തിരുവനന്തപുരം:ശ്രീജിത് രവീന്ദ്രനെ അറെസ്റ്റ് ചെയ്ത കേരളാ പൊലീസിനെതിരെ മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ രംഗത്ത്.
സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയ വിദ്വേഷം വളർത്തും വിധം പരാമർശം നടത്തിയത്തിനാണ് ആര്‍എസ്എസ് പ്രവർത്തകനായ ശ്രീജിത് രവീന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തത്.
അഗളി കള്ളമല സ്വദേശിയാണ് ശ്രീജിത്ത് രവീന്ദ്രന്‍.ഇയാളെ അഗളി പോലീസ് രാവിലെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയും വിവിധ പരാതികളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
അഭിഭാഷകനായ ഇയാള്‍ക്കെതിരെ 8 പരാതികളാണ് ലഭിച്ചത്. മതസ്പർധ വളർത്തൽ കുറ്റം ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.ജാമ്യമില്ലാത്ത കുറ്റമാണിത്.
ഇയാളുടെ സ്വന്തം വീഡിയോയിലൂടെയാണ് ഇയാൾ വിദ്വേഷ പരാമർശം നടത്തിയത്.
ഈ അറെസ്റ്റിനെതിരെയാണ് ടിപി സെന്‍കുമാര്‍ രംഗത്ത് വന്നിരിക്കുന്നത്.
"മോദിജിയെ കൊല്ലണം എന്ന് പഠിപ്പിക്കുന്ന 'അമ്മ...ഇന്ത്യ വിഘടിപ്പിക്കണം എന്ന് പറഞ്ഞ റാനിയ... പ്രകോപനപരമായ പ്രസംഗം നടത്തിയ കമാൽ പാഷയും ഫസൽ ഗഫൂറും ...
മുകളിൽ പറഞ്ഞ " മതേതരർ “ എല്ലാം സ്വന്തം വീട്ടിൽ സുഖമായി ഇരിക്കുന്നു ..ശ്രീജിത്ത് രവീന്ദ്രൻ എന്ന ദളിത് യുവാവ് ജയിലിലും" തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ സെന്‍കുമാര്‍ പറയുന്നു. മുന്‍ ഡിജിപിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ചുവടെ,