Thrikoor Rajan : മദ്ദള കലാകാരന്‍ തൃക്കൂര്‍ രാജന്റെ നിര്യാണത്തില്‍ മന്ത്രി വിഎന്‍ വാസവന്‍ അനുശോചിച്ചു

തൃക്കൂര്‍ രാജന്റെ വിയോഗം വാദ്യ കലാരംഗത്ത് കനത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ ബന്ധുമിത്രാധികളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Aug 26, 2021, 02:49 PM IST
  • തൃശ്ശൂര്‍ പൂരം, ഉത്രാളിപ്പൂരം, നെന്മാറ വേല എന്നിവിടങ്ങളില്‍ മദ്ദളക്കാരനും മദ്ദള പ്രമാണിയുമായിരുന്ന തൃക്കൂര്‍ രാജന്‍, ഗുരുവായൂര്‍, തൃപ്പൂണിത്തുറ, തൃക്കൂര്‍ ഉല്‍സവങ്ങളില്‍ പ്രധാന ആകര്‍ഷണമായിരുന്നു.
  • മേളത്തില്‍ മദ്ദളത്തിന്റെ പ്രാധാന്യം ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കാനും കഴിഞ്ഞ അപൂര്‍വ കലാകാരനായിരുന്നു അദ്ദേഹം.
  • തൃക്കൂര്‍ രാജന്റെ വിയോഗം വാദ്യ കലാരംഗത്ത് കനത്ത നഷ്ടമാണ്.
  • അദ്ദേഹത്തിന്റെ ബന്ധുമിത്രാധികളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു.
Thrikoor Rajan : മദ്ദള കലാകാരന്‍ തൃക്കൂര്‍ രാജന്റെ നിര്യാണത്തില്‍ മന്ത്രി വിഎന്‍ വാസവന്‍ അനുശോചിച്ചു

Thrissur : പ്രശസ്ത മദ്ദള കലാകാരന്‍ തൃക്കൂര്‍ രാജന്റെ നിര്യാണത്തില്‍ സഹകരണം, രജിസ്‌ട്രേഷന്‍ മന്ത്രി വി.എന്‍. വാസവന്‍ അനുശോചനം രേഖപ്പെടുത്തി. തൃശ്ശൂര്‍ പൂരം, ഉത്രാളിപ്പൂരം, നെന്മാറ വേല എന്നിവിടങ്ങളില്‍ മദ്ദളക്കാരനും മദ്ദള പ്രമാണിയുമായിരുന്ന തൃക്കൂര്‍ രാജന്‍, ഗുരുവായൂര്‍, തൃപ്പൂണിത്തുറ, തൃക്കൂര്‍ ഉല്‍സവങ്ങളില്‍ പ്രധാന ആകര്‍ഷണമായിരുന്നു. 

മേളത്തില്‍ മദ്ദളത്തിന്റെ പ്രാധാന്യം ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കാനും കഴിഞ്ഞ അപൂര്‍വ കലാകാരനായിരുന്നു അദ്ദേഹം. 1987 ല്‍ സോവിയറ്റ് യൂണിയനില്‍ നടന്ന ഭാരതോത്സവത്തില്‍ പഞ്ചവാദ്യത്തിന് നേതൃത്വം നല്‍കി കേരളത്തിന്റെ യശ്ശസ് ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത് തൃക്കൂര്‍ രാജന്റെ വിയോഗം വാദ്യ കലാരംഗത്ത് കനത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ ബന്ധുമിത്രാധികളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു.

ALSO READ: പ്രമുഖ മദ്ദള കലാകാരൻ തൃക്കൂർ രാജൻ അന്തരിച്ചു

പഞ്ചവാദ്യ കലാരംഗത്തെ പ്രമുഖനായ മദ്ദള കലാകാരനായിരുന്ന  തൃക്കൂർ രാജന് 83 വയസായിരുന്നു. തൃശൂർ പൂരം ഉൾപ്പെടെയുള്ള കേരളത്തിലെ പ്രധാന ഉത്സവങ്ങളിൽ അദ്ദേഹം മദ്ദള പ്രമാണിയായിട്ടുണ്ട്. ഏതാണ്ട് അഞ്ചു പതിറ്റാണ്ടുകളായി മദ്ദളവാദ്യത്തിലെ അഗ്രഗണ്യനായിരുന്നു രാജൻ.

ALSO READ: പ്രശസ്ത സീരിയൽ നടൻ ശബരിനാഥ് അന്തരിച്ചു

മദ്ദളവിദ്വാനായിരുന്ന പരേതനായ തൃക്കൂർ കൃഷ്ണൻകുട്ടി മാരാരുടെയും മേച്ചൂർ അമ്മുക്കുട്ടിയമ്മയുടെയും ഏഴുമക്കളിൽ നാലാമനായിട്ടാണ് തൃക്കൂർ രാജൻ  ജനിച്ചത്. ആദ്യ ഗുരു അച്ഛനായിരുന്നു.  പതിനഞ്ചാം വയസ്സിൽ തൃക്കൂർ മഹാദേവക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം നടത്തിയത്.

ALSO READ: Murali Sithara: സംഗീത സംവിധായകൻ മുരളി സിത്താര അന്തരിച്ചു

1987ൽ സോവിയറ്റ് യൂണിയനിൽ നടന്ന ഭാരതോത്സവത്തിൽ പഞ്ചവാദ്യത്തിന്റെ അമരക്കാരനായിരുന്നു അദ്ദേഹം പല്ലാവൂർ പുരസ്‌കാരം നേടിയിട്ടുണ്ട്. നാലു മക്കളാണ് അദ്ദേഹത്തിന്.  അദ്ദേഹത്തിന്റെ സംസ്ക്കാര കർമ്മം മൂന്നുമണിക്ക് പറമേക്കാട്ടിൽ നടക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News