ വിസ്മയയെ നിലത്തു കിടത്തി കിരൺ പ്രാഥമിക ശുശ്രൂഷ നൽകുന്നതാണ് കണ്ടതെന്ന് കിരണിന്റെ മാതാപിതാക്കൾ പറഞ്ഞു. 

ALSO READ : Vismaya Suicide Case : വിസ്മയ ആത്മഹത്യ കേസ് ഐജി തലത്തിലുള്ള ഉദ്യോഗസ്ഥ അന്വേഷിക്കും

3.45 ഓടെ ആശുപത്രിയിൽ എത്തിച്ചു. അവിടെയെത്തി 5 മിനിട്ട് കഴിഞ്ഞാണ് മരിച്ച വിവരം അറിഞ്ഞത്. ആശുപത്രിയിൽ കൊണ്ടു പോകുമ്പോൾ വിസ്മയ ബോധരഹിതയായിരുന്നുവെന്നും കിരണിന്റെ മാതാപിതാക്കൾ പറഞ്ഞു. ഇതിന് സമാനമായ രീതിയിലുള്ള മൊഴിയാണ് കിരണും പൊലീസിന് നൽകിയത്.

തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെ വിസ്മയയുമായി വഴക്കുണ്ടായി. ഈ സമയം വീട്ടിൽ പോകണമെന്ന് വിസ്മയ ആവശ്യപ്പെട്ടു. നേരം പുലർന്ന ശേഷമേ വീട്ടിൽ പോകാനാവൂ എന്ന് താൻ നിലപാടെടുത്തുവെന്നാണ് കിരണിന്റെ മൊഴി. മാതാപിതാക്കൾ ഇടപെട്ട് പ്രശ്നം പരിഹരിച്ചു. ഇതിന് ശേഷം വിസ്മയ ശുചിമുറിയിൽ കയറി തൂങ്ങുകയായിരുന്നു.

ALSO READ : Vismaya Suicide Case : വിസ്മയയുടെ ആത്മഹത്യയിൽ ഭർത്താവ് കിരണിന്റെ അറസ്റ്റ് രേഖപ്പെടുത്തി

20 മിനിറ്റ് കഴിഞ്ഞും വിസ്മയ ശുചിമുറിയിൽ നിന്ന് പുറത്തുവരാതെ ഇരുന്നപ്പോഴാണ് താൻ ശുചി മുറിയുടെ വാതിൽ ചവിട്ടി തുറന്നത്. വിസ്മയയുടെ ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്ന ചിത്രത്തിലെ മർദ്ദനത്തിന്റെ പാടുകൾ നേരത്തെ ഉണ്ടായതാണ്. വിസ്മയയുടെ വീട്ടുകാർ നൽകിയ കാറിനെ ചൊല്ലി തർക്കങ്ങൾ ഉണ്ടായിരുന്നു. ഇതിന്റെ പേരിലാണ് പല തവണ വഴക്കുണ്ടായതെന്നും കിരൺ പൊലീസിനോട് പറഞ്ഞു.

ALSO READ : Vismaya Suicide: ഭർത്താവ് കിരണിനെ ഇന്ന് അറസ്റ്റ് ചെയ്തേക്കും,മകളെ കൊന്നതാണെന്ന് വിസ്മയുടെ പിതാവ്

കിരണിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി.ഗാര്‍ഹിക പീഡന കുറ്റങ്ങള്‍ ചുമത്തിയാണ് കിരണിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. കിരണിന്‍റെ ബന്ധുക്കളെയും ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News