നവവധുവിന് പത്തുഗ്രാം സ്വര്‍ണ്ണം നല്‍കാനോരുങ്ങി അസം സര്‍ക്കാര്‍

ജനുവരി ഒന്ന് മുതലാണ് സംസ്ഥാനത്തെ നവ വധുക്കള്‍ക്ക് സ്വര്‍ണ്ണം വിവാഹ സമ്മാനമായി സര്‍ക്കാര്‍ നല്‍കുന്നത്.   

Last Updated : Dec 31, 2019, 01:54 PM IST
  • നവവധുവിന് സമ്മാനമായി പത്തുഗ്രാം സ്വര്‍ണ്ണം നല്‍കാന്‍ അസം സര്‍ക്കാര്‍ ഒരുങ്ങുന്നു.
  • ജനുവരി ഒന്ന് മുതലാണ് സംസ്ഥാനത്തെ നവ വധുക്കള്‍ക്ക് സ്വര്‍ണ്ണം വിവാഹ സമ്മാനമായി സര്‍ക്കാര്‍ നല്‍കുന്നത്.
നവവധുവിന് പത്തുഗ്രാം സ്വര്‍ണ്ണം നല്‍കാനോരുങ്ങി അസം സര്‍ക്കാര്‍

ഗുവാഹത്തി: നവവധുവിന് സമ്മാനമായി പത്തുഗ്രാം സ്വര്‍ണ്ണം നല്‍കാന്‍ അസം സര്‍ക്കാര്‍ ഒരുങ്ങുന്നു. 

ജനുവരി ഒന്ന് മുതലാണ് സംസ്ഥാനത്തെ നവ വധുക്കള്‍ക്ക് സ്വര്‍ണ്ണം വിവാഹ സമ്മാനമായി സര്‍ക്കാര്‍ നല്‍കുന്നത്. 

സ്ത്രീശാക്തീകരണം, ബാലവിവാഹം തടയല്‍ എന്നീ ലക്ഷ്യങ്ങളോടെ സര്‍ക്കാര്‍ ആവിഷ്‌കരിച്ച 'അരുന്ധതി സ്വര്‍ണ പദ്ധതി' പ്രകാരമാണ് വധുവിന് സ്വര്‍ണം സമ്മാനമായി നല്‍കുന്നത്.

പദ്ധതി പ്രകാരം പത്തുഗ്രാം സ്വര്‍ണ്ണത്തിന്‍റെ വിലയായ 30000 രൂപ വധുവിന്‍റെ അക്കൗണ്ടില്‍ നിക്ഷേപിക്കും. ഈ തുക മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാവില്ല. ഇതിനായി പ്രതിവര്‍ഷം 800 കോടി രൂപ സര്‍ക്കാരിന് ചെലവ് വരുമെന്നാണ് കണക്കുകൂട്ടല്‍. 

പദ്ധതി പ്രകാരം വധുവിനും വരനും യഥാക്രമം 18 ഉം 21ഉം വയസ്സ് തികഞ്ഞിരിക്കണം. പെണ്‍കുട്ടിയുടെ ആദ്യവിവാഹത്തിന് മാത്രമാണ് വിവാഹസമ്മാനമായ പത്തു ഗ്രാം ലഭിക്കുകയുള്ളൂ. 

1954 ലെ പ്രത്യേക വിവാഹ നിയമ പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്തിരിക്കണം. വധുവിന്‍റെ കുടുംബത്തിന്‍റെ വാര്‍ഷിക വരുമാനം അഞ്ചുലക്ഷത്തില്‍ കവിയരുത്. 

മാത്രമല്ല വധു പത്താംക്ലാസ് വരെയെങ്കിലും പഠിച്ചിരിക്കണം എന്നാല്‍ തോട്ടം തൊഴിലാളികളുടെയും ഗ്രോത്ര വര്‍ഗക്കാരുടെയും മക്കള്‍ക്ക് ഇത് ബാധകമല്ല എന്നിവയാണ് നിബന്ധനകള്‍. ഈ നിബന്ധനകള്‍ പാലിക്കുന്നവര്‍ക്കാണ് അരുന്ധതി സ്വര്‍ണ പദ്ധതി പ്രകാരമുള്ള വിവാഹ സമ്മാനം ലഭിക്കുന്നത്.

സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് അസം ധനകാര്യ മന്ത്രി ഹിമന്ത ബിശ്വ ശര്‍മ അറിയിച്ചു. മാത്രമല്ല ഈ പദ്ധതി വിവാഹ രജിസ്‌ട്രേഷന്‍ പ്രോത്സാഹിപ്പിക്കുമെന്നും പ്രായപൂര്‍ത്തിയാകും മുമ്പെയുള്ള വിവാഹം തടയാന്‍ സഹായിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ സ്വര്‍ണം നേരിട്ട് വധുവിന് നല്‍കില്ലയെന്നും രജിസ്‌ട്രേഷനു ശേഷമുള്ള വെരിഫിക്കേഷനും കഴിഞ്ഞ് പെണ്‍കുട്ടിയുടെ ബാങ്ക് അക്കൗണ്ടില്‍ 30,000 രൂപ നിക്ഷേപിക്കുമെന്നും ഇതുപയോഗിച്ച് സ്വര്‍ണം വാങ്ങിയതിന്‍റെ രസീത് പെണ്‍കുട്ടി സമര്‍പ്പിക്കണമെന്നും മറ്റ് ആവശ്യങ്ങള്‍ക്ക് ഈ പണം ചെലവഴിക്കാനാവില്ലയെന്നും അദ്ദേഹം പറഞ്ഞു.

Trending News