Gyanvapi Mosque Survey: ഗ്യാന്‍വാപി മസ്ജിദിലെ ASI സർവേ സ്റ്റേ ചെയ്ത് സുപ്രീം കോടതി, ഹൈക്കോടതിയെ സമീപിക്കാന്‍ മുസ്ലീം വിഭാഗത്തിന് നിര്‍ദ്ദേശം

Gyanvapi Mosque Survey:  മുസ്ലീം പക്ഷത്തോട് ആദ്യം ഹൈക്കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെട്ട സുപ്രീം കോടതി അടുത്ത രണ്ടാഴ്ചത്തേക്ക് പരിസരത്ത് ഖനന പ്രവർത്തനങ്ങൾ നടത്തരുതെന്നും ഉത്തരവിട്ടിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Jul 24, 2023, 01:15 PM IST
  • ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തില്‍ നടക്കുന്ന സർവേ നിരോധിക്കണമെന്നായിരുന്നു മുസ്ലീം പക്ഷത്തിന്‍റെ ആവശ്യം. എന്നാല്‍, സർവേ നിർത്തണമെന്ന മുസ്ലീം വിഭാഗത്തിന്‍റെ ആവശ്യത്തെ ഹിന്ദുപക്ഷം എതിർത്തു.
Gyanvapi Mosque Survey: ഗ്യാന്‍വാപി മസ്ജിദിലെ ASI സർവേ സ്റ്റേ ചെയ്ത് സുപ്രീം കോടതി, ഹൈക്കോടതിയെ സമീപിക്കാന്‍ മുസ്ലീം വിഭാഗത്തിന് നിര്‍ദ്ദേശം

Varanasi: വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രം-ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തില്‍ നടക്കാനിരുന്ന ASI സര്‍വേ സുപ്രീം കോടതി സ്റ്റേ ചെയ്തു. മുസ്ലീം വിഭാഗം നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി സര്‍വേ    ജൂലൈ 26 വരെ സര്‍വേ സ്റ്റേ ചെയ്തു. ഒപ്പം ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശവും  നല്‍കി. 

Also Read:  Delhi On High Alert: യമുന വീണ്ടും അപകട നിലയില്‍, ജലനിരപ്പ് ഇതേ നിലയില്‍ തുടരാൻ സാധ്യതയെന്ന് വാട്ടർ കമ്മീഷൻ

മുസ്ലീം പക്ഷത്തോട് ആദ്യം ഹൈക്കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെട്ട സുപ്രീം കോടതി അടുത്ത രണ്ടാഴ്ചത്തേക്ക് പരിസരത്ത് ഖനന പ്രവർത്തനങ്ങൾ നടത്തരുതെന്നും ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ, ബുധനാഴ്ച വാദം കേൾക്കണമെങ്കിൽ ചൊവ്വാഴ്ച അലഹബാദ് ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കാൻ മുസ്ലീം പക്ഷത്തോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.

Also Read:  Gajkesari Rajyoga: ഗജകേസരി യോഗം, 3 രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങും, പണത്തിന്‍റെ പെരുമഴ!! 

കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്നുള്ള മസ്ജിദ് പരിസരം അളന്ന് തിട്ടപ്പെടുത്താനുള്ള വാരണാസി ജില്ലാ കോടതിയുടെ ഉത്തരവിനെതിരെ ഗ്യാന്‍വാപി മസ്ജിദിന്‍റെ നടത്തിപ്പിന് മേൽനോട്ടം വഹിക്കുന്ന അഞ്ജുമാൻ ഇന്‍റസാമിയ മസ്ജിദ് കമ്മിറ്റിയാണ് ഹർജി സമർപ്പിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് സർവേ നടത്താൻ ഉത്തരവിട്ടതെന്നും അതിനാൽ അപ്പീൽ നൽകാൻ അവസരം ലഭിച്ചില്ലെന്നും അഞ്ജുമാൻ കമ്മിറ്റിയെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ ഹുസൈഫ അഹമ്മദി ബെഞ്ചിനെ അറിയിച്ചു. ഉത്തരവിൽ ഉത്ഖനനത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ടെന്നും അതിനാൽ മുസ്ലീം പക്ഷത്തിന് അപ്പീൽ നൽകാൻ അവസരം നൽകണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കാശി വിശ്വനാഥ ക്ഷേത്രം-ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തില്‍ നടക്കുന്ന സർവേ നിരോധിക്കണമെന്നായിരുന്നു മുസ്ലീം പക്ഷത്തിന്‍റെ ആവശ്യം. എന്നാല്‍, സർവേ നിർത്തണമെന്ന മുസ്ലീം വിഭാഗത്തിന്‍റെ ആവശ്യത്തെ ഹിന്ദുപക്ഷം എതിർത്തു. സീൽ ചെയ്ത സ്ഥലം ഇപ്പോൾ നടക്കുന്ന സർവേയിൽ ഉൾപ്പെട്ടിട്ടില്ലെന്നാണ് ഹിന്ദുപക്ഷം കോടതിയെ അറിയിച്ചത്. കേസില്‍ വിശദമായ വാദം ജൂലായ് 28ന് നടക്കും. 

വാരാണസി ജില്ലാ കോടതിയുടെ നിർദേശപ്രകാരം ASI സംഘം ഇന്ന് രാവിലെ പള്ളി പരിസരത്തെത്തി സർവേ ആരംഭിച്ചിരുന്നു. സർവേ സംബന്ധിച്ച വിവരങ്ങൾ ഹാജരാക്കാൻ CJI ഡി.ചന്ദ്രചൂഡ് എഎസ്ഐയോട് ആവശ്യപ്പെട്ടിരുന്നു.

സർവേയിൽ ഖനനം ഉൾപ്പെടുമോയെന്ന ചീഫ് ജസ്റ്റിസിന്‍റെ ചോദ്യത്തിന് ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് സർവേ നടത്തുകയെന്നും കേടുപാടുകൾ ഉണ്ടാകില്ലെന്നും യുപി സർക്കാരിന്‍റെ അഭിഭാഷകൻ തുഷാർ മേത്ത പ്രതികരിച്ചു. സര്‍വേയുടെ ആദ്യ ദിവസം സ്ഥലത്ത് നിന്ന് ഇഷ്ടികകൾ നീക്കം ചെയ്തിട്ടില്ലെന്നും അളവെടുപ്പും ഫോട്ടോഗ്രാഫി ജോലികളും മാത്രമാണ് ഇന്ന് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

2022 മെയ് മാസത്തിൽ കോടതി നിർദ്ദേശിച്ച സർവേയ്ക്കിടെ പള്ളിയിലെ വുദുൽ കുളത്തിൽ കണ്ടെത്തിയ വസ്തു  ഹിന്ദു പക്ഷം "ശിവലിംഗം" എന്ന് അവകാശപ്പെടുമ്പോള്‍ ജലധാരയുടെ ഭാഗമാണ് എന്നായിരുന്നു മുസ്ലീം പക്ഷം വാദിച്ചത്.  ഈ ഭാഗത്തിന്‍റെ കാർബൺ ഡേറ്റിംഗ് നേരത്തെ കോടതി സ്റ്റേ ചെയ്തിരുന്നു. 

ജൂലൈ 28 വെള്ളിയാഴ്ച വരെ തൽസ്ഥിതി തുടരുമെന്ന് സോളിസിറ്റർ ജനറലിന് ഉറപ്പ് നല്‍കാന്‍ സാധിക്കുമോ എന്ന സുപ്രീം കോടതിയുടെ ചോദ്യത്തിന്  തൽക്കാലം ഒരു നടപടിയും അവലംബിക്കുന്നില്ലെന്ന് ഉത്തർപ്രദേശ് സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. 

ഹിന്ദു പക്ഷത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൻ സുപ്രീം കോടതിയോട് ഈ വിഷയത്തിൽ ജാഗ്രത പാലിക്കണമെന്നും മുസ്ലീം പക്ഷത്തോട്  ഹൈക്കോടതിയെ സമീപിക്കാനും അഭ്യർത്ഥിച്ചു.

പുരാണങ്ങളിൽ കാശി വിശ്വനാഥ്‌ ക്ഷേത്രത്തെക്കുറിച്ചും അവിടെ സ്ഥാപിച്ചിരിക്കുന്ന മഹത്തായ 'ജ്യോതിർലിംഗ'ത്തെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്നുണ്ട്. മത ഗ്രന്ഥങ്ങളിൽ പരാമർശിച്ചിരിക്കുന്ന ക്ഷേത്ര സമുച്ചയത്തിന്‍റെ ഭാഗമാണ് ഇന്നത്തെ ഗ്യാൻവാപി  മസ്ജിദ് എന്നാണ്  ഹിന്ദു പക്ഷത്തിന്‍റെ വാദം.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News