New covid vaccines | പുതിയ രണ്ട് കോവിഡ് വാക്സിനുകൾക്കും ആന്റിവൈറൽ മരുന്നിനും അടിയന്തര ഉപയോ​ഗത്തിന് അനുമതി നൽകിയതായി കേന്ദ്ര ആരോ​ഗ്യമന്ത്രി

സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ) ആണ് കോവിഡ് വാക്സിനുകളായ കോവോവാക്‌സ്, കോർബെവാക്‌സ്, ആൻറി വൈറൽ മരുന്നായ മോൾനുപിറവിയ  എന്നിവയ്ക്ക് അടിയന്തര ഉപയോഗ അനുമതി നൽകിയത്.

Written by - Zee Malayalam News Desk | Last Updated : Dec 28, 2021, 11:49 AM IST
  • സിറം ഇൻസ്റ്റിറ്റ്യൂട്ടാണ് കൊവോവാക്സിൻ നിർമിച്ചിരിക്കുന്നത്
  • ബയോളജിക്കൽ ഇ ആണ് കോർബെവാക്സിൻ നിർമിച്ചിരിക്കുന്നത്
  • കോവിഡ് ചികിത്സയ്ക്കുള്ള മരുന്നായ മോൾനുപിറവിയയ്ക്കും നിയന്ത്രിത ഉപയോഗത്തിനുള്ള അനുമതി നൽകാൻ വിദഗ്ധ സമിതി ശുപാർശ ചെയ്തിരുന്നു
  • കോവിഡ് മരുന്നുകളുമായി ബന്ധപ്പെട്ട വിദ​ഗ്ധ സമിതിയാണ് ഇക്കാര്യം ശുപാർശ ചെയ്തത്
New covid vaccines | പുതിയ രണ്ട് കോവിഡ് വാക്സിനുകൾക്കും ആന്റിവൈറൽ മരുന്നിനും അടിയന്തര ഉപയോ​ഗത്തിന് അനുമതി നൽകിയതായി കേന്ദ്ര ആരോ​ഗ്യമന്ത്രി

ന്യൂഡൽഹി: കോവിഡ് 19 വാക്‌സിനുകളായ കോവോവാക്‌സ്, കോർബെവാക്‌സ്, ആൻറി വൈറൽ മരുന്നായ മോൾനുപിറവിയ എന്നിവയ്ക്ക് അടിയന്തര ഉപയോഗ അനുമതി നൽകിയതായി ആരോഗ്യമന്ത്രി ഡോ മൻസുഖ് മാണ്ഡവ്യ. ട്വിറ്ററിലൂടെയാണ് ആരോ​ഗ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ) ആണ് കോവിഡ് വാക്സിനുകളായ കോവോവാക്‌സ്, കോർബെവാക്‌സ്, ആൻറി വൈറൽ മരുന്നായ മോൾനുപിറവിയ  എന്നിവയ്ക്ക് അടിയന്തര ഉപയോഗ അനുമതി നൽകിയത്.

സിറം ഇൻസ്റ്റിറ്റ്യൂട്ടാണ് കൊവോവാക്സിൻ നിർമിച്ചിരിക്കുന്നത്. ബയോളജിക്കൽ ഇ ആണ് കോർബെവാക്സിൻ നിർമിച്ചിരിക്കുന്നത്. കോവിഡ് ചികിത്സയ്ക്കുള്ള മരുന്നായ മോൾനുപിറവിയയ്ക്കും നിയന്ത്രിത ഉപയോഗത്തിനുള്ള അനുമതി നൽകാൻ വിദഗ്ധ സമിതി ശുപാർശ ചെയ്തിരുന്നു. കോവിഡ് മരുന്നുകളുമായി ബന്ധപ്പെട്ട വിദ​ഗ്ധ സമിതിയാണ് ഇക്കാര്യം ശുപാർശ ചെയ്തത്.

ALSO READ: Covid vaccine | രാജ്യത്ത് രണ്ട് വാക്സിനുകൾക്ക് കൂടി അടിയന്തര ഉപയോ​ഗ അനുമതിക്ക് വിദ​ഗ്ധ സമിതിയുടെ ശുപാർശ

അതേസമയം, രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ വീണ്ടും നിയന്ത്രണങ്ങൾ കർശനമാക്കി തുടങ്ങി. വിവിധ സംസ്ഥാനങ്ങൾ രാത്രി കർഫ്യൂ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ നടപ്പാക്കിയിട്ടുണ്ട്. പത്ത് സംസ്ഥാനങ്ങളിലാണ് ഇതുവരെ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചത്. അതേസമയം, രാജ്യത്തെ ആകെ ഒമിക്രോൺ ബാധിതരുടെ എണ്ണം 653 ആയിട്ടുണ്ട്. മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം രോഗികളുള്ളത്. 167 ഒമിക്രോൺ ബാധിതരാണ് മഹാരാഷ്ട്രയിലുള്ളത്.

ഡൽഹിയിൽ ഇതുവരെ 165 കേസുകൾ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്‌. കേരളത്തിൽ ഇതുവരെ 57 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ 186 പേരാണ്  രാജ്യത്ത് ആകെ ഒമിക്രോൺ ബാധയിൽ നിന്ന് രോ​ഗമുക്തി നേടിയത്. ഒമിക്രോൺ വ്യാപനം തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ കേന്ദ്രം, സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News