Charmila: സഹകരിക്കുമോയെന്ന് ചോദിച്ച് ഹരിഹരൻ, നിർമാതാവും സുഹ‍ൃത്തുക്കളും ബലാൽസം​ഗം ചെയ്യാൻ ശ്രമിച്ചു; ഗുരുതര ആരോപണങ്ങളുമായി നടി ചാർമിള

ചാർമിളയുടെ ആരോപണം നടൻ വിഷ്ണു സ്ഥിരീകരിച്ചു.  നേരിൽ കാണുന്നതല്ലാതെ മറ്റൊരു മുഖം ഹരിഹരനുണ്ടെന്നും സഹകരിക്കാത്ത നടിമാരെ ഷൂട്ടിങ് സെറ്റിൽ ക്യാമറയ്ക്കു മുന്നിൽ പൊരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Sep 1, 2024, 11:05 AM IST
  • നടൻ വിഷ്ണു ചാർമിളയുടെ ആരോപണം സ്ഥിരീകരിച്ചു
  • അർജുനൻ പിള്ളയും അഞ്ച് മക്കളും സിനിമയിൽ വച്ച് ദുരനുഭവം ഉണ്ടായി
  • ഹോട്ടൽ മുറിയിൽനിന്ന് ഓടിയപ്പോൾ ഓട്ടോ ഡ്രൈവറാണ് രക്ഷിച്ചത്
Charmila: സഹകരിക്കുമോയെന്ന് ചോദിച്ച് ഹരിഹരൻ, നിർമാതാവും സുഹ‍ൃത്തുക്കളും ബലാൽസം​ഗം ചെയ്യാൻ ശ്രമിച്ചു; ഗുരുതര ആരോപണങ്ങളുമായി നടി ചാർമിള

മലയാള സിനിമയിൽ നിന്ന് മോശം അനുഭവമുണ്ടായെന്ന് വെളിപ്പെടുത്തി നടി ചാർമിള. നിർമാതാക്കളും സംവിധായകരും നടന്മാരും ഉൾപ്പെടെ 28 പേരിൽ നിന്ന് മോശം അനുഭവമുണ്ടായെന്നാണ് നടി ആരോപിച്ചത്. അർജുനൻ പിള്ളയും അഞ്ച് മക്കളും സിനിമയിൽ വച്ച് നിർമാതാവ് എം.പി മോഹനനും സുഹ‍ൃത്തുക്കളും ചേർന്ന് ബലാൽസം​ഗം ചെയ്യാൻ ശ്രമിച്ചുവെന്നും ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും നടി ആരോപിച്ചു.

''പൊള്ളാച്ചിയിലെ ഷൂട്ട് കഴിഞ്ഞ് തിരികെ പോരുന്ന ദിവസമാണ് ദുരനുഭവം ഉണ്ടായത്. നിർമാതാവ് എം.പി.മോഹനനും പ്രൊഡക്ഷൻ മാനേജർ ഷൺമുഖനും സുഹൃത്തുക്കളുമാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. എന്റെയും അസിസ്റ്റന്റിന്റെയും സാരി വലിച്ചൂരാൻ ശ്രമിച്ചു. പീഡനശ്രമത്തിനിടെ മുറിയിൽനിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ടു. പുരുഷ അസിസ്റ്റന്റിനെ മർദിച്ചു.പീഡനത്തിന് ഹോട്ടലിലെ റിസപ്ഷനിസ്റ്റും കൂട്ടുനിന്നു.ഹോട്ടൽ മുറിയിൽനിന്ന് ഓടിയപ്പോൾ ഓട്ടോ ഡ്രൈവറാണ് രക്ഷിച്ചത്. ഞാൻ‌ രക്ഷപ്പെട്ടെങ്കിലും ജൂനിയർ ആർട്ടിസ്റ്റുകൾ ബലാത്സംഗത്തിന് ഇരയായി'' നടി വെളിപ്പെടുത്തി.

Read Also: Jayasurya: 'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ...പാപികളുടെ നേരെ മാത്രം'; പ്രതികരിച്ച് ജയസൂര്യ

സംവിധായകൻ ഹരിഹരനെതിരെയും ​ചാർമിള ആരോപണമുന്നയിച്ചു. താൻ സഹകരിക്കുമോയെന്ന് സംവിധായകൻ ചോദിച്ചതായി നടി പറഞ്ഞു. തന്റെ സുഹൃത്തും നടനുമായ വിഷ്ണുവിനോടാണ് ഇക്കാര്യം ചോദിച്ചത്. എന്നാൽ താൻ തയാറല്ലെന്ന് അറിയിച്ചതോടെ പരിണയം സിനിമയിൽ നിന്ന് രണ്ടുപേരെയും പുറത്താക്കി എന്നും ആരോപിച്ചു.

അതേസമയം അതേസമയം നടൻ വിഷ്ണു ചാർമിളയുടെ ആരോപണം സ്ഥിരീകരിച്ചു.  ഹരിഹരൻ തന്റെ അയൽവാസിയായിരുന്നെന്നും സിനിമയ്ക്ക് വേണ്ടി ഏതെങ്കിലും കുട്ടിയെ പരിചയമുണ്ടോയെന്ന് ചോദിച്ചപ്പോൾ ചാർമിളയുടെ പേര് പറഞ്ഞെന്നും വിഷ്ണു പറഞ്ഞു. ''പരിണയം സിനിമയ്ക്ക് വേണ്ടിയായിരുന്നു അത്. അദ്ദേഹത്തെ ചെന്ന് കണ്ടപ്പോൾ ആൾ കഥാപാത്രത്തിന് ഓക്കെയാണെന്ന് പറഞ്ഞു.അതിനുശേഷം എന്നെ വിളിച്ചിട്ട് ചാർമിള അഡ്ജസ്റ്റ്മെന്റിന് തയാറാകുമോയെന്ന് ചോദിച്ചു.ഞാൻ സംസാരിച്ചപ്പോൾ പറ്റില്ലെന്ന് പുള്ളിക്കാരി പറഞ്ഞു. അതോടെ ഞാനും ചാർമിളയും സിനിമയിൽ നിന്നും പുറത്തായി. പിന്നെ അദ്ദേഹം എന്നെ വിളിച്ചിട്ടുമില്ല'' നടൻ വ്യക്തമാക്കി.

''ഹരിഹരൻ ആരെയും ഓപ്പണായി ശല്യപ്പെടുത്തില്ല, പകരം വളരെ മനോഹരമായി മറ്റൊരാളിലൂടെയാകും സമീപിക്കുക. സഹകരിക്കാത്ത നടിമാരെ ഷൂട്ടിങ് സെറ്റിൽ ക്യാമറയ്ക്കു മുന്നിൽ പൊരിക്കും.ഒടുവിൽ നടിമാർക്ക് വഴങ്ങി കൊടുക്കേണ്ടി വരും. പല നടിമാരും ഇക്കാര്യം തന്നോട് പറഞ്ഞിട്ടുണ്ട്. നേരിൽ കാണുന്നതല്ലാതെ മറ്റൊരു മുഖം ഹരിഹരനുണ്ട്'' വിഷ്ണു കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News