ശ്രീലങ്കയ്ക്കെതിരായി ഇന്നലെ നടന്ന ഇന്ത്യയുടെ ലോകകപ്പ് മത്സരത്തില്‍ താരമായത് ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മയായിരുന്നു.
ഓപ്പണർമാരായ രോഹിത് ശർമ്മ, കെഎൽ രാഹുല്‍ എന്നിവരുടെ സെഞ്ചുറി മികവിലായിരുന്നു ഇന്ത്യയുടെ ജയം.
ഇന്നലെ നേടിയ സെഞ്ചുറിയോടെ ഒരു ലോകകപ്പിൽ അഞ്ച് സെഞ്ചുറികൾ നേടുന്ന ആദ്യ ബാറ്റ്സ്മാനായി ഇന്ത്യൻ ഉപനായകൻ രോഹിത് ശർമ്മ മാറുകയായിരുന്നു.
ശ്രീലങ്കൻ ബാറ്റ്സ്മാൻ കുമാർ സംഗക്കാരയുടെ റെക്കോർഡാണ് രോഹിത് മറികടന്നിരിക്കുന്നത്. വെറും 16 ഇന്നി൦ഗ്സുകളിൽ നിന്നും ഈ നേട്ടം കൈവരിച്ച രോഹിത് എട്ട് ഇന്നി൦ഗ്സുകളിൽ നിന്നായി 600ലധികം റൺസ് നേടിയിട്ടുണ്ട്.
ഈ ലോകകപ്പിൽ ഇത് വരെ അഞ്ച് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ചുറിയുമാണ് രോഹിത് നേടിയത്. നിലവിൽ ഈ ലോകകപ്പിലെ ടോപ് സ്കോററാണ് രോഹിത്. 92 പന്തിൽ നിന്നാണ് അദ്ദേഹം സെഞ്ചുറി പൂർത്തിയാക്കിയത്.
94 പന്തിൽ നിന്ന് 14 ഫോറുകളും രണ്ട് സിക്സറുകളും അടക്കം 103 റൺസ് നേടിയ ശേഷമാണ് രോഹിത് പുറത്തായത്.
ദക്ഷിണാഫ്രിക്ക, പാകിസ്ഥാൻ, ഇംഗ്ലണ്ട്, ബംഗ്ലാദേശ് എന്നീ ടീമുകൾക്കെതിരെ നേരത്തെ താരം സെഞ്ച്വറികൾ നേടിയിരുന്നു.