സ്ത്രീ-പുരുഷ സമത്വം: ഇന്ത്യ പിന്നിലേക്ക്...

സ്ത്രീ-പുരുഷ സമത്വത്തില്‍ ഇന്ത്യ നാല് സ്ഥാനം പിന്നിലേക്ക് പോയെന്ന് സ്ത്രീ-പുരുഷ അസമത്വ റിപ്പോർട്ട്. ലോക സാമ്പത്തിക ഫോറം പുറത്തിറക്കിയ റിപ്പോർട്ടിൽ 112 ആണ് ഇന്ത്യയുടെ സ്ഥാനം. 

Last Updated : Dec 18, 2019, 01:30 PM IST
  • അയൽരാജ്യങ്ങളായ ചൈന (106), ശ്രീലങ്ക (102), നേപ്പാൾ (101), ബംഗ്ലാദേശ് എന്നിവ പൊതുവിഭാഗത്തിൽ ഇന്ത്യയെക്കാൾ മുമ്പിലാണ്.
സ്ത്രീ-പുരുഷ സമത്വം: ഇന്ത്യ പിന്നിലേക്ക്...

ന്യൂഡല്‍ഹി: സ്ത്രീ-പുരുഷ സമത്വത്തില്‍ ഇന്ത്യ നാല് സ്ഥാനം പിന്നിലേക്ക് പോയെന്ന് സ്ത്രീ-പുരുഷ അസമത്വ റിപ്പോർട്ട്. ലോക സാമ്പത്തിക ഫോറം പുറത്തിറക്കിയ റിപ്പോർട്ടിൽ 112 ആണ് ഇന്ത്യയുടെ സ്ഥാനം. 

കൂടാതെ. സ്ത്രീകളുടെ ആരോഗ്യവും അതിജീവനവും സാമ്പത്തികമേഖലയിലെ പങ്കാളിത്തം എന്നീ വിഭാഗങ്ങളിൽ ഏറ്റവും അവസാനത്തെ അഞ്ചു രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 

അയൽരാജ്യങ്ങളായ ചൈന (106), ശ്രീലങ്ക (102), നേപ്പാൾ (101), ബംഗ്ലാദേശ് എന്നിവ പൊതുവിഭാഗത്തിൽ ഇന്ത്യയെക്കാൾ മുമ്പിലാണ്. 

യെമെനാണ് (153) ഏറ്റവും അവസാനം. പാകിസ്താൻ 151-ാം സ്ഥാനത്താണ്. ഇറാഖാണ് 152-ാമത്. നോർഡിക് രാജ്യങ്ങളായ ഐസ്‌ലൻഡ്, നോർവേ, ഫിൻലൻഡ്, സ്വീഡൻ എന്നിവയാണ് സ്ത്രീ-പുരുഷ സമത്വ പട്ടികയില്‍ ആദ്യ നാല് സ്ഥാനങ്ങളില്‍. 

ഇപ്പോഴത്തെ തോതിലാണെങ്കിൽ സ്ത്രീ-പുരുഷ അസമത്വം കുറയ്ക്കാൻ 99.5 വർഷമെടുക്കുമെന്ന് ലോക സാമ്പത്തികഫോറം പറഞ്ഞു. രാഷ്ട്രീയരംഗത്ത് സ്ത്രീ-പുരുഷ സമത്വം സാധ്യമാകാൻ 95 വർഷമെടുക്കും. 

ആഗോളതലത്തിൽ പാർലമെന്‍റിന്‍റെ അധോസഭകളിൽ 25.2 ശതമാനമേ സ്ത്രീകളുള്ളൂ. മന്ത്രിപദവിയിൽ 21.2 ശതമാനവും. സാമ്പത്തിക സമത്വമുണ്ടാകണമെങ്കിൽ 257 വർഷമെടുക്കും. 202 വർഷംകൊണ്ട് ഇതു സാധ്യമാകുമെന്നായിരുന്നു 2018-ലെ വിലയിരുത്തൽ. 

ക്ലൌഡ് കംപ്യൂട്ടിങ്, എൻജിനിയറിങ്ങും ഡേറ്റയും, നിർമിത ബുദ്ധി തുടങ്ങിയ പുതിയമേഖലകളിൽ സ്ത്രീകളുടെ പ്രാതിനിധ്യക്കുറവാണ് ഇതിനുകാരണം.

2006-ൽ സാമ്പത്തികഫോറം ആദ്യമായി റിപ്പോർട്ട് തയ്യാറാക്കിയപ്പോൾ 98-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. സ്ത്രീകൾക്കു സാമ്പത്തികമായി മുന്നേറാനുള്ള അവസരം ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കമ്പനി ബോർഡുകളിൽ സ്ത്രീപ്രാതിനിധ്യം 13.8 ശതമാനമേയുള്ളൂ.

ആരോഗ്യപരിപാലനത്തിനും അതിജീവനത്തിനും പുരുഷന്മാർക്കു കിട്ടുന്ന അവസരം ഇന്ത്യയിലെ സ്ത്രീകൾക്കു കിട്ടുന്നില്ല.

ഇന്ത്യയിലെ കുട്ടികളിലെ സ്ത്രീ-പുരുഷാനുപാതവും ദയനീയമാണ്. സാമ്പത്തികമേഖലയിലെ അസമത്വം രാഷ്ട്രീയമേഖലയിലേതിനെക്കാൾ പ്രകടമായ ഏകരാജ്യമാണ് ഇന്ത്യ. അമ്പതുവർഷത്തിനിടെ ഇന്ത്യയെ സ്ത്രീ നയിച്ചു എന്നതാണ് ഇതിനുകാരണം.

Trending News