നേതാക്കളെ മോചിപ്പിക്കുക, ജമ്മു കശ്മീരിൽ ഇന്റർനെറ്റ് പുന:സ്ഥാപിക്കുക, ഒമര്‍ അബ്ദുള്ള കേന്ദ്രത്തോട്

  ജമ്മു-കശ്മീരിന് പ്രത്യേക  പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയ്ക്ക് മുന്നോടിയായിപ്രാദേശിക നേതാക്കളെ വീട്ടു തടങ്കലിലാക്കിയിരുന്നു. 

Last Updated : Mar 24, 2020, 03:43 PM IST
നേതാക്കളെ മോചിപ്പിക്കുക, ജമ്മു കശ്മീരിൽ ഇന്റർനെറ്റ് പുന:സ്ഥാപിക്കുക, ഒമര്‍ അബ്ദുള്ള കേന്ദ്രത്തോട്

ശ്രീനഗര്‍:  ജമ്മു-കശ്മീരിന് പ്രത്യേക  പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയ്ക്ക് മുന്നോടിയായിപ്രാദേശിക നേതാക്കളെ വീട്ടു തടങ്കലിലാക്കിയിരുന്നു. 

മുന്‍ മുഖ്യമന്ത്രിമാരായ ഫാറുഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി തുടങ്ങി അനേകം നേതാക്കള്‍ വീട്ടു തടങ്കലിലായിരുന്നു.  കഴിഞ്ഞ ഓഗസ്റ്റ് 5 നാണ്  ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയെന്ന  നിര്‍ണ്ണായക തീരുമാനം  കേന്ദ്ര സര്‍ക്കാര്‍  കൈക്കൊണ്ടത്.

അതേസമയം, 7 മാസം നീണ്ട വീട്ടു തടങ്കലിന് ശേഷം ഒമര്‍ അബ്ദുള്ള ഇന്ന്   ജയില്‍ മോചിതനായി.  ഒമര്‍ അബ്ദുള്ളയ്‌ക്കെതിരെ ചുമത്തിയ PSA പിന്‍വലിച്ചു. 

വീട്ടു തടങ്കലില്‍ കഴിയുന്ന നേതാക്കളെ മോചിപ്പിക്കണമെന്നും ജമ്മു-കശ്മീരില്‍ ഇന്റര്‍നെറ്റ് സേവനം പുന:സ്ഥാപിക്കണമെന്നും മോചിതനായ ഒമര്‍ അബ്ദുള്ള കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

മുന്‍പ്, ഒമര്‍ അബ്ദുള്ളയെ മോചിപ്പിക്കുന്നതിനെക്കുറിച്ച് നിലപാട് അറിയിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോടും ജമ്മു-കശ്മീര്‍ ഭരണകൂടത്തോടും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.

അതേസമയം കഴിഞ്ഞ 13ന് ഫാറുഖ് അബ്ദുള്ള  വീട്ടു തടങ്കലില്‍നിന്നും മോചിതനായിരുന്നു.  ഏഴ് മാസത്തെ വീട്ടുതടങ്കലിന് ശേഷമാണ് ഒമറിന്‍റെ  പിതാവും മുന്‍മുഖ്യമന്ത്രിയുമായിരുന്ന ഫാറുഖ് അബ്ദുള്ളയെ ജമ്മു കശ്മീര്‍ ഭരണകൂടം മോചിപ്പിച്ചത്.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുന്നോടിയായി 400 ഓളം പ്രാദേശിക രാഷ്ട്രീയ നേതാക്കളാണ് വീടുകളിലും ജയിലുകളിലും ആയി കശ്മീരില്‍ തടവിലായത്. വിഭജനത്തിനെതിരായ നീക്കം ചെറുക്കാനായിരുന്നു ഈ കേന്ദ്ര സര്‍ക്കാര്‍ നടപടി.

അതേസമയം,  മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഇപ്പോഴും തടങ്കലിലാണ്. അവരെ എന്ന് മോചിപ്പിക്കുമെന്ന കാര്യത്തില്‍ ജമ്മു-കശ്മീര്‍ ഭരണകൂട൦ ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല എന്നാണ് സൂചന.

 

Trending News