വിവാഹ രജിസ്‌ട്രേഷന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്താമെന്ന് ഹൈക്കോടതി

വിവാഹം റജിസ്റ്റര്‍ ചെയ്യാനായി അപേക്ഷകര്‍ രജിസ്ട്രാറുടെ മുമ്പില്‍ നേരിട്ട് ഹാജരാവണമെന്ന് നിര്‍ബന്ധമില്ലെന്നും വീഡിയോ കോണ്‍ഫറന്‍സ് വഴി സമ്മതം അറിയിച്ചാല്‍ മതിയെന്നും ഹൈക്കോടതി. 

Last Updated : Jan 23, 2018, 10:50 AM IST
വിവാഹ രജിസ്‌ട്രേഷന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്താമെന്ന് ഹൈക്കോടതി

ന്യൂഡല്‍ഹി: വിവാഹം റജിസ്റ്റര്‍ ചെയ്യാനായി അപേക്ഷകര്‍ രജിസ്ട്രാറുടെ മുമ്പില്‍ നേരിട്ട് ഹാജരാവണമെന്ന് നിര്‍ബന്ധമില്ലെന്നും വീഡിയോ കോണ്‍ഫറന്‍സ് വഴി സമ്മതം അറിയിച്ചാല്‍ മതിയെന്നും ഹൈക്കോടതി. വധൂവരന്മാര്‍ രേഖാമൂലം ചുമതലപ്പെടുത്തുന്നയാള്‍ക്ക് വിവാഹ രജിസ്റ്ററില്‍ ഒപ്പിടാം.

കൊല്ലം സ്വദേശി പ്രദീപും ആലപ്പുഴ സ്വദേശിനി ബൈറൈലിയും മതാചാര പ്രകാരം കേരളത്തില്‍ വിവാഹിതരായവരാണ്. എന്നാല്‍, അമേരിക്കയിലെത്തി വിസാ മാറ്റത്തിന് ശ്രമിച്ചപ്പോള്‍ ഇന്ത്യയില്‍ നിന്നുള്ള വിവാഹ സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വന്ന ദമ്പതികള്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉത്തരവ് നല്‍കവെയാണ് കോടതി ഈ കാര്യം വ്യക്തമാക്കിയത്. 2000 ജനുവരി 23ന് കൊല്ലം കടവൂരിലെ പള്ളിയില്‍വെച്ച് വിവാഹിതരായ ഇരുവരും മുക്ത്യാര്‍ നല്‍കി ചുമതലപ്പെടുത്തുന്ന ആള്‍ക്ക് വിവാഹ റജിസ്‌ട്രേഷന്‍ രേഖകളില്‍ ഒപ്പിടാമെന്നും വിവാഹത്തിനുള്ള സമ്മതം വധൂവരന്മാരില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നേടിയാല്‍ മതിയെന്നും കോടതി വ്യക്തമാക്കി.

ഐ.എസ്.ആര്‍.ഒ.യില്‍ ജോലിചെയ്ത പ്രദീപ് പിന്നീട് അയര്‍ലന്‍ഡില്‍ ജോലിക്ക് ചേര്‍ന്നു. കുടുംബത്തെയും കൊണ്ടുപോയി. പ്രദീപ് ജോലിചെയ്ത സ്ഥാപനം 2006ല്‍ അമേരിക്കയിലേക്ക് പ്രവര്‍ത്തനം മാറ്റിയപ്പോള്‍ പ്രദീപും കുടുംബവും അമേരിക്കയിലെത്തി.

പക്ഷെ സ്ഥിരം താമസക്കാരനെന്ന പദവി പ്രദീപിന് മാത്രമേ ലഭിച്ചിരുന്നുള്ളൂ. ആവര്‍ക്ക് ആ പദവിക്ക് അപേക്ഷിക്കാന്‍ നാട്ടിലെ വിവാഹ സര്‍ട്ടിഫിക്കറ്റ് വേണം. ബന്ധുക്കള്‍ വഴി കൊല്ലത്തെ വിവാഹ റജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കി. 17 കൊല്ലംമുന്‍പ് പള്ളിയിലെ വിവാഹം സ്ഥിരീകരിച്ച രജിസ്ട്രാര്‍ ദമ്പതിമാരോട് ഹാജരാകാന്‍ പറഞ്ഞു. എന്നാല്‍ ഇരുവരും നേരിട്ട് ഹാജരാവാതെ സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന രജിസ്ട്രാറുടെ നിലപാട് കോടതി തള്ളിയ കോടതി മാറുന്ന സാമൂഹിക സാഹചര്യങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും അനുസരിച്ച് നിയമങ്ങളും മാറണമെന്നും നിര്‍ദേശിച്ചു.

ക്രിമിനല്‍ കേസുകളില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വിചാരണ വഴി നടത്തുന്നുണ്ട്. വീഡിയോ കോണ്‍ഫറന്‍സില്‍ വരുന്നയാള്‍ യഥാര്‍ത്ഥത്തില്‍ ഹാജരാവുന്നതായാണ് കോടതികള്‍ കണക്കാക്കുന്നത്. അപ്പോള്‍ റജിസ്‌ട്രേഡ് വിവാഹം പോലുള്ള സംഭവങ്ങളില്‍ എന്ത് കൊണ്ട് വീഡിയോ കോണ്‍ഫറന്‍സ് സാധ്യമല്ലെന്നും കോടതി ചോദിച്ചു. 

 

Trending News