Kuwait News: കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട 16 പ്രവാസികൾ അറസ്റ്റിൽ

Kuwait News: ഇവര്‍ എല്ലാവരും സദാചാര മര്യാദകള്‍ക്ക് വിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടുവെന്നും ഇതിന് പണം വാങ്ങിയിരുന്നുവെന്നും  ഉദ്യോഗസ്ഥരുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Jun 24, 2023, 11:36 PM IST
  • കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട 16 പ്രവാസികൾ അറസ്റ്റിൽ
  • എല്ലാവരും ഏഷ്യന്‍, യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളാണ്
Kuwait News: കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട 16 പ്രവാസികൾ അറസ്റ്റിൽ

കുവൈത്ത്: വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട വിവിധ രാജ്യക്കാരായ 16 പ്രവാസികളെ കുവൈത്തിൽ അറസ്റ്റ് ചെയ്തു. രാജ്യത്തെ ക്രിമിനല്‍ സെക്യൂരിറ്റി സെക്ടറിന് കീഴിലുള്ള പ്രൊട്ടക്ഷന്‍ ഓഫ് പബ്ലിക് മോറല്‍സ് ഡിപ്പാര്‍ട്ട്മെന്റാണ് റെയ്‌ഡ് നടത്തിയപ്പോൾ  ഇവരെ പിടികൂടിയത്.  ഇവർ എല്ലാവരും ഏഷ്യന്‍, യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളാണ്.

Also Read: Kuwait News: പ്രവാസി ബാച്ചിലര്‍മാര്‍ക്കായി വാടകകയ്ക്ക് എടുത്ത വീട്ടില്‍ മദ്യ നിര്‍മാണം

ഇവര്‍ എല്ലാവരും സദാചാര മര്യാദകള്‍ക്ക് വിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടുവെന്നും ഇതിന് പണം വാങ്ങിയിരുന്നുവെന്നും  ഉദ്യോഗസ്ഥരുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പൊതു മര്യാദകള്‍ ലംഘിക്കുന്നത് തടയാന്‍ വേണ്ടി കുവൈത്തില്‍ ഉടനീളം നിരീക്ഷണ നടപടികള്‍ ശക്തമാക്കുകയാണെന്നും ദിവസേനയെന്നോണം പരിശോധനകള്‍ നടത്തി വരികയാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Also Read: Shukra Gochar 2023: ഈ രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾ ജൂലൈ 7 മുതൽ ആരംഭിക്കും!

ഇത് മാത്രമല്ല സോഷ്യല്‍ മീഡിയകളിലും മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്‍ഫോമുകളിലും നടക്കുന്ന  നിയമവിരുദ്ധമായ പ്രവണതകള്‍ക്കെതിരെയും നടപടികള്‍ ശക്തമാക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.  അതേസമയം കുവൈത്തില്‍ നിയമം ലംഘിച്ച് താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന പ്രവാസികളെ കണ്ടെത്താന്‍ വ്യാപക പരിശോധനകള്‍ രാജ്യത്തുടനീളം നടത്തിവരികയാണെന്നും. ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പിടിയിലാവുന്ന പ്രവാസികളെ ഉള്‍പ്പെടെ തുടര്‍ നടപടികള്‍ സ്വീകരിച്ച ശേഷം രാജ്യത്തു നിന്നും നാടു കടത്തുകയാണ് ചെയ്യുന്നതെന്നും. ഇവര്‍ക്ക് പിന്നീട് ഒരിക്കലും  കുവൈത്തിലേക്ക് മടങ്ങി വരാന്‍ സാധിക്കുകയില്ലെന്നും അധികൃതർ അറിയിച്ചു.

തീർത്ഥാടകരുടെ എണ്ണം പഴയ നിലയിലേക്ക് മടങ്ങുന്ന ഹജ്ജാവും ഇത്തവണത്തേതെന്ന് സൗദി ഹജ്ജ് മന്ത്രി

തീർത്ഥാടകരുടെ എണ്ണം പഴയ നിലയിലേക്ക് മടങ്ങുന്ന ഒരു ഹജ്ജാവും ഇത്തവണത്തേതെന്ന് ഹജ്ജ് ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ പറഞ്ഞു. ഈ വർഷം ഹജ്ജ് സീസൺ സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്ന് റിയാദിൽ നടന്ന വാർത്താ സമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി.  മുഴുവൻ തീർത്ഥാടകരെയും സ്വാഗതം ചെയ്യുന്നുവെന്നും കൊവിഡ് കാലത്ത് എല്ലാ വെല്ലുവിളികളെയും രാജ്യം തരണം ചെയ്‌തുവെന്നും.തീർത്ഥാടകരുടെ എണ്ണം പഴയത് പേലെ തിരികെ കൊണ്ടുവരാൻ ആവശ്യപ്പെടുന്ന ഉദാരമായ നിർദേശങ്ങൾ ഭരണകൂടം നൽകിയിരുന്നു. ഇതിന് സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്‍ രാജകുമാരനും നന്ദി രേഖപ്പെടുത്തുന്നതായും മന്ത്രി അറിയിച്ചു.  ഈ വർഷത്തെ ഹജ്ജിനുള്ള ഒരുക്കം സർക്കാർ, സ്വകാര്യ മേഖലകളിൽ നിന്നുള്ള എല്ലാ ബന്ധപ്പെട്ട അധികാരികളുമായും സഹകരിച്ച് ഈ വർഷാരംഭം മുതൽ തുടങ്ങിയിരുന്നു.

Also Read: ബൈക്കിൽ പ്രണയ ജോഡികളുടെ ലീലാവിലാസം..! വീഡിയോ വൈറൽ

ഇത്തവണ ഉയർന്ന പ്രായപരിധിയില്ലാതെ മുഴുവൻ കാലയളവിലും ഹജ്ജിന് അപേക്ഷിക്കാൻ തീർത്ഥാടകരെ അനുവദിച്ചു. ആവശ്യങ്ങൾക്ക് അനുയോജ്യമായ വിവിധ പാക്കേജുകളിലൂടെ ഹജ്ജ് നിർവഹിക്കാനുള്ള അവസരം നൽകി.  ഇലക്ട്രോണിക് റിസർവേഷൻ മുതൽ ആവശ്യമുള്ള സേവനങ്ങൾ ഒരുക്കിയിരുന്നു. യൂറോപ്പ്, അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്കും 58 ലധികം രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്കും ഹജ്ജ് ബുക്കിങ്ങിനായി ഏഴ് വിവിധ ഭാഷകളിൽ മന്ത്രാലയം നുസ്ക് ഹജ്ജ് പ്ലാറ്റ്‌ഫോം ആരംഭിച്ചതായും മന്ത്രി സൂചിപ്പിച്ചു. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ മന്ത്രാലയം തുടരുകയാണെന്നും. നിരവധി സേവനങ്ങൾ സംഘടിപ്പിക്കുന്നതിനും സുഗമമാക്കുന്നതിനും ഫലപ്രദമായി ഇത് സഹായിച്ചുവെന്നും. വരാനിരിക്കുന്ന വർഷങ്ങളിൽ സൗദിയിലെത്തിയത് മുതൽ സുരക്ഷിതമായി മടങ്ങിപ്പോകുന്നത് വരെയുള്ള എല്ലാ ഹജ്ജ് നടപടിക്രമങ്ങളും ഇലക്ട്രോണിക് ആക്കാനാണ് സൗദി അറേബ്യ ശ്രമിക്കുന്നതെന്നും ഹജ്ജ് മന്ത്രി അറിയിച്ചിട്ടുണ്ട്.

 

Trending News