ദേവനന്ദയുടെ മരണം;ശിശു മനശാസ്ത്രജ്ഞരെ എത്തിച്ച് കൂടുതല്‍ പരിശോധന നടത്തും

ഇളവൂരില്‍ ദേവനന്ദ മുങ്ങി മരിച്ച സംഭവത്തില്‍ പ്രദേശത്ത് ശിശു മനശാസ്ത്രജ്ഞരെ എത്തിച്ച് കൂടുതല്‍ പരോശോധന നടത്തുന്നതിനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Last Updated : Mar 6, 2020, 01:31 PM IST
ദേവനന്ദയുടെ മരണം;ശിശു മനശാസ്ത്രജ്ഞരെ എത്തിച്ച് കൂടുതല്‍ പരിശോധന നടത്തും

കൊല്ലം:ഇളവൂരില്‍ ദേവനന്ദ മുങ്ങി മരിച്ച സംഭവത്തില്‍ പ്രദേശത്ത് ശിശു മനശാസ്ത്രജ്ഞരെ എത്തിച്ച് കൂടുതല്‍ പരോശോധന നടത്തുന്നതിനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

അതേസമയം സ്ഥലത്ത് പരിശോധന നടത്തിയ ഫോറന്‍സിക്ക് സംഘം ദേവനന്ദയുടെ വീടിന് സമീപത്തെ കുളിക്കടവിലായിരികാം അപകടം നടന്നെതെന്ന നിഗമനത്തിലാണ് ഫോറന്‍സിക് സംഘം.ദേവനന്ദയുടെ മരണത്തിലെ സംശയങ്ങള്‍ നീക്കാനാണ് പോലീസിന്‍റെ അഭ്യര്‍ത്ഥന പ്രകാരം ഫോറന്‍സിക് സംഘം കഴിഞ്ഞ ദിവസം എളവൂരിലെ ദേവനന്ദയുടെ വീടിന് സമീപത്ത് പരിശോധന നടത്തിയിരുന്നു.

വീടിന് എഴുപത്തഞ്ച് മീറ്റര്‍ മാത്രം അകലെയുള്ള കുളിക്കടവില്‍ വെച്ചാവാം കുട്ടി പുഴയില്‍ അകപെട്ടതെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ഫോറന്‍സിസ് മെഡിസിന്‍ വിഭാഗം മേധാവി  ഡോ കെ ശശികലയുടെ നേത്രുത്വത്തിലുള്ള സംഘത്തിന്‍റെ നിഗമനം. കുളിക്കടവില്‍ മുന്നിതാഴ്ന്ന കുട്ടി പുഴയുടെ ആഴമേറിയ ഭാഗത്ത് എത്തിപെടാമെന്നാണ് അവരുടെ നിഗമനം.അടിയോഴുക്കുണ്ടായ പുഴയിലൂടെ മൃതദേഹം ഒഴുകിയതാകാം.തടയണയുടെ അടിയില്‍ കൂടെ ഒഴുകുകയും മൃതദേഹം 300 മീറ്റര്‍ അകലെ പൊങ്ങിയെന്നും ഫോറന്‍സിക് സംഘം പറയുന്നു.

കുട്ടിയുടെ വയറ്റില്‍ ചെളിയുടെ അംശം കൂടുതലായിരുന്നു.തടയണയ്ക്ക് സമീപത്ത് വെച്ചാണ് കുട്ടി പുഴയില്‍ വീണതെങ്കില്‍ വയറ്റിലെ ചെളിയുടെ അംശം ഇത്രത്തോളം ഉണ്ടാവില്ലായിരുന്നു എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.അങ്ങനെ സംഭവിച്ചെങ്കില്‍ മൃതദേഹം മറ്റേതെങ്കിലും സ്ഥലത്ത് പോങ്ങുന്നതിനായിരുന്നു സാധ്യത എന്നും ഫോറിന്‍സിക് സംഘം കണ്ടെത്തിയിട്ടുണ്ട്.ഇക്കാര്യങ്ങള്‍ അടങ്ങുന്ന ഫോറന്‍സിക്ക് പരിശോധനയുടെ ഫലം ഉടന്‍ തന്നെ അന്വേഷണ സംഘത്തിന് കൈമാറും.

 

Trending News