കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയിലെ ഉരുൾപൊട്ടലിൽ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കൂടി ഇന്ന് കണ്ടെടുത്തു. ഇതോടെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 13 ആയി.
കരിഞ്ചോലമലയുടെ അടിവാരത്ത് താമസിക്കുകയായിരുന്ന ഹസന്‍റെ ഭാര്യ ആസിയയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഹസന്‍റെ കുടുംബത്തിലെ ഒന്‍പതുപേരാണ് ഉരുള്‍പൊട്ടലില്‍ മരിച്ചത്. ഇതുവരെ മരിച്ച പതിമൂന്ന് പേരില്‍ നാലും കുട്ടികളാണ്.
കാണാതായവരെ കണ്ടെത്തുന്നതിനായി സന്നദ്ധ പ്രവര്‍ത്തകരെ വിവിധ സ്‌ക്വാഡുകളായി തിരിച്ചുകൊണ്ടായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ തിരച്ചില്‍ നടത്തിയത്. അഗ്‌നിശമന സേനാ ഉദ്യോഗസ്ഥരാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്. ദേശീയ ദുരന്തനിവാരണ സേനയുടെ രണ്ട് സംഘങ്ങളും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.