'പുലയര് പറഞ്ഞാൽ കത്തോലിക്കര്‍ കേള്‍ക്കുമോ'? ദളിതരെ അധിക്ഷേപിച്ച് പി. സി ജോർജ്ജ് എംഎല്‍എ

'പുലയ സ്ത്രീയിൽ ജനിച്ചവനാണ് വൈദികൻ. പുലയര് പറഞ്ഞാൽ ഇവിടെ കത്തോലിക്കക്കാർ കേൾക്കുമോ? ഇവരുടെ കുർബാന സ്വീകരിക്കാൻ പോലും ക്രിസ്ത്യാനികളെ കിട്ടാതാകും. വേലക്ക് നിന്ന പുലയ സ്ത്രീകളിൽ ജനിച്ചതാണ് ഈ വൈദികനൊക്കെ. ഇപ്പോൾ ഏത് ചന്തക്കും വൈദികനാകാമെന്ന നിലയാണ് വന്നിരിക്കുന്നത്'

Last Updated : Mar 19, 2018, 04:04 PM IST
'പുലയര് പറഞ്ഞാൽ കത്തോലിക്കര്‍ കേള്‍ക്കുമോ'? ദളിതരെ അധിക്ഷേപിച്ച് പി. സി ജോർജ്ജ് എംഎല്‍എ

പൂഞ്ഞാര്‍ എംഎല്‍എ പി. സി ജോർജ്ജ് ദളിതരെ അധിക്ഷേപിക്കുന്ന പരാമർശം പുറത്ത്. അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട് വിഷയത്തിലാണ് ദളിതരോടുള്ള പി. സി ജോർജ്ജിന്‍റെ നിലപാട് പുറത്തുവന്നത്.

'പുലയ സ്ത്രീയിൽ ജനിച്ചവനാണ് വൈദികൻ. പുലയര് പറഞ്ഞാൽ ഇവിടെ കത്തോലിക്കക്കാർ കേൾക്കുമോ? ഇവരുടെ കുർബാന സ്വീകരിക്കാൻ പോലും ക്രിസ്ത്യാനികളെ കിട്ടാതാകും. വേലക്ക് നിന്ന പുലയ സ്ത്രീകളിൽ ജനിച്ചതാണ് ഈ വൈദികനൊക്കെ. ഇപ്പോൾ ഏത് ചന്തക്കും വൈദികനാകാമെന്ന നിലയാണ് വന്നിരിക്കുന്നത്'. പി. സി ജോർജ്ജ് പറയുന്നു.

പൂഞ്ഞാറില്‍ ദളിത് സ്‌നേഹം പ്രകടമാക്കി വോട്ട് അഭ്യര്‍ഥിച്ച ജനപ്രതിനിധിയാണ് പി. സി ജോർജ്ജ്. എംഎല്‍എയുടെ ദളിത് അധിക്ഷേപ പരാമര്‍ശങ്ങള്‍ പുറത്തുവന്നതോടെ വൻ വിമർശനമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ ഉയരുന്നത്.

പി. സി ജോർജ്ജിനെതിരെ എസ് സി/എസ്ടി അതോറിറ്റി പ്രിവെൻഷൻ ആക്ട് പ്രകാരം കേസെടുക്കണമെന്ന്‍ വിവിധയിടങ്ങളില്‍ നിന്നും ആവശ്യങ്ങള്‍ ഉയരുന്നുണ്ട്.

Trending News