ആന ചരിഞ്ഞ സംഭവം;മലപ്പുറം വിവാദം;മേനകാ ഗാന്ധിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യം!

സ്ഫോടക വസ്തു വായിലിരുന്ന് പൊട്ടി ആന ചരിഞ്ഞ സംഭവത്തില്‍ മലപ്പുറം ജില്ലയ്ക്കെതിരെ നടക്കുന്ന പ്രചാരണത്തില്‍ നടപടി ആവശ്യപെട്ട് പോലീസില്‍ പരാതി,

Last Updated : Jun 5, 2020, 08:16 AM IST
ആന ചരിഞ്ഞ സംഭവം;മലപ്പുറം വിവാദം;മേനകാ ഗാന്ധിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യം!

സ്ഫോടക വസ്തു വായിലിരുന്ന് പൊട്ടി ആന ചരിഞ്ഞ സംഭവത്തില്‍ മലപ്പുറം ജില്ലയ്ക്കെതിരെ നടക്കുന്ന പ്രചാരണത്തില്‍ നടപടി ആവശ്യപെട്ട് പോലീസില്‍ പരാതി,
സുപ്രീം കോടതി അഭിഭാഷകനായ സുഭാഷ്‌ ചന്ദ്രനാണ് മലപ്പുറം എസ്പി ക്ക് പരാതി നല്‍കിയത്.
മണ്ണാർക്കാട്ടെ ആനയുടെ അപകട മരണവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലക്കെതിരേയും മുസ്ലീം വിഭാഗത്തനെതിരേയും സാമുദായിക - പ്രാദേശിക 
സ്പർദ്ധ വളർത്തുന്ന സോഷ്യൽ മീഡിയ പ്രചരണങ്ങൾക്കെതിരെയാണ് പരാതി നല്‍കിയത്.

Also Read:മലപ്പുറം ജില്ലക്കെതിരായ പ്രചാരണം; കേരളത്തിന്‍റെ ആത്മാഭിമാനം ചോദ്യം ചെയ്യാനുള്ള ശ്രമങ്ങള്‍ അംഗീകരിക്കില്ല: മുഖ്യമന്ത്രി

മെയ് 29 ന് ( ലഭ്യമായ വാർത്തകൾ പ്രകാരം) പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വനാന്തരങ്ങളിൽ അപകടത്തെ തുടർന്ന് ചരിഞ്ഞ ഒരു 
കാട്ടാനയുടെ മരണവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലക്കെതിരേയും മലപ്പുറത്തെ ഭൂരിപക്ഷം വരുന്ന മുസ്ലീം സമുദായത്തിനെതിരേയും വ്യാപകമായ 
വ്യാജ പ്രചരണങ്ങൾ ദേശീയ തലത്തിൽ നടക്കുന്നതായി പരാതിക്കാരൻ്റെ ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു എന്ന് പരാതിയില്‍ പറയുന്നു.

Also Read:മലപ്പുറം വിവാദം;നിങ്ങള്‍ എത്ര നാളിങ്ങനെ മതം ചികഞ്ഞ് ജീവിക്കുമെന്ന് യുവമോര്‍ച്ച നേതാവ്!

മലപ്പുറം ജില്ലക്കു പുറത്തു നടന്ന ഒരു അപകടകത്തെ ബോധപൂർവ്വം ഒരു ജില്ലയിലെ ജനങ്ങൾക്കെതിരെ, 
വിശിഷ്യാ ഒരു സമുദായത്തിനെതിരെ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബോധപൂർവ്വമായ ആദ്യ പ്രചരണം നടത്തിയത് മുൻ കേന്ദ്രമന്ത്രി 
ശ്രീമതി മനേക ഗാന്ധിയാണ്. ഇതേ തുടർന്ന് ഉത്തരേന്ത്യയിലെ നിരവധിയായ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ മലപ്പുറം ജില്ലയിലെ നിവാസികൾക്കും 
മുസ്ലീം വിഭാഗത്തിൽപ്പെട്ടവർക്കുമെതിരെ കടുത്ത വർഗ്ഗീയ പ്രചരണമാണ് നടക്കുന്നത് എന്ന് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.
മലപ്പുറം ജില്ലയിലെ നിവാസികൾക്കെതിരെ രാജ്യത്തിൻ്റെ 
ഇതരഭാഗങ്ങളിൽ സ്പർദ്ധ വളർത്തും വിധം ബോധപൂർവ്വം വ്യാജ പ്രചരണം നടത്തിയ ശ്രീമതി മനേക ഗാന്ധിക്കെതിരേയും, 
സോഷ്യൽ മീഡിയയിലൂടെ മലപ്പുറത്തെ ജനങ്ങൾക്കെതിരേയും ,വിശിഷ്യാ മുസ്ലീം വിഭാഗങ്ങൾക്കെതിരേയും സ്പർദ്ധ വളർത്തുന്ന 
പ്രചരണങ്ങൾ നടത്തിയ ഇതര വ്യക്തികൾക്കെതിരേയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ
 153, 153 A,120 Bഉൾപ്പടെയുള്ള ഉചിതമായ വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം നടത്തണം എന്നും പരാതിക്കാരന്‍ ആവശ്യപെടുന്നു,

പരാതിയുടെ പൂര്‍ണ്ണരൂപം ചുവടെ,

To
സൂപ്രണ്ട് ഓഫ് പോലീസ്,
മലപ്പുറം

Re: മണ്ണാർക്കാട്ടെ ആനയുടെ അപകട മരണവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലക്കെതിരേയും മുസ്ലീം വിഭാഗത്തനെതിരേയും സാമുദായിക - പ്രാദേശിക 
സ്പർദ്ധ വളർത്തുന്ന സോഷ്യൽ മീഡിയ പ്രചരണങ്ങൾക്കെതിരായ പരാതി:

സർ,

മെയ് 29 ന് ( ലഭ്യമായ വാർത്തകൾ പ്രകാരം) പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വനാന്തരങ്ങളിൽ അപകടത്തെ തുടർന്ന് ചരിഞ്ഞ ഒരു 
കാട്ടാനയുടെ മരണവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലക്കെതിരേയും മലപ്പുറത്തെ ഭൂരിപക്ഷം വരുന്ന മുസ്ലീം സമുദായത്തിനെതിരേയും വ്യാപകമായ 
വ്യാജ പ്രചരണങ്ങൾ ദേശീയ തലത്തിൽ നടക്കുന്നതായി പരാതിക്കാരൻ്റെ ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു.

മുസ്ലീം ഭൂരിപക്ഷ ജില്ലയായ മലപ്പുറം ജിഹാദികളുടേയും അക്രമങ്ങളുടേയും കേന്ദ്രമാണെന്ന തരത്തിലാണ് വ്യാജ പ്രചരണങ്ങൾ.
ഇന്ത്യയിൽ ഏറ്റവുമധികം അക്രമങ്ങൾ നടക്കുന്ന ജില്ലയാണ് മലപ്പുറമെന്നും ദേശീയ തലത്തിൽ
കുറ്റകൃത്യങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന മലപ്പുറം ജില്ലയിലെ അക്രമങ്ങൾക്കു കാരണം മുസ്ലീം സമുദായം ഭൂരിപക്ഷമായതാണെന്നും 
വിവിധ സോഷ്യൽ മീഡിയ (ട്വിറ്റർ, ഫേസ് ബുക്ക് etc) അക്കൗണ്ടുകളിലൂടെ വ്യാജമായി ആരോപിക്കുന്നു.

മലപ്പുറം ജില്ലക്കു പുറത്തു നടന്ന ഒരു അപകടകത്തെ ബോധപൂർവ്വം ഒരു ജില്ലയിലെ ജനങ്ങൾക്കെതിരെ, 
വിശിഷ്യാ ഒരു സമുദായത്തിനെതിരെ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബോധപൂർവ്വമായ ആദ്യ പ്രചരണം നടത്തിയത് മുൻ കേന്ദ്രമന്ത്രി 
ശ്രീമതി മനേക ഗാന്ധിയാണ്. ഇതേ തുടർന്ന് ഉത്തരേന്ത്യയിലെ നിരവധിയായ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ മലപ്പുറം ജില്ലയിലെ നിവാസികൾക്കും 
മുസ്ലീം വിഭാഗത്തിൽപ്പെട്ടവർക്കുമെതിരെ കടുത്ത വർഗ്ഗീയ പ്രചരണമാണ് നടക്കുന്നത്.

മേൽപ്പറഞ്ഞ സാഹചര്യത്തിൽ, മലപ്പുറം ജില്ലയിലെ നിവാസികൾക്കെതിരെ രാജ്യത്തിൻ്റെ 
ഇതരഭാഗങ്ങളിൽ സ്പർദ്ധ വളർത്തും വിധം ബോധപൂർവ്വം വ്യാജ പ്രചരണം നടത്തിയ ശ്രീമതി മനേക ഗാന്ധിക്കെതിരേയും, 
സോഷ്യൽ മീഡിയയിലൂടെ മലപ്പുറത്തെ ജനങ്ങൾക്കെതിരേയും ,വിശിഷ്യാ മുസ്ലീം വിഭാഗങ്ങൾക്കെതിരേയും സ്പർദ്ധ വളർത്തുന്ന 
പ്രചരണങ്ങൾ നടത്തിയ ഇതര വ്യക്തികൾക്കെതിരേയും (ലഭ്യമായ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ അറിയിക്കുന്നതാണ്) 
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153, 153 A,120 Bഉൾപ്പടെയുള്ള ഉചിതമായ വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്ന് 
വിനീതമായി അപേക്ഷിക്കുന്നു.

വിശ്വസ്തതയോടെ,
അഡ്വ.സുഭാഷ് ചന്ദ്രൻ.കെ.ആർ
435,സുപ്രീം കോർട്ട് ഓഫ് ഇന്ത്യ,ന്യൂഡൽഹി

കുറ്റിപ്പുറം, മലപ്പുറം
679571

Trending News