Nivin Pauly: ബലാത്സംഗ കേസിൽ നിവിൻ പോളിയെ ചോദ്യംചെയ്തു; നടൻ നൽകിയ ഗൂഢാലോചന പരാതിയിലും മൊഴി രേഖപ്പെടുത്തി

പീ‍ഡന പരാതിയിൽ ​ഗൂഢാലോചന ഉണ്ടെന്ന് ചൂണ്ടികാട്ടി വിശദമായ അന്വേഷണം ആവശ്യപ്പെട്ട് നിവിൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Oct 1, 2024, 11:27 AM IST
  • നിവിൻ പോളിയെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം
  • ഗൂഢാലോചന സംബന്ധിച്ച നിവിൻ പോളിയുടെ പരാതിയിലും മൊഴി എടുത്തു
  • 2023 ഡിസംബർ 14,15 തീയതികളിൽ ദുബായിൽ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി
Nivin Pauly: ബലാത്സംഗ കേസിൽ നിവിൻ പോളിയെ ചോദ്യംചെയ്തു; നടൻ നൽകിയ ഗൂഢാലോചന പരാതിയിലും  മൊഴി രേഖപ്പെടുത്തി

ബലാത്സം​ഗ കേസിൽ നടൻ നിവിൻ പോളിയെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം. ദുബായിൽ വെച്ച് പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് കൊച്ചിയിൽ നിവിനെ ചോദ്യം ചെയ്തത്.

നിവിൻ പൊളി നൽകിയ ​ഗൂഢാലോചന സംബന്ധിച്ച പരാതിയിലും മൊഴി എടുത്തു. തനിക്കെതിരായ പീ‍ഡന പരാതിയിൽ ​ഗൂഢാലോചന ഉണ്ടെന്ന് ചൂണ്ടികാട്ടി വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഈ രണ്ട് പരാതികളുടെയും അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തത്.

Read Also: സ്മരണകൾക്ക് മരണമില്ല! വാളാകാൻ എല്ലാവർക്കും കഴിയും, പ്രതിരോധം തീർക്കുന്ന പരിചയാവാൻ അപൂർവ്വ വ്യക്തികൾക്കേ സാധിക്കുകയുള്ളൂ...

സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് ദുബായിൽ വെച്ച് ​കൂട്ടബലാത്സം​ഗം ചെയ്തെന്ന കോതമം​ഗലം സ്വദേശിയുടെ പരാതിയിൽ ഊന്നുക്കൽ പൊലീസാണ് കേസ് എടുത്തിരിക്കുന്നത്. കേസിൽ ആറാം പ്രതിയാണ് നിവിൻ. കോട്ടയം സ്വദേശിയായ ശ്രേയ, സിനിമാ നിർമാതാവ് എ.കെ സുനിൽ, എറണാകുളം സ്വദേശികളായ ബിനു, ബഷീർ, കുട്ടൻ എന്നിവരാണ് മറ്റ് പ്രതികൾ. 

നിവിന്റെ പരാതിയിൽ യുവതിയെയും ഭർത്താവിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. പരാതിക്കാരിയുടെ യാത്രാ രേഖകളും പാസ്പോർട്ട് വിവരങ്ങളും അന്വേഷണസംഘം ശേഖരിച്ചു. 

2023 ഡിസംബർ 14,15 തീയതികളിൽ ദുബായിൽ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. എന്നാൽ നിവിന്‍ പോളിയ്ക്ക് എതിരായ പരാതിയില്‍ പറഞ്ഞിരിക്കുന്ന ദിവസം അദ്ദേഹം തന്റെ കൂടെ ഉണ്ടായിരുന്നുവെന്ന് തെളിവ് സഹിതം വിനീത് ശ്രീനിവാസൻ വ്യക്തമാക്കിയിരുന്നു. ബലാത്സംഗം നടന്നുവെന്നു പറയുന്ന ദിവസം കൊച്ചിയിലെ ഷൂട്ടിംങ് സെറ്റിൽ നിവിനോടൊപ്പം നിൽക്കുന്ന ചിത്രം നടി പാർവതിയും പങ്കുവെച്ചിരുന്നു. 

പിന്നാലെ 2023 ഡിസംബർ 14, 15 തിയതികളിലാണ് ലൈംഗിക അതിക്രമം ഉണ്ടായതെന്ന് താൻ പറഞ്ഞത് ഉറക്കപ്പിച്ചിലായിരുന്നുവെന്ന് യുവതി പ്രതികരിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News