Chhattisgarh sukma encounter: രാത്രി വൈകിയും ഏറ്റുമുട്ടൽ ഇതാണ് സംഭവിച്ചത്

1 /4

സുഖ്മ ബിജാപൂർ അതിർത്തിയിൽ ശനിയാഴ്ചയാണ് സുരക്ഷാ സേനയും നക്സലുകളും തമ്മിൽ ഏറ്റമുട്ടൽ നടക്കുന്നത്. മാവോയിസ്റ്റുകൾ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു.

2 /4

ഏറ്റമുട്ടലിനിടയിൽ ചിതറിപ്പോയ സുരക്ഷാ സേനയെ വളഞ്ഞ് ആക്രമിക്കുകയായിരുന്നു മാവോയിസ്റ്റുകൾ. സേനകളുടെ ടാരം ബേസ് ക്യാപിൽ നിന്നും 15 കിലോ മീറ്റർ അകലെയാണ് ഏറ്റമുട്ടൽ നടന്നത്. മെഷിൻ ഗണ്ണുകളും,റോക്കറ്റ് ലോഞ്ചറുകളും വരെ നക്സലുകൾ സേനക്ക് നേരെ ഉപയോഗിച്ചു.

3 /4

സി.ആർ.പി.എഫിൻറെ കോബ്രാ കമാണ്ടോസ്,ഡിസ്ട്രിക്ട് റിസർവ്വ് ഗാർഡ്(ഡി.ആർ.ജി) സ്റ്റേറ്റ് പോലീസിൻറെ ആൻറി നക്സൽ വിങ്ങ് എന്നിവർ ചേർന്നാണ് പ്രദേശത്ത് ഒാപ്പറേഷൻ നടത്തുന്നത്. 22 ജവാൻമാരാണ് ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടത്.

4 /4

ജവാൻമാരുടെ വീരമൃത്യുവിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അനുശോചിച്ചു. മാവോയിസ്റ്റുകൾക്കെതിരെ ശക്തമായ നടപടിക്കാണ് കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്  

You May Like

Sponsored by Taboola