ഇ.പി. ജയരാജന്‍ വീണ്ടും മന്ത്രി സ്ഥാനത്തേയ്ക്ക്; സത്യപ്രതിജ്ഞ നാളെ

ഇ.പി.ജയരാജന് വീണ്ടും മന്ത്രി സ്ഥാനം നല്‍കാനുള്ള സിപിഐഎം നിര്‍ദേശത്തിന് എല്‍ഡിഎഫ് അംഗീകാരം. ഇ.പി.ജയരാജന്‍ നാളെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. 

Last Updated : Aug 13, 2018, 12:32 PM IST
ഇ.പി. ജയരാജന്‍ വീണ്ടും മന്ത്രി സ്ഥാനത്തേയ്ക്ക്; സത്യപ്രതിജ്ഞ നാളെ

തിരുവനന്തപുരം: ഇ.പി.ജയരാജന് വീണ്ടും മന്ത്രി സ്ഥാനം നല്‍കാനുള്ള സിപിഐഎം നിര്‍ദേശത്തിന് എല്‍ഡിഎഫ് അംഗീകാരം. ഇ.പി.ജയരാജന്‍ നാളെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. 

നാളെ രാവിലെ 10 മണിക്കാണ് ഇ.പി.ജയരാജന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക. അതുകൂടാതെ, സിപിഐക്ക് ക്യാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനം നല്‍കാനും തീരുമാനമായി. 

ബന്ധുനിയമന വിവാദത്തിൽ കുടുങ്ങിയാണ് ഇ.പി. ജയരാജന് മന്ത്രിസ്ഥാനം നഷ്ടമായത്. 2016 ഒക്ടോബർ 14നാണ് വിവാദത്തെ തുടർന്ന് ഇ.പി. ജയരാജൻ മന്ത്രിസഭയില്‍ നിന്ന് രാജിവയ്ക്കുന്നത്. മന്ത്രിയായി 142-ാം ദിവസമായിരുന്നു ജയരാജന്‍റെ രാജി. 

ജയരാജന്‍റെ ഭാര്യാ സഹോദരിയും കേന്ദ്രകമ്മിറ്റി അംഗവുമായ പി.കെ. ശ്രീമതിയുടെ മകൻ പി.കെ. സുധീർ നമ്പ്യാരെ വ്യവസായവകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനത്തിൽ എം.ഡിയായും ജയരാജന്‍റെസഹോദരപുത്രന്‍റെ ഭാര്യ ദീപ്തി നിഷാദിനെ മറ്റൊരു സ്ഥാപനത്തിൽ ജനറൽ മനേജരായും നിയമിച്ചതടക്കമുള്ള ആരോപണങ്ങളാണ് രാജിയ്ക്ക് വഴിയൊരുക്കിയത്. 

കഴിഞ്ഞ സെപ്തംബർ 26ന് ജയരാജനുൾപ്പെട്ട ബന്ധുനിയമനക്കേസ് നിലനിൽക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ആർക്കും സാമ്പത്തിക നേട്ടമോ വിലപ്പെട്ട കാര്യസാധ്യമോ ഇല്ലാത്ത സാഹചര്യത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനിൽക്കില്ലെന്നായിരുന്നു സര്‍ക്കാര്‍ നല്‍കിയ വിശദീകരണം.

ഇ.പി. ജയരാജനെ വീണ്ടും മന്ത്രിയാക്കുന്നത് സംബന്ധിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഘടകകക്ഷി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. വിഷയത്തിൽ സിപിഐ നേരത്തെ എതിർപ്പ് അറിയിച്ചതിനെത്തുടർന്ന് സിപിഐ നേതാക്കളുമായി ഒന്നിലധികം തവണ ചർച്ചനടത്തുകയും ചെയ്തു. സിപിഐയുടെ എതിർപ്പു കുറഞ്ഞ സാഹചര്യത്തിലാണ് ഇ.പിക്ക് വീണ്ടും മന്ത്രി പദത്തിന് വഴിയൊരുങ്ങിയത്.

 

Trending News