Vice President Poll 2022: പ്രതിപക്ഷത്ത് പിളര്‍പ്പ്, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍നിന്നും വിട്ടുനിൽക്കാന്‍ TMC

Written by - Zee Malayalam News Desk | Last Updated : Jul 22, 2022, 09:12 AM IST
  • ആഗസ്റ്റ് 6 ന് നടക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്ന് മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ്
Vice President Poll 2022: പ്രതിപക്ഷത്ത് പിളര്‍പ്പ്, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍നിന്നും വിട്ടുനിൽക്കാന്‍ TMC

Vice President Poll 2022: പ്രതിപക്ഷത്ത് പിളര്‍പ്പ്, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍നിന്നും വിട്ടുനിൽക്കാന്‍ TMC

കൊല്‍ക്കത്ത:  രാഷ്‌ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്ത് ക്രോസ് വോട്ടിംഗ് നടന്നതായുള്ള വാര്‍ത്തകള്‍ ചൂടുപിടിച്ചിരിക്കെ  ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍നിന്നും  വിട്ടുനിൽക്കാനുള്ള തീരുമാനവുമായി തൃണമൂല്‍ കോണ്‍ഗ്രസ്‌ (TMC). പ്രതിപക്ഷ ഐക്യം സാധ്യമല്ല എന്ന് ഒരിയ്ക്കല്‍ക്കൂടി തെളിയിയ്ക്കുകയാണ്  മമതയുടെ നേതൃത്തിലുള്ള തൃണമൂല്‍.   

ആഗസ്റ്റ് 6 ന് നടക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്ന് മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇരു സ്ഥാനാര്‍ഥികളേയും പിന്തുണയ്ക്കേണ്ടതില്ല എന്നാണ് TMC യുടെ തീരുമാനം. 

Also Read:  Vice President Election 2022: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു, ജൂലൈ 19 വരെ പത്രിക സമർപ്പിക്കാം 

പശ്ചിമ ബംഗാൾ ഗവർണർ  ജഗ്ദീപ് ധങ്കറാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ NDA സ്ഥാനാർഥി.   പ്രതിപക്ഷത്തുനിന്നും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ് മാർഗരറ്റ് ആൽവയാണ്  മത്സരിക്കുന്നത്.  എന്നാല്‍, ജഗ്ദീപ് ധങ്കറിനേയോ മാർഗരറ്റ് ആൽവയെയോ പിന്തുണയ്ക്കേണ്ടതില്ലെന്ന് പാർട്ടി തീരുമാനിച്ചതായി മമത ബാനർജിയുടെ അനന്തരവൻ കൂടിയായ ടിഎംസി എംപി അഭിഷേക് ബാനർജി പറഞ്ഞു. 

NDA യുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുന്ന പ്രശ്നമില്ല. തൃണമൂൽ കോൺഗ്രസുമായി ആലോചിയ്ക്കാതെ പ്രതിപക്ഷ സ്ഥാനാർത്ഥിയെ തീരുമാനിച്ചതിനെ ശക്തമായി എതിർക്കുന്നു, അഭിഷേക് ബാനർജി പറഞ്ഞു.  

പശ്ചിമ ബംഗാൾ ഗവർണർ പദവിയിലിരിക്കെ  ജഗ്ദീപ് ധങ്കറും  മമതയും തമ്മിലുള്ള പോര് പ്രസിദ്ധമായിരുന്നു.  അതിനാല്‍, ഉപരാഷ്ട്രപതി സ്ഥാനത്തേയ്ക്ക് ധങ്കറിനെ പിന്തുണയ്ക്കുക എന്നത്  TMC യ്ക്ക് ആലോചിയ്ക്കാന്‍ കൂടി കഴിയില്ല. എന്നാല്‍, കോണ്‍ഗ്രസ് നേതാവായ  മാർഗരറ്റ് ആൽവയെ  സ്ഥാനാര്‍ഥിയായി തങ്ങളുടെ അനുമതിയില്ലാതെ പ്രഖ്യാപിച്ചു എന്നതാണ് ഇപ്പോള്‍ മമതയെ പ്രകോപിപ്പിച്ചിരിയ്ക്കുന്നത്.  

എന്നാല്‍, രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍നിന്നും വ്യത്യസ്തമാണ് ഉപരാഷ്‌ട്രപതി തിരഞ്ഞടുപ്പ്. നാമ നിർദേശ പത്രിക സമർപ്പിച്ചവരുൾപ്പെടെയുള്ള പാർലമെന്‍റ് അംഗങ്ങൾക്കാണ് വോട്ട് ചെയ്യാൻ അധികാരമുള്ളത്.  അതായത്, രാജ്യസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട 233 അംഗങ്ങൾ, സഭയിലേക്ക് ശുപാർശ ചെയ്ത 12 അംഗങ്ങൾ, ലോക്‌സഭാംഗങ്ങളായ 543 പേരും അടങ്ങുന്ന 788 അംഗസഭയാണ് ഉപരാഷ്‌ട്രപതിയെ തിരഞ്ഞെടുക്കുന്നത്. ഉപരാഷ്‌ട്രപതി സ്ഥാനാർത്ഥിയ്‌ക്ക് വിജയിക്കാന്‍ വേണ്ടത് 388 വോട്ട് ആണ്.  

അതനുസരിച്ച്,  ഉപരാഷ്‌ട്രപതി സ്ഥാനത്തേയ്ക്ക് BJP വിജയം ഉറപ്പിച്ചുകഴിഞ്ഞു. കാരണം, BJPയ്ക്ക്  ലോക്‌സഭയിൽ 303 അംഗങ്ങളും രാജ്യസഭയിൽ 92 അംഗങ്ങളും ഉണ്ട്. വിജയിക്കാന്‍ വേണ്ടതിലധികം വോട്ടുകള്‍ BJPയ്ക്ക് സ്വന്തമായുണ്ട്‌.  

പേപ്പര്‍ ബാലറ്റ്  സംവിധാനത്തിലാണ് ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പും നടക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന പ്രത്യേക പേന ഉപയോഗിച്ച് മാത്രമാണ് വോട്ട് ചെയ്യാൻ സാധിക്കൂക.  മറ്റു പേന ഉപയോഗിച്ചാൽ വോട്ട് അസാധുവാകും.    

ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡുവിന്‍റെ കാലാവധി ഓഗസ്റ്റ് 10ന്  അവസാനിക്കും.  സഭയുടെ മണ്‍സൂണ്‍ സമ്മേളനത്തില്‍ തന്നെ പുതിയ ഉപരാഷ്‌ട്രപതി അധികാരത്തിലേറും.  

ഇന്ത്യൻ പാർലമെന്‍റിന്‍റെ  ഉപരിസഭയായ രാജ്യസഭയുടെ അദ്ധ്യക്ഷൻ എന്ന നിയമനിർമ്മാണാധികാരവും ഉപരാഷ്ട്രപതിയാണ് വഹിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

 

 

 

 

Trending News